പ്രളയക്കെടുതിയിൽ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍, ഐക്യം അറിയിച്ച് കേരളം
തിരുവനന്തപുരം: ജര്‍മ്മനിയിലും ബെല്‍ജിയത്തിലും കനത്ത മഴയിലും പ്രളയത്തിലും നൂറ് കണക്കിന് ആളുകള്‍ ആണ് മരണപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളും കനത്ത മഴ കാരണം ദുരിതത്തിലാണ്.
ഈ ദുരിതഘട്ടത്തില്‍ പ്രളയം ബാധിച്ച പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളോട് കേരളം ഐക്യം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രളയ കാലത്ത് നെതര്‍ലാന്‍ഡ്സ് സര്‍ക്കാര്‍ അടക്കം നൽകിയ സഹായവും സഹകരണവും ഓർക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: '' പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലാണ്ട് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതിനോടകം 120 ആളുകള്‍ മരണപ്പെട്ടതായും നൂറ് കണക്കിന് ആളുകളെ കാണാതായെന്നുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി നടന്നു വരികയാണ്.
Recommended Video
അവിടങ്ങളിലുള്ള
മലയാളി
സമൂഹവും
തദ്ദേശീയ
ജനതയും
തന്നെ
കേരളത്തെ
മഹാപ്രളയം
ഗ്രസിച്ച
ഘട്ടത്തില്‍
നമ്മോടൊപ്പം
നിന്നവരും
പിന്തുണച്ചവരുമാണ്.
വിശേഷിച്ച്
നെതര്‍ലാന്‍ഡ്സ്
സര്‍ക്കാര്‍
കേരളത്തോട്
കാണിച്ച
സ്നേഹവും
സഹകരണവും
വിലമതിക്കാനാവാത്തതായിരുന്നു.
നെതര്‍ലാന്‍ഡ്സ്
രാജാവ്
വില്യം
അലക്സാണ്ടറും
രാജ്ഞി
മാക്സിമയും
കേരളം
സന്ദര്‍ശിച്ചതുമാണ്.
ഇപ്പോഴുണ്ടായിരിക്കുന്ന
ഈ
ദുരിതഘട്ടത്തില്‍
പ്രളയം
ബാധിച്ച
പശ്ചിമ
യൂറോപ്യന്‍
രാജ്യങ്ങളോട്
കേരളം
ഐക്യപ്പെടുകയാണ്.
യൂറോപ്പിലുള്ള
മലയാളി
സമൂഹത്തോട്
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍
സജീവമായി
പങ്കാളികളാവാന്‍
അഭ്യര്‍ത്ഥിക്കുക
കൂടി
ചെയ്യുന്നു.