കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവം; സമയക്രമത്തില്‍ നിഷ്ക്കര്‍ഷത പാലിക്കാനാവാതെ ഉഴലുന്നു
മലപ്പുറം: 90ലധികം കലാലയങ്ങളില്‍ നിന്നായി ഏഴായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കാലികറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവ വേദികള്‍ സമയക്രമത്തില്‍ നിഷ്ക്കര്‍ഷത പാലിക്കാനാവാതെ ഉഴലുന്നു. മത്സര ഇനങ്ങള്‍ വിവിധ വേദികളെ സമ്പന്നമാക്കിയപ്പോള്‍ മഞ്ചേരി എന്‍ എസ് എസ് കോളേജ് കാമ്പസ് ഒരുക്കിയ കലാ പ്രപഞ്ചത്തിന് ജനകീയ പങ്കാളിത്തം വേണ്ടവിധം ലഭിച്ചില്ല.
കാലിക്കറ്റ് സര്‍വകലാശാല സിസോണ്‍ ചരിത്രത്തില്‍ മത്സരാര്‍ഥികളുടെ വര്‍ധനവില്‍ റെക്കോഡിട്ട മഞ്ചേരി ലാലി ഗാല 2018 സംഘാടകരെ അക്ഷരാര്‍ത്ഥത്തില്‍ വലക്കുകയാണ്. വേദികള്‍ നാലെണ്ണം മാത്രമാണെന്നതാണ് പ്രധാന പ്രശ്നം. ഈ നാലു വേദികള്‍ ഉപയോഗിച്ച് അഞ്ചു ദിവസം കൊണ്ട് ഇത്രയധികം മത്സരങ്ങള്‍ക്ക് യവനിക ഉയര്‍ത്താന്‍ പെടാപാട് പെടുകയാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ മഞ്ചേരി എന്‍എസ്എസ് കോളജിലെ ടികെ നയന
വേദികളുണര്‍ന്ന ആദ്യ ദിനം പുലര്‍ച്ചെ രണ്ടിനാണ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി വേദികള്‍ക്ക് കര്‍ട്ടനിട്ടത്. രണ്ടാം ദിവസം നാട്യ പ്രഭയുടേതായിരുന്നു. പ്രധാന വേദിയായ ഒഎന്‍വിയില്‍ ഭരത നാട്യവും ക്ലാസിക്കല്‍ നൃത്ത രൂപങ്ങളും അരങ്ങിലെത്തി. അവസാനയിനം ഹിന്ദി നാടകമായിരുന്നു. സഫ്ദര്‍ഹാഷ്മിയെ അനുസ്മരിക്കുന്ന രണ്ടാം വേദിയില്‍ നാടോടി നൃത്തവും സംസ്കൃത നാടകവും അരങ്ങേറി. മലയാളിയുടെ ചിരിക്ക് നാടന്‍ തനിമ പകര്‍ന്ന കലാഭവന്‍ മണിയുടെ പേരാലേഖനം ചെയ്ത നാലാം വേദിയില്‍ മിമിക്രിയും മോണോആക്ടും കഥാപ്രസംഗവുമായിരുന്നു വിഭവങ്ങള്‍. പോരാട്ടത്തിന്റെ തേങ്ങലായി ജ്വലിക്കുന്ന ഗൗരി ലങ്കേഷിന് നാലാം വേദിയില്‍ മലയാള യൗവനം ഗാനാര്‍ച്ചന നടത്തി.
സെമി ക്ലാസിക്കല്‍ സംഗീതവും ക്ലാസിക്കല്‍ സംഗീതവുമായിരുന്നു മല്സരയിനങ്ങള്. ഇന്റര്‍സോണ്‍ കലോല്‍സവത്തിനു പോലുമില്ലാത്ത മല്‍സരാര്‍ഥികളുടെ തള്ളിക്കയറ്റ ത്തിന്റെ ആധിക്യത്തില്‍ മല്‍സരക്രമം നീളുന്ന അവസ്ഥ രണ്ടാം ദിവസവുമുണ്ടായി. കാണികളുടെ അഭാവം എല്ലാ വേദികള്‍ക്കു മുന്നിലും പ്രകടമായി. ക്ലാസിക്കല്‍ നൃത്തയിനങ്ങള്‍ക്കും സംഗീത മല്‍സരങ്ങള്‍ക്കും കാണികളില്ലാത്തത് കലോല്‍വങ്ങളുടെ മലപ്പുറം മാതൃകക്ക് അപവാദമായി.
മാര്‍ഗംകളി, പൂരക്കളി, പരിചമുട്ടുകളി എന്നിവയി ലൂടെയാണ് നാലാം ദിവസം പ്രധാന വേദിയുണരുക. സ്കിറ്റും ഇംഗ്ലീഷ് നാടകവും പ്രധാന വേദിയില്‍ തുടര്‍ന്നു നടക്കും. രണ്ടാം വേദിയായ സഫ്ദര്‍ ഹാശ്മി അഭിനയ തികവിന്റെ കലാ യൗവനത്തിന് മാര്‍ക്കിടും. മൈമാണ് ആദ്യ മല്‍സരം. തുടര്‍ന്ന് മലയാള നാടകം രംഗത്തെത്തും. മൂന്നാം വേദിയില്‍ ഗ്രൂപ്പ് സോംഗ്, ദേശഭക്തി ഗാനം, ഗാനമേള, നാടോടി സംഗീതം എന്നിവ മല്‍സരയിനങ്ങളാവുമ്പോള്‍ കാവ്യകേളിയും അക്ഷരശ്ലോകവും കവിതാപാരായണവും വേദി നാലില്‍ നടക്കും.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications