ഗെയില്‍ പ്രകൃതി വാതക പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി; ആദ്യഘട്ടം ജൂണ്‍ 30ന് കമ്മീഷന് ചെയ്യും
കളമശേരി: ഗെയില്‍ കൊച്ചി-മാംഗലുരു പ്രകൃതി വാതകപദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. പദ്ധതിക്കായി കേരളത്തിലും കര്‍ണ്ണാടകയിലുമായി 438 കിലോമീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇത് മുഴുവന്‍ ഏറ്റെടുത്തു. കേരളത്തില്‍ 403 കിലോമീറ്ററും കര്‍ണ്ണാടകയില്‍ 35 കിലോമീറ്ററുമാണ് ഏറ്റെടുത്തിട്ടുള്ളത്.
എറണാകുളം 16 കിലോമീറ്റര്‍, തൃശൂര്‍ 72 കിലോമീറ്റര്‍, പാലക്കാട് 13 കിലോമീറ്റര്‍, മലപ്പുറം 58 കിലോമീറ്റര്‍, കോഴിക്കോട് 80 കിലോമീറ്റര്‍, കണ്ണൂര്‍ 83 കിലോമീറ്റര്‍, കാസര്‍ഗോഡ് 81 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്.

ഈ 438 കിലോമീറ്ററില്‍ 369 കിലോമീറ്റര്‍ ഭൂമിയും സമനിരപ്പാക്കി. 330 കിലോമീറ്ററില്‍ സ്ഥാപിക്കുന്ന പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട് . ഇതില്‍ 247 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ കുഴിയിലാക്കിയിട്ടുണ്ട്.
91 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി - കൂറ്റനാട് -ബാംഗലൂര് - മാംഗലൂര് പൈപ്പ് ലൈന്‍ ഫേസ് രണ്ടി (കെകെബിഎംപിഎല്‍ കക) ന്റെ ആദ്യഘട്ടം ജൂണ്‍ 30 ന് കമ്മീഷന് ചെയ്യാനാകും വിധം ജോലികള്‍ നടക്കുകയാണ്. ഇതോടെ മാളയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നാച്ചുറല്‍ ഗ്യാസ് ഉപയോഗിക്കാനാകും. അവശേഷിക്കുന്ന കൂറ്റനാട് -മംഗലാപുരം ലൈന്‍ ഒക്ടോബര്‍ 31നെ കമ്മീഷന് ചെയ്യാനാകൂ. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലും കുറെയേറെ തുരങ്ക വഴി നിര്‍മ്മിച്ച് പൈപ്പ് സ്ഥാപിക്കേണ്ടതിനാലും ജോലി പൂര്‍ത്തിയാക്കാന്‍ മറ്റു സ്ഥലങ്ങളിലേതിനെക്കാള്‍ വൈകും.

കൊച്ചി മാംഗലുരു പൈപ്പ് ലൈന്‍ പദ്ധതി ഏഴു ഘട്ടമായാണ് കമ്മീഷന് ചെയ്യുന്നത്.ആദ്യഘട്ടം കൊച്ചി മുതല്‍ കൂറ്റനാട് വരെയാണ്. കൂറ്റനാട് നിന്ന് മംഗലാപുരം ഭാഗത്തേക്കും ബാംഗ്ലൂര്‍ ഭാഗത്തേക്കു മായി പൈപ്പ് ലൈന്‍ വഴി തിരിയും. കൂറ്റനാട് നിന്ന് ആരംഭിച്ച് കോയമ്പത്തൂര്‍ - ഈറോഡ് - സേലം വഴി ബാംഗ്ലൂരില്‍ പൈപ്പ് ലൈന്‍ എത്തുമ്പോള്‍ ബാംഗ്ലൂരില്‍ എത്തി നില്ക്കുന്ന ദേശീയ ശൃംഖലയുമായി കേരളത്തിലെ പ്രകൃതി വാതക സംവിധാനത്തെ ബന്ധപ്പെടുത്താനാകും. അതുവഴി പില്ക്കാലത്ത് ദേശീയ ഗ്രിഡ്ഡില്‍ നിന്ന് കേരളത്തിന്റെ വിഹിതം ആവശ്യപ്പെടാവുന്നതാണ്. ഇതിന്റെ ജോലി ഉടനെ തുടങ്ങും.
കേരളത്തില്‍ സുഗമമായ ഗ്യാസ് വിതരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നിരീക്ഷണത്തിനുമായുള്ള 25 എസ് വി - ഐ പി സ്റ്റേഷനുകളാണ് വേണ്ടത്. ഇതില്‍ 23 എണ്ണത്തിനായി പ്ലോട്ടുകള്‍ അക്വയര്‍ ചെയ്തു. കണ്ണൂരിലെ കടവത്തൂരും കാസര്‍ഗോഡ് ജില്ലയിലെ കോടലമൊഗരുവിലുമാണ് ഇനി പ്ലോട്ടുകള്‍ അക്വയര്‍ ചെയ്യാനുള്ള പ്രവര്‍ത്തനം നടക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications