നോട്ട ചതിച്ചില്ല !!! നോട്ടയ്ക്ക് കുത്തിയവർ നാലായിരം മാത്രം, സ്ഥാനാർത്ഥികൾ മികച്ചതോ...
4098 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥാനാര്ത്ഥികളെക്കാള് വോട്ടാണ് നോട്ട നേടിയത്.
മലപ്പുറം: മണിപ്പൂരില്‍ ഉരുക്കുവനിത ഇറോം ശര്‍മ്മിളയേക്കാള്‍ വോട്ട് നേടിയത് നോട്ട ആയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേടി സ്വപ്നമാണ് ഇപ്പോള്‍ നോട്ട. എന്നാല്‍ മലപ്പുറം തെരഞ്ഞെടുപ്പില്‍ മുഖ്യധാര പാര്‍ട്ടികള്‍ക്ക് ഭീഷണി ആവാന്‍ നോട്ടയ്ക്ക് ആയില്ല. എന്ന് മാത്രമല്ല, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചത്.

4098 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥാനാര്ത്ഥികളെക്കാള് വോട്ടാണ് നോട്ട നേടിയത്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് നോട്ട.

നാലാം സ്ഥാനത്താണ് നോട്ട. ഇ അഹമ്മദിന് റെക്കോര്‍ഡ് ഭൂരിപക്ഷം സമ്മാനിച്ച 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21,829 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചിരുന്നത്. 17,731 വോട്ടുകളുടെ വ്യത്യാസമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിയ്ക്കുന്നത്.

നിലവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ആരേയും തെരഞ്ഞെടുക്കാന്‍ താല്പര്യം ഇല്ലെന്ന് സൂചന നല്‍കുകയാണ് ഈ 4098 വോട്ടുകള്‍.

2014 ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണം മത്സരിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍. കുഞ്ഞാലിക്കുട്ടിയും, എം ബി ഫൈസലും എന്‍ ശ്രീപ്രകാശും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ഇത്തവണ വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് 4,37,723 വോട്ടുകളാണ് ലഭിച്ചത്. പികെ സൈനബയ്ക്ക്, 2,42,984 വോട്ടുകളും, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശിന് 64, 705 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

51,53,330 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന് 34,43,07 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശിന് 65,675 വോട്ടുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഴുത്തി ഏഴായിരത്തിലധികം വോട്ട് നേടിയ എസ്ഡിപിഐയും, വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

ഒരു ലക്ഷത്തിലധികം വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി മലപ്പുറത്ത് മത്സരിയ്ക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 65,675 വോട്ടുകള്‍ മാത്രമാണ് ശ്രീപ്രകാശിന് നേടാനായത്. ബിജെപി വോട്ടുകള്‍ മറിഞ്ഞ്ു എന്നാണ് ആദ്യ കണക്കുകള്‍ നല്കുന്ന സൂചന.

NOTA- None Of The Above എന്നതാണ് നോട്ടയുടെ മുഴുവന്‍ രൂപം. വോട്ടര്‍ പട്ടികയിലെ സ്ഥാനാര്‍ത്ഥികളെ ആരേയും താല്പര്യം ഇല്ലെങ്കിലാണ് ഈ ബട്ടണ്‍ അമര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥികളെ താല്പര്യം ഇല്ലെങ്കിലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ താല്പര്യം ഉണ്ട് എ്ന്നതാണ് നോട്ടയ്ക്ക് വോട്ട് ചെയ്യുന്നതിലൂടെ വ്യക്തമാകുന്നത്.

നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് കൊണ്ട് സ്ഥാനാര്‍ത്ഥികളെ തോല്പിയ്ക്കുക എന്നത് അപൂര്‍വ്വമായ സംഭവമാണ്. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ രണ്ടാം സ്ഥാനത്ത് വരുന്ന സ്ഥാനാര്‍ത്ഥിയെ ആണ് വിജയി ആയി പ്രഖ്യാപിയ്ക്കുക
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications