കെവിഎന്‍ ഇനി ഓര്‍മ്മ
ചെന്നൈ: കര്‍ണ്ണാടകസംഗീതത്തിലെ ഒരു വിശുദ്ധനദികൂടി വറ്റി. ശുദ്ധമായ രാഗാലാപനംകൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഗീതാരാധകര്‍ക്ക് പ്രിയങ്കരനായിരുന്ന കെവിഎന്‍ എന്ന കെ.വി. നാരായണസ്വാമി ഇനി ഒരോര്‍മ്മ മാത്രം.
മാര്‍ച്ച് 31 ഞായറാഴ്ച രാത്രിയായിരുന്നു കെവിഎന്നിന്റെ അന്ത്യം. 79 വയസ്സായിരുന്നു. 1923ല്‍ പാലക്കാട് ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ ഏഴ് ദശകങ്ങളോളം കര്‍ണ്ണാടകസംഗീതത്തില്‍ നിറഞ്ഞുനിന്നു. കൊല്ലങ്കോട് വിശ്വനാഥഭാഗവരാണ് അച്ഛന്.
പുതുമക്കാരെല്ലാം കര്‍ണ്ണാടകസംഗീതം വേഗം കൂട്ടിപ്പാടിയും കീര്‍ത്തനങ്ങള്‍ ആറ്റിക്കുറുക്കിയും കയ്യടി നേടിയപ്പോള്‍ കെവിഎന്‍ പാരമ്പര്യത്തിലുറച്ചു നിന്നു പാടി, ആവോളം കയ്യടി നേടുകയും ചെയ്തു. തിരുവനന്തപുരത്ത് കൊട്ടാരം വക എല്ലാ വര്‍ഷവും നടത്തിവരുന്ന നവരാത്രി സംഗീതോത്സവത്തില്‍ കെവിഎന്‍ സ്ഥിരം മുഖമായിരുന്നു. അത് അമ്മ മഹാറാണിയുടെ തന്നെ നിര്‍ബന്ധമായിരുന്നു. കാരണം എത്രയോ മഹാഗായകരുടെ ആലാപനം കേട്ടുതഴമ്പിച്ച കൊട്ടാരത്തിന്റെ കാതുകള്‍ കെവിഎന്നിന്റെ സ്വരം പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു.
കെവിഎന്നില്് അമ്മ മഹാറാണിയ്ക്ക് അത്രയേറെ വിശ്വാസമായിരുന്നു. അതിനാലാകാം സ്വാതിതിരുനാളിന്റെ പൂരപ്രബന്ധം മുഴുവന്‍ പക്കമേളമില്ലാതെ, വെറും തംബുരു ശ്രുതിയുടെ മാത്രം അകമ്പടിയോടെ പാടാന്‍ കെവിഎന്നിനെ തന്നെ ക്ഷണിച്ചത്.
മൃദംഗവിദ്വാന്‍ പാലക്കാട് മണി അയ്യരുടെ കീഴില്‍ സംഗീതാഭ്യാസം തുടങ്ങിയ കെ.വി. നാരായണസ്വാമിയെ പിന്നീട് അരിയക്കുടി രാമാനുജയ്യങ്കാരുടെ അടുത്തെത്തിച്ചതും പാലക്കാട് മണി അയ്യര്‍ തന്നെ. കര്ണ്ണാടകസംഗീതാലാപന രംഗത്തെ ഒട്ടേറെ പോരായ്മകള്‍ പരിഹരിച്ച് സ്വന്തമായ ഒരു വഴി വെട്ടിത്തുറന്ന അരിയക്കുടിയുടെ കീഴിലെ അഭ്യാസം കെവിഎന്നിലെ സംഗീതജ്ഞനെ പാകപ്പെടുത്തി.
ഒരിയ്ക്കല്‍ തന്റെ കഴിവില്‍ സംശയം തോന്നിയ കെവിഎന്‍ അരിയക്കുടിയുടെ അരികില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതാണ്. കെവിഎന്‍ നേരെ ചെന്നെത്തിയത് മഹാത്മാഗാന്ധിയുടെ ആശ്രമത്തിലേക്കാണ്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ആശ്രമത്തില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങി. പിന്നീട് അരിയക്കുടിയെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് ഗുരുവിന്റെ ഉള്ളിലിരിപ്പ് കെവിഎന്‍ മനസ്സിലാക്കിയത്. നിന്നെ ഒരു സംഗീതജ്ഞനാക്കാന്‍ ഞാന്‍ മോഹിച്ചിരുന്നു എന്ന അരിയക്കുടിയുടെ മറുപടി കേട്ട് കെവിഎന്‍ ആഹ്ലാദംകൊണ്ട് കരഞ്ഞുപോയി. പിന്നീട് കെവിഎന്‍ പതറാതെ അരിയക്കുടിയുടെ പിന്നാലെ ചുവടുവച്ചു.
ആ യാത്ര സാര്‍ത്ഥകമായി. സംഗീതകലാനിധിപ്പട്ടം, പത്മശ്രീ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കെവിഎന്നിന് ലഭിച്ചു. വിദേശത്തും മദ്രാസ് സംഗീതസ്കൂളിലും സംഗീതാധ്യാപകനായിരുന്നിട്ടുണ്ട്. ഭാര്യ പത്മ. മൂന്നു മക്കള്‍.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications