പര്ദ്ദയണിഞ്ഞും ഒരു ലോക സൗന്ദര്യ മത്സരം?
ജക്കാര്‍ത്ത: ലോക സുന്ദരിയെ തിരഞ്ഞെടുക്കാന്‍ ഇന്തോനേഷ്യയില്‍ മിസ് വേള്‍ഡ് 2013 മത്സരം നടക്കുകയാണ്. പക്ഷേ രാജ്യത്തെ മുസ്ലീം ഭൂരിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ആശ്ലീല പ്രദര്‍ശനമായ സൗന്ദര്യ മത്സരം ഇന്തോനേഷ്യയില്‍ നടത്തേണ്ടെന്നാണ് മതവാദികളുടെ പക്ഷം.
എന്നാല്‍ രസകരമായ മറ്റൊരു വാര്‍ത്തയും ഇവിടെ നിന്ന് തന്നെ വരുന്നുണ്ട്. മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായൊരു സൗന്ദര്യ മത്സരം. മുസ്ലീമ വേള്‍ഡ് സൗന്ദര്യ മത്സരം എന്നാണ് ഇതിന്റെ പേര്. തല മുടിയോ, ചുമലുകളോ മറ്റ് ശരീര ഭാഗങ്ങളോ പ്രദര്ശിപ്പിക്കാതെയായിരിക്കും ഈ മത്സരം. പര്‍ദ്ദ തന്നെയായിരിക്കും ഇവിടത്തെ താരം.
മുസ്ലീമ വേള്‍ഡും സൗന്ദര്യ മത്സരം തന്നെയാണ്. പക്ഷേ ലോക സുന്ദരി പട്ടത്തിനുള്ള മത്സരത്തിന്റെ നിയമാവലികളല്ല ഇവിടെ എന്ന് മാത്രം. മത്സരാര്‍ത്ഥികളുടെ ഭക്തിയും ജീവിത ചര്യയും ആധുനിക ലോകത്ത് ആത്മീയതയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജീവിക്കാനുള്ള കഴിവും ഒക്കെയാണ് ഇവിടെ പരിശോധിക്കപ്പെടുക. ഏക ശാന്തി എന്ന മുസ്ലീം വനിതയാണ് ഈ പര്‍ദ്ദയിട്ട സൗന്ദര്യ മസ്തരത്തിന്റെ സാരഥി. 2013 സെപ്റ്റംബര്‍ 18 നാണ് മുസ്ലീമ വേള്‍ഡ് മത്സരത്തിന്റെ അവസാന റൗണ്ട് അരങ്ങേറുക.
പര്ദ്ദയണിഞ്ഞസുന്ദരികളുടെ സൗന്ദര്യ മത്സരത്തെക്കുറിച്ചറിയാം

സൗന്ദര്യ മത്സരത്തിന് ഇസ്ലാമിന്റെ മറുപടി
ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യ മത്സരത്തിനുള്ള ഇസ്ലാമിന്റെ മറുപടിയാണ് മുസ്ലീമ വേള്‍ഡ് എന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകയായ ഏക ശാന്തി പറയുന്നത്.

ശരിക്കും ലോക മത്സരം
ഇന്തോനേഷ്യയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു മത്സരമല്ല മുസ്ലീമ വേള്‍ഡ്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 500 മത്സരാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ നിന്ന് 20 പേരാണ് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ തുടങ്ങിയ മത്സരം
ഓണ്‍ലൈനില്‍ ആയിരുന്നു മത്സരം ആദ്യം തുടങ്ങിയത്. ഖുര്‍ ആന്‍ സൂക്തങ്ങള്‍ ചൊല്ലുന്നതിലുള്ള കഴിവാണ് ഇവിടെ പരിശോധിച്ചത്. എങ്ങനെയാണ് ഇസ്ലാമിക വിധി പ്രകാരം മുഖപടം അണിഞ്ഞ് തുടങ്ങിയത് എന്നതിന്റെ കഥയും വ്യക്തമാക്കണമായിരുന്നു. ഇറാന്, മലേഷ്യ, ബ്രൂണെ, ബംഗ്ലാദേശ്, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്.

ലോക സുന്ദരിക്ക് എതിരല്ല
മുസ്ലീമ വേള്‍ഡ് എന്ന പേരില്‍ ഒരു സമാന്തര സൗന്ദര്യ മത്സരം നടത്തുന്നുണ്ടെങ്കിലും മിസ്സ് വേള്‍ഡ് 2013 മത്സരത്തിനോട് ഏക ശാന്തിക്ക് അത്ര എതിര്പ്പൊന്നമുല്ല. ഇന്തോനേഷ്യയില്‍ സൗന്ദര്യമത്സരം നടത്തരുതെന്ന തീവ്രവാദികളുടെ ആവശ്യം ന്യായമല്ലെന്ന് തന്നെയാണ് ശാന്തിയും പറയുന്നത്. ഒരു പാട് തരം മത വിശ്വാസികളുള്ള നാടാണ് ഇന്തോനേഷ്യയെന്നും ഒരു വിഭാഗത്തിന് മാത്രം പ്രത്യേക പരിഗണന നേല്കേണ്ടതില്ലെന്നുമാണ് ശാന്തിയുടെ പക്ഷം.

കണ്ട് പഠിക്കട്ടെ
പുതിയ കുട്ടികള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള ഒരു അവസരം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഏക ശാന്തിയുടെ പക്ഷം. മിസ് വേള്‍ഡ് മത്സരവും, മുസ്ലീമ വേള്‍ഡ് മത്സരവും അവര്‍ കാണട്ടെ. എന്നിട്ട് തീരുമാനിക്കട്ടെ ജീവിതം എങ്ങനെയാകണമെന്ന് എന്നും ശാന്തി പറയുന്നു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications