അച്ഛനല്ല, കുണ്ടറയിലെ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് മുത്തച്ഛന്;പുരുഷന്മാരെ പോലും
കൊല്ലം: പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ഇപ്പോഴും ആളുകളുടെ മനസ്സിലുണ്ട്. എന്നാല്‍ കുണ്ടറയിലെ ആ പത്ത് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. പെണ്‍കുട്ടി അതി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കാണ് ഇരയായിരുന്നത്.
പെണ്‍കുട്ടിയുടെ പിതാവും പീഡിപ്പിച്ചിരുന്നതായി പോലീസ് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ നിലപാടുകളും സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
മുത്തച്ഛനാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയത് എന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

കുണ്ടറയില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവയ്ക്കുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛന് തന്നെ ആയിരുന്നു എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച വിചാരണ നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെടും.

പെണ്‍കുട്ടിയുടെ മുത്തച്ഛന് തന്നെ ആയിരുന്നു അതി ക്രൂരമായി പീഡിപ്പിച്ചത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പ്രതിയുടെ ഭാര്യ തന്നെ ആണ് ഇപ്പോള്‍ നിര്‍ണായകമായ മൊഴി നല്‍കിയിരിക്കുന്നത്.

തന്റെ ഭര്‍ത്താവ് തന്നെയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത് എന്നാണ് മുത്തശ്ശി വെളിപ്പെടുത്തിയത്. മകളും പേരക്കുട്ടിയും ഇക്കാര്യം തന്നോട് പലതവണ പറഞ്ഞിരുന്നു എന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മുത്തച്ഛന് കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തന് ആയിരുന്നു. അതിന് ശേഷം ഒരു ലോഡ്ജിന്റെ മാനേജര്‍ ആയി ജോലി ചെയ്യുകയാണ്.

ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരെ പോലും ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. ലൈംഗിക പീഡനം നടന്നു എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തവും ആയിരുന്നു. എന്നിട്ടും പോലീസ് തുടക്കത്തില്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്.

അന്വേഷണത്തിന്രെ തുടക്കം മുതലേ അമ്മയുടെ നിസ്സഹകരണം ആയിരുന്നു പോലീസിനെ ഏറെ കുഴപ്പിച്ചത്. അതുകൊണ്ട് തന്നെ സംശയം പിതാനവിന് നേര്‍ക്ക് നീളുകയും ചെയ്തു.

ഒടുവില്‍ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തോട് സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായ കൗണ്‍സിലിങ്ങിന് ശേഷം ആണ് അമ്മയുടെ മനംമാറ്റം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications