കെവിഎന്‍ ഇനി ഓര്‍മ്മ
ചെന്നൈ: കര്‍ണ്ണാടകസംഗീതത്തിലെ ഒരു വിശുദ്ധനദികൂടി വറ്റി. ശുദ്ധമായ രാഗാലാപനംകൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഗീതാരാധകര്‍ക്ക് പ്രിയങ്കരനായിരുന്ന കെവിഎന്‍ എന്ന കെ.വി. നാരായണസ്വാമി ഇനി ഒരോര്‍മ്മ മാത്രം.
മാര്‍ച്ച് 31 ഞായറാഴ്ച രാത്രിയായിരുന്നു കെവിഎന്നിന്റെ അന്ത്യം. 79 വയസ്സായിരുന്നു. 1923ല്‍ പാലക്കാട് ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ ഏഴ് ദശകങ്ങളോളം കര്‍ണ്ണാടകസംഗീതത്തില്‍ നിറഞ്ഞുനിന്നു. കൊല്ലങ്കോട് വിശ്വനാഥഭാഗവരാണ് അച്ഛന്.
പുതുമക്കാരെല്ലാം കര്‍ണ്ണാടകസംഗീതം വേഗം കൂട്ടിപ്പാടിയും കീര്‍ത്തനങ്ങള്‍ ആറ്റിക്കുറുക്കിയും കയ്യടി നേടിയപ്പോള്‍ കെവിഎന്‍ പാരമ്പര്യത്തിലുറച്ചു നിന്നു പാടി, ആവോളം കയ്യടി നേടുകയും ചെയ്തു. തിരുവനന്തപുരത്ത് കൊട്ടാരം വക എല്ലാ വര്‍ഷവും നടത്തിവരുന്ന നവരാത്രി സംഗീതോത്സവത്തില്‍ കെവിഎന്‍ സ്ഥിരം മുഖമായിരുന്നു. അത് അമ്മ മഹാറാണിയുടെ തന്നെ നിര്‍ബന്ധമായിരുന്നു. കാരണം എത്രയോ മഹാഗായകരുടെ ആലാപനം കേട്ടുതഴമ്പിച്ച കൊട്ടാരത്തിന്റെ കാതുകള്‍ കെവിഎന്നിന്റെ സ്വരം പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു.
കെവിഎന്നില്് അമ്മ മഹാറാണിയ്ക്ക് അത്രയേറെ വിശ്വാസമായിരുന്നു. അതിനാലാകാം സ്വാതിതിരുനാളിന്റെ പൂരപ്രബന്ധം മുഴുവന്‍ പക്കമേളമില്ലാതെ, വെറും തംബുരു ശ്രുതിയുടെ മാത്രം അകമ്പടിയോടെ പാടാന്‍ കെവിഎന്നിനെ തന്നെ ക്ഷണിച്ചത്.
മൃദംഗവിദ്വാന്‍ പാലക്കാട് മണി അയ്യരുടെ കീഴില്‍ സംഗീതാഭ്യാസം തുടങ്ങിയ കെ.വി. നാരായണസ്വാമിയെ പിന്നീട് അരിയക്കുടി രാമാനുജയ്യങ്കാരുടെ അടുത്തെത്തിച്ചതും പാലക്കാട് മണി അയ്യര്‍ തന്നെ. കര്ണ്ണാടകസംഗീതാലാപന രംഗത്തെ ഒട്ടേറെ പോരായ്മകള്‍ പരിഹരിച്ച് സ്വന്തമായ ഒരു വഴി വെട്ടിത്തുറന്ന അരിയക്കുടിയുടെ കീഴിലെ അഭ്യാസം കെവിഎന്നിലെ സംഗീതജ്ഞനെ പാകപ്പെടുത്തി.
ഒരിയ്ക്കല്‍ തന്റെ കഴിവില്‍ സംശയം തോന്നിയ കെവിഎന്‍ അരിയക്കുടിയുടെ അരികില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതാണ്. കെവിഎന്‍ നേരെ ചെന്നെത്തിയത് മഹാത്മാഗാന്ധിയുടെ ആശ്രമത്തിലേക്കാണ്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ആശ്രമത്തില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങി. പിന്നീട് അരിയക്കുടിയെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് ഗുരുവിന്റെ ഉള്ളിലിരിപ്പ് കെവിഎന്‍ മനസ്സിലാക്കിയത്. നിന്നെ ഒരു സംഗീതജ്ഞനാക്കാന്‍ ഞാന്‍ മോഹിച്ചിരുന്നു എന്ന അരിയക്കുടിയുടെ മറുപടി കേട്ട് കെവിഎന്‍ ആഹ്ലാദംകൊണ്ട് കരഞ്ഞുപോയി. പിന്നീട് കെവിഎന്‍ പതറാതെ അരിയക്കുടിയുടെ പിന്നാലെ ചുവടുവച്ചു.
ആ യാത്ര സാര്‍ത്ഥകമായി. സംഗീതകലാനിധിപ്പട്ടം, പത്മശ്രീ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കെവിഎന്നിന് ലഭിച്ചു. വിദേശത്തും മദ്രാസ് സംഗീതസ്കൂളിലും സംഗീതാധ്യാപകനായിരുന്നിട്ടുണ്ട്. ഭാര്യ പത്മ. മൂന്നു മക്കള്‍.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications