നോട്ട ചതിച്ചില്ല !!! നോട്ടയ്ക്ക് കുത്തിയവർ നാലായിരം മാത്രം, സ്ഥാനാർത്ഥികൾ മികച്ചതോ...
4098 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥാനാര്ത്ഥികളെക്കാള് വോട്ടാണ് നോട്ട നേടിയത്.
മലപ്പുറം: മണിപ്പൂരില്‍ ഉരുക്കുവനിത ഇറോം ശര്‍മ്മിളയേക്കാള്‍ വോട്ട് നേടിയത് നോട്ട ആയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേടി സ്വപ്നമാണ് ഇപ്പോള്‍ നോട്ട. എന്നാല്‍ മലപ്പുറം തെരഞ്ഞെടുപ്പില്‍ മുഖ്യധാര പാര്‍ട്ടികള്‍ക്ക് ഭീഷണി ആവാന്‍ നോട്ടയ്ക്ക് ആയില്ല. എന്ന് മാത്രമല്ല, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചത്.

4098 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥാനാര്ത്ഥികളെക്കാള് വോട്ടാണ് നോട്ട നേടിയത്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് നോട്ട.

നാലാം സ്ഥാനത്താണ് നോട്ട. ഇ അഹമ്മദിന് റെക്കോര്‍ഡ് ഭൂരിപക്ഷം സമ്മാനിച്ച 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21,829 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചിരുന്നത്. 17,731 വോട്ടുകളുടെ വ്യത്യാസമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിയ്ക്കുന്നത്.

നിലവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ആരേയും തെരഞ്ഞെടുക്കാന്‍ താല്പര്യം ഇല്ലെന്ന് സൂചന നല്‍കുകയാണ് ഈ 4098 വോട്ടുകള്‍.

2014 ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണം മത്സരിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍. കുഞ്ഞാലിക്കുട്ടിയും, എം ബി ഫൈസലും എന്‍ ശ്രീപ്രകാശും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ഇത്തവണ വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് 4,37,723 വോട്ടുകളാണ് ലഭിച്ചത്. പികെ സൈനബയ്ക്ക്, 2,42,984 വോട്ടുകളും, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശിന് 64, 705 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

51,53,330 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന് 34,43,07 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശിന് 65,675 വോട്ടുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഴുത്തി ഏഴായിരത്തിലധികം വോട്ട് നേടിയ എസ്ഡിപിഐയും, വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

ഒരു ലക്ഷത്തിലധികം വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി മലപ്പുറത്ത് മത്സരിയ്ക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 65,675 വോട്ടുകള്‍ മാത്രമാണ് ശ്രീപ്രകാശിന് നേടാനായത്. ബിജെപി വോട്ടുകള്‍ മറിഞ്ഞ്ു എന്നാണ് ആദ്യ കണക്കുകള്‍ നല്കുന്ന സൂചന.

NOTA- None Of The Above എന്നതാണ് നോട്ടയുടെ മുഴുവന്‍ രൂപം. വോട്ടര്‍ പട്ടികയിലെ സ്ഥാനാര്‍ത്ഥികളെ ആരേയും താല്പര്യം ഇല്ലെങ്കിലാണ് ഈ ബട്ടണ്‍ അമര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥികളെ താല്പര്യം ഇല്ലെങ്കിലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ താല്പര്യം ഉണ്ട് എ്ന്നതാണ് നോട്ടയ്ക്ക് വോട്ട് ചെയ്യുന്നതിലൂടെ വ്യക്തമാകുന്നത്.

നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് കൊണ്ട് സ്ഥാനാര്‍ത്ഥികളെ തോല്പിയ്ക്കുക എന്നത് അപൂര്‍വ്വമായ സംഭവമാണ്. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ രണ്ടാം സ്ഥാനത്ത് വരുന്ന സ്ഥാനാര്‍ത്ഥിയെ ആണ് വിജയി ആയി പ്രഖ്യാപിയ്ക്കുക
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications