ആ ചോദ്യത്തിന് ഉത്തരംമുട്ടി പിണറായി, മുഖ്യന് ഒന്നും മിണ്ടുന്നില്ല, മുഖ്യന്റെ ഓഫീസും
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു മുന്നണി അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിരവധി വാഗ്ദാനങ്ങളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ ഈ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ? ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക നടപ്പാക്കാല്ക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരം നല്‍കുന്നില്ല.
ഒടുവില്‍ പിണറായി അപേക്ഷിച്ചു : ആരും പോകരുത്, കേട്ടതൊന്നും സത്യമല്ല, വിശ്വസിക്കരുത്
വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രകടന പത്രിക സര്‍ക്കാര്‍ രേഖയല്ലെന്ന വാദമുയര്‍ത്തിയാണ് അപേക്ഷ തളളിക്കളഞ്ഞിരിക്കുന്നത്.

ഉത്തരമില്ലാതെ സര്‍ക്കാര്‍
നിരവധി വാഗ്ദാനങ്ങലുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ആ വാഗ്ദാനങ്ങള്‍ പാലിച്ചോ? ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

സര്‍ക്കാര്‍ രേഖയല്ല
വിവരാവകാശ നിയമ പ്രകാരമാണ് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രകടന പത്രിക നടപ്പാക്കല്‍ സര്‍ക്കാര്‍ രേഖയല്ലെന്ന വാദം ഉയര്‍ത്തിയാണ് തള്ളിയിരിക്കുന്നത്.

ചോദ്യം
ഇടതു മുന്നണി പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പരിപാടിക്കായി എത്ര രൂപ വീതം എല്‍ഡിഎഫ് സര്‍ക്കാര്‍ ചിലവിട്ടു എന്നതാണ് ചോദ്യം. ഇതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറിപടി നല്‍കാതിരിക്കുന്നത്.

ഒഴിഞ്ഞുമാറുന്നു
പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ വോട്ട് നേടി അധികാരത്തില്‍ വന്ന മുന്നണി, അധികാരത്തിലെത്തിയപ്പോള്‍ ആ പ്രകടന പത്രികയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് വിമര്‍ശം ഉയര്‍ന്നിരിക്കുകയാണ്.

എങ്ങനെ പുറത്തിറക്കി
പ്രകടന പത്രിക സര്‍ക്കാര്‍ രേഖയല്ലെങ്കില്‍ പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം എന്ന തലക്കെട്ടിലുള്ള പ്രസിദ്ധീകരണം പൊതുജന സമ്പര്‍ക്ക വകുപ്പ് എങ്ങനെ പുറത്തിറക്കിയെന്ന ചോദ്യവും ഉയരുന്നു.

ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക്
സിപിഎം ഉള്‍പ്പെടെ ആറ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലെങ്കില്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാകണമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

അധികാരത്തിലേറിയിട്ട്
പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രകടന പത്രികയുടെ നടപ്പാക്കല്‍ സംബന്ധിച്ച ചോദ്യവുമായി അപേക്ഷ നല്‍കിയിരിക്കുന്നത്.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു











Click it and Unblock the Notifications