സെന്‍കുമാറിനെ ഒതുക്കുന്നു!! തച്ചങ്കരിയുടെ 'ഗ്രൂപ്പില്‍' ഇടമില്ല!! കേരള പോലീസില്‍ നടക്കുന്നത്....
തച്ചങ്കരിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സെന്‍കുമാറിന് ഇടമില്ല
തിരുവനന്തപുരം: സുപ്രീം കോടതിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡിജിപി സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ടിപി സെന്‍കുമാറിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സെന്‍കുമാറിനെ ഒതുക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നതിന്റെ പുതിയ സൂചനകള്‍ പുറത്തുവന്നു.

പോലീസ് ആസ്ഥാനത്തെ ജീവനക്കാരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയില്ല. ഹെഡ് ക്വാട്ടേഴ്സ് എഡിജിപി ടോമിന് തച്ചങ്കരിയാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്.

320 മിനിസ്റ്റീരിയല്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് തച്ചങ്കരി കഴിഞ്ഞ ദിവസം പുതിയ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. പിഎച്ച്ക്യു എന്നാണ് ഗ്രൂപ്പിന്റെ പേര്. ഇതിന്റെ അഡ്മിന് തച്ചങ്കരിയാണ്. 256 ജീവനക്കാരായതോടെ ഗ്രൂപ്പ് നിറഞ്ഞു. തുടര്‍ന്ന് തച്ചങ്കരി തന്നെ മറ്റൊരു ഗ്രൂപ്പ് തുടങ്ങുകയായിരുന്നു.

ഹെഡ് ക്വാട്ടേഴ്സ് ചുമതലക്കാരനായതിനാല്‍ ജീവനക്കാരുമായി വേഗത്തില്‍ ബന്ധപ്പെടാനും പ്രശ്ന പരിഹാരത്തിനുമാണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് തച്ചങ്കരി പറയുന്നു. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങള്‍, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ച് ഗ്രൂപ്പില്‍ സന്ദേശമയക്കാം. അടിയന്തര അവധി അപേക്ഷയും ഗ്രൂപ്പിലൂടെ നല്കാന് അനുവാദമുണ്ട്.

സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ നിരീക്ഷിക്കാനും ഫയല്‍ വിവരങ്ങല്‍ മുന്‍കൂട്ടി അറിയിക്കാനും ഉന്നത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തച്ചങ്കരി ഉള്‍പ്പെടെയുള്ള നാലു ഐപിഎസുകാര്ക്കായിരുന്നു ഇതിന്റെ ചുമതല.

ഡിജിപിയായി ചുമതലയേറ്റയുടന്‍ തന്നെ സെന്‍കുമാര്‍ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. മുന്‍ മേധാവിയായ ലോക്നാഥ് ബെഹ്റയുടെ പല വിവാദ ഉത്തരവുകളും പിന്‍വലിച്ചാണ് സെന്‍കുമാര്‍ തന്റെ 'സാന്നിധ്യം' അറിയിച്ചത്.

ബെഹ്റ ഡിജിപിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ നിറത്തിലുള്ള പെയിന്റ് അടിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍കുമാര്‍ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിയതാണ് സെന്‍കുമാറിന്റെ മറ്റൊരു സുപ്രധാന നടപടി. തന്നെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയവരെ സാക്ഷിയാക്കിയാണ് സെന്‍കുമാര്‍ ഉത്തരവിറക്കിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications