യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസിലേക്ക്?; ജോസിന്റെ നീക്കത്തില്‍ അങ്കലാപ്പിലായി യുഡിഎഫ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും നേരിട്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ പൊട്ടിത്തെറി വലിയ തോതില്‍ ഇതുവരെ പുറത്തേക്ക് എത്തിയെങ്കിലും അസംതൃപ്തരുടെ നിര നീണ്ടതാണ്. സഖ്യകക്ഷികളില്‍ കേരള കോണ്‍ഗ്രസിനും ആര്എസ്പിക്കുമെല്ലാം കടുത്ത അതൃപ്തിയാണ് ഉള്ളത്.
മുന്നണി വിടണമെന്ന ആവശ്യം വരെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി യോഗത്തില്‍ ഉയര്‍ന്നു. മറുവശത്ത് എല്‍ഡിഎഫ് ആവട്ടെ യുഡിഎഫിലെ ഈ പിരിമുറുക്കങ്ങള്‍ ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ചിന്തയിലുമാണ്. പ്രധാനമായും മധ്യകേരളത്തില്‍ ജോസിനെ മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്.
പാകിസ്താന് മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

എക്കാലത്തും യുഡിഎഫിന്റെ ശക്തി സ്രോതസ്സായിരുന്ന മേഖലയാണ് മധ്യകേരളം. 2016 ലെ തിരഞ്ഞെടുപ്പില്‍ പോലും എറണാകുളത്തും കോട്ടയത്തും ഉള്‍പ്പടെ മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം യുഡിഎഫിന്റെ മേല്‍ക്കൈ എറണാകുളം ജില്ലയില്‍ മാത്രം ഒതുങ്ങി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റമാണ് മധ്യകേരളത്തിലെ യുഡിഎഫ് അനുകൂല രാഷ്ട്രീയത്തിന്റെ ഗതി മാറ്റി നിര്‍ണ്ണയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുകയും അവരെ കൂടെ നിര്‍ത്തുകയും ചെയ്ത യുഡിഎഫ് ജോസ് വിഭാഗത്തിന്റെ ശക്തിയെ വിലകുറച്ച് കാണുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്തു.

മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് എം തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ തങ്ങളുടെ ശക്തി വെളിപ്പെടുത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ മധ്യകേരളത്തില്‍ ഇന്നുവരെ എല്‍ഡിഎഫിന് വലിയ തോതില്‍ കടന്ന് ചെല്ലാന്‍ കഴിയാതിരുന്ന യുഡിഎഫ് കേന്ദ്രങ്ങള്‍ എല്ലാം ഇത്തവണ മാറി ചിന്തിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ തുടര്‍ച്ചയായിരുന്നു കണ്ടത്. പാലായില്‍ ജോസ് കെ മാണിക്ക് പരാജയം നേരിടേണ്ടി വന്നെങ്കിലും ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരള കോണ്‍ഗ്രസിനും മുന്നണിയെന്ന നിലയില്‍ എല്‍ഡിഎഫിനും നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. കോട്ടയത്ത് ആകെയുള്ള 9 സീറ്റില്‍ അഞ്ചിടത്തും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.80 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ഇടതു മുന്നണി ഇത്തവണ അവരുടെ വോട്ടുവിഹിതം 43.70 ശതമാനമായി ഉയര്‍ത്തി. 10 ശതമാനത്തിന്റെ വര്‍ധനവ്. കോട്ടയത്തെ ഇടതുപക്ഷത്തിന്റെ റിക്കോര്‍ഡ് വോട്ട് വിഹിതമാണിത്. ഇടുക്കിയിലും മോശമല്ലാത്ത വര്‍ധനവുണ്ടായി

പിജെ ജോസഫ്-ജോസ് കെ മാണി ബലാബലത്തിലും നേട്ടം ജോസിനും കൂട്ടര്‍ക്കും തന്നെ. മത്സരിച്ച 12 സീറ്റുകളില്‍ അഞ്ചിടത്ത് വിജയിക്കാന്‍ സാധിച്ചപ്പോള്‍ മറുവശത്ത് ജോസഫ് വിഭാഗത്തില്‍ നിന്നും വിജയിച്ചത് 2 പേര് മാത്രം. രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു.

ഇതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ കേരള കോണ്‍ഗ്രസുകാര്‍ ആരെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാതായെന്നാണ് ജോസ് അനുകൂലികള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി വിട്ട് പോയവരില്‍ വലിയൊരു വിഭാഗം നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരികെ എത്താനും തയ്യാറായിട്ടുണ്ട്.

ജോസഫ് വിഭാഗത്തില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസിലെ അസംതൃപ്തരും കേരള കോണ്‍ഗ്രസ് എമ്മിലൂടെ ഇടത് പക്ഷത്തേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ഒരു പ്രമുഖ നേതാവ് ഉള്‍പ്പടെ പാര്‍ട്ടി മാറാനുള്ള നീക്കത്തിലാണ്. ഇതിനോടകം തന്നെ ചില ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞിട്ടുണ്ട്.

യുഡിഎഫില്‍ നിന്നും നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കത്തില്‍ സിപിഎമ്മിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ലോക്സഭാ തിരഞ്ഞടെുപ്പില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. അതിന് മുന്നോടിയായി മേഖലയില്‍ മുന്നണിയെ കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.
Recommended Video

അതേസമയം, നേതാക്കള്‍ മാത്രം തിരികെ വരുന്നതില്‍ തന്ത്രപരമായ സമീപനം കേരള കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. അണികളുടെ പിന്തുണയുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രഥമ പരിഗണന. അണികളുടെ പിന്തുണയില്ലാത്ത പദവികള്‍ മാത്രം ലക്ഷ്യം വിട്ട് വരുന്നവരെ പരിഗണിക്കേണ്ടെന്ന പൊതുവികാരം പാര്‍ട്ടിക്ക് അകത്ത് ശക്തമാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications