സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും
റിയാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിനിടെ, സൗദി അറേബ്യയ്ക്ക് മറ്റൊരു തിരിച്ചടി. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭത്തില്‍ വന്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ പശ്ചിമേഷ്യ നേരിടുന്ന പ്രതിസന്ധിയുടെ ആഴം അടുത്ത പാദത്തിലെ കണക്കിലാകും അറിയാന്‍ സാധിക്കുക.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് അരാംകോയ്ക്ക് ലാഭം കുറച്ചത്. ഏകദേശം 63 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില്‍പ്പന നടന്നത്. ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് എല്ലാ പ്രതിസന്ധിയും തീര്‍ന്ന് ബജറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുക എന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോള്‍ വില കൂടിയിട്ടുണ്ടെങ്കിലും എണ്ണ വില്‍പ്പന നടത്താന്‍ സാധിക്കുന്നില്ല എന്നതും എടുത്തു പറയണം.

നാലാം പാദത്തില്‍ സൗദി അരാംകോയുടെ അറ്റാദായം 66630 ദശലക്ഷം റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 83776 ദശലക്ഷം റിയാല്‍ ആയിരുന്നു. അതേസമയം, മൊത്തം വരുമാനത്തില്‍ നേരിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 428591 റിയാലില്‍ നിന്ന് 416290 ദശലക്ഷം റിയാല്‍ ആയിട്ടാണ് കുറഞ്ഞത്. ക്രൂഡ് ഓയിലിനും സംസ്കരിച്ച ഇന്ധനങ്ങള്‍ക്കും കഴിഞ്ഞ പാദത്തില്‍ വലിയ വിലക്കുറവ് നേരിട്ടിരുന്നു. ഇതാണ് വരുമാനത്തില്‍ തിരിച്ചടി ലഭിക്കാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.
അതേസമയം, നാലാം പാദത്തില്‍ അരാംകോ 22 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതം പ്രഖ്യാപിച്ചു. അടുത്ത മാസം മുതല്‍ ഇത് വിതരണം ചെയ്തേക്കും. കഴിഞ്ഞ വര്‍ഷം മൊത്തം 85 ബില്യണ്‍ ഡോളര്‍ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തിരുന്നു. ഒന്നര വര്‍ഷത്തിനിടെ മൂന്ന് ബില്യണ്‍ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങുകയും ചെയ്തു.
യുദ്ധം നീണ്ടാല്‍ വിപണി തകരുമെന്ന് അരാംകോ മേധാവി
ഈ മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അരാംകോയുടെ വലിയ നേട്ടം പ്രകൃതി വാതക ഖനനം ശക്തിപ്പെടുത്തി എന്നതാണ്. ജാഫൂറ നിലയത്തില്‍ നിന്ന് വാതകം കയറ്റുമതി ആരംഭിച്ചു. നേരത്തെ എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന സൗദി ഇനി വാതകത്തെയും വരുമാനത്തിന് വേണ്ടി ആശ്രയിക്കും. മര്‍ജാന്‍ ക്രൂഡ് ഓയില്‍, ബെറി ക്രൂഡ് ഓയില്‍ എന്നിവയുടെ വികസനം ആരംഭിച്ചതും നേട്ടമാണ്.
അതേസമയം, നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോയാല്‍ എണ്ണ വിപണിയില്‍ വലിയ ദുരന്തമായിരിക്കും എന്ന് അരാംകോ മേധാവി അമിന്‍ നാസര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതിനാല്‍ ഇതുവഴിയുള്ള എണ്ണ ചരക്ക് പാത നിലച്ചിരിക്കുകയാണ്. സൗദി രണ്ട് റിഫൈനറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം തുടങ്ങിയിട്ട് 11 ദിവസമായി. ഈ സാഹചര്യത്തിലാണ് ഇറാന് ഹോര്‍മുസ് അടച്ചതും ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായതും. നേരത്തെ സമാനമായ സാഹചര്യം നമ്മള് നേരിട്ടതാണെങ്കിലും ഇത്തവണത്തേത് വലിയ പ്രത്യാഘാതം വിപണിയില്‍ സൃഷ്ടിക്കുമെന്ന് അരാംകോ മേധാവി നാസര്‍ കൂട്ടിച്ചേര്‍ത്തു.
-
പെരുന്നാൾ നിലാവിൽ യുദ്ധത്തിന്റെ കരിനിഴൽ; ഗൾഫിലെ ഈദ് ആഘോഷങ്ങൾ ഇങ്ങനെ -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വില കുറഞ്ഞു, 24 കാരറ്റിന് എത്ര? കാരണം എണ്ണവില -
ഈദ് നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം മതി; തുറസായ സ്ഥലത്തെ പ്രാര്‍ത്ഥന വിലക്കി യുഎഇ -
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
എൽപിജി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില?














Click it and Unblock the Notifications