''ഷെയിൻ ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക''
കൊച്ചി: ഷെയ്ൻ നിഗത്തിന് പിന്തുണയുമായി നടൻ സലിം കുമാർ. ഷെയ്നെ വിലക്കിയ നടപടി മനുഷ്യാവകാശ ലംഘനമാണ്, ഷെയ്നിന് തിരുത്താൻ അവസരം കൊടുക്കണമായിരുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സലിം കുമാർ പറയുന്നു. സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും സലിം കുമാർ പറയുന്നു.
' 4 യുവനടന്മാർ ഇടപാടുകാർ', നിശാ പാർട്ടിയിൽ ലഹരി എത്തിച്ചത് നൈജീരിയക്കാരൻ, പോലീസ് മൊഴി മുക്കി
കരാറൊപ്പിട്ട സിനിമകളുമായി സഹകരിക്കുന്നില്ല എന്ന ആരോപണത്തെ തുടർന്ന് ഷെയ്ൻ നിഗത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയ സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് സിനിമാ മേഖലയിൽ നിന്നും ഉയരുന്നത്. സംവിധായകൻ രാജീവ് രവി ഉൾപ്പെടെയുള്ളവർ ഷെയ്ൻ നിഗത്തിനെ പിന്തുണച്ചിരുന്നു. . ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കണമെന്നും സലീം കുമാർ ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. കുറിപ്പ് വായിക്കാം.
വിധി കർത്താക്കളാകരുത്
ഇതൊരു
വിവാദത്തിന്
വേണ്ടി
എഴുതുന്ന
കുറിപ്പല്ല.
ഞാനും
നിർമ്മാതാക്കളുടെ
സംഘടനയിലൊരംഗമാണ്.
സംഘടനാ
നേതാക്കൾ
ഒരിക്കലും
വിധികർത്താക്കളാവരുത്.
പ്രശ്നങ്ങൾക്ക്
പരിഹാരമുണ്ടാക്കാൻ
വേണ്ടിയാണ്
സംഘടനകൾ.
പക്ഷേ
സിനിമാക്കാരുടെ
ഒട്ടുമിക്ക
സംഘടനകളും
ജുഡീഷ്യൽ
ബോർഡ്
പോലെയാണ്
പ്രവർത്തിക്കുന്നത്.
ഷെയ്നും അവകാശമുണ്ട്
കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം.
മനുഷ്യാവകാശ ലംഘനം
ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക. പ്രൊഡ്യൂസേർസ് അസോസിയേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയിൽ ഒരുപാട് സംഘടനകൾ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളിൽ തന്നെയാണ്. ആർക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുക, അതിനെയാണ് നമ്മൾ സംഘടനാമികവ് എന്ന് പറയുന്നത്.
ലൊക്കേഷനിലെ മയക്കുമരുന്ന്
ഷെയിൻ നിഗം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാനല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസിൽ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ തങ്ങളുടെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിർമ്മാതാവിന് ഇല്ലേ.
ജനകീയ കോടതി
നിങ്ങളിപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നത്. നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങൾ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാൽ, അതോടെ നമ്മളുടെ കത്തിക്കൽ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.
ഷെയ്ന് പിന്തുണ
ദയവുചെയ്ത്
കാടടച്ച്
വെടിവെക്കരുത്.
ഈ
കാട്ടിൽ
ക്ഷുദ്രജീവികൾ
കുറവാണ്.
ഇന്നുവരെ
നമ്മളുടെ
വെടികൊണ്ടിട്ടുള്ളത്
നിരുപദ്രവകാരികളായ
ജീവികൾക്കാണെന്നും
ഓർക്കുമല്ലോ.
സിനിമയിലധികമാരും
പ്രതികരിച്ചു
കണ്ടില്ല.
അതിന്റെ
പേരിൽ
എഴുതിപ്പോയ
കുറിപ്പാണിത്.
സംഘടനകൊണ്ട്
ശക്തരാവുക
എന്നാണ്
ആചാര്യന്മാർ
പറഞ്ഞിരിക്കുന്നത്.
ഷെയിൻ
നിഗത്തിനിവിടെ
ജീവിക്കണം.
ഒപ്പം
നമുക്കും.
ഫേസ്ബുക്ക് പോസ്റ്റ്
സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം