കൊവിഡ് വാക്സിനേഷന് പ്ലാനുമായി സര്‍ക്കാര്‍. നിത്യേന 8 മണിക്കൂര്‍, ഓരോ കേന്ദ്രത്തിലും 100 പേര്!!
ദില്ലി: കൊവിഡ് വാക്സിന് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഓപ്ഷനുകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മേഖലയിലെ അധികൃതര്‍ എവിടെ വെച്ച് വാക്സിനേഷന് നടത്തുക എന്നാണ് വിലയിരുത്തുന്നത്. പോളിംഗ് ബൂത്തുകളും കല്യാണ ഹാളുകളും വരെ പരിഗണനയിലുണ്ട്. 300 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് 2021ന്റെ പകുതിയോടെ തന്നെ വാക്സിനേഷന് നല്‍കാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികളും നഴ്സിംഗ് ഹോമുകളും വാക്സിന് കുത്തിവെപ്പിനായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇവ തീരുമാനിച്ചിട്ടില്ല. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം ലഭിച്ച ശേഷമേ തീരുമാനമുണ്ടാകൂ.

കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്സിനേഷന് കടുത്ത നിയന്ത്രണങ്ങളിലൂടെ നടത്താനാണ് നിര്‍ദേശിക്കുന്നത്. വാക്സിന് ശേഖരണം മുതല്‍ അവ എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ കര്‍ശന സുരക്ഷയിലാണ് നടക്കുക. ഒാരോ വാക്സിനേഷന് കേന്ദ്രത്തിലും നൂറ് പേരെ വരെ അനുവദിക്കാം. ഇത്രയും പേര്‍ക്ക് ആ കേന്ദ്രത്തില്‍ തന്നെ വെച്ച് വാക്സിനേഷന് നല്‍കും. അതേസമയം വളരെ വിസ്താരമുള്ളവയായിരിക്കണം ഈ കേന്ദ്രങ്ങള്‍. മൂന്ന് റൂമുകളെങ്കിലും ഇവിടെ വേണം. വാക്സിനേഷന് ലഭിക്കുന്നയാളുടെ വീടിനോ ഓഫീസിനോ അടുത്തായിരിക്കണം ഈ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.
അതേസമയം എല്ലാ കേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വാക്സിനേഷന് നടക്കുക. രണ്ട് തരം സൈറ്റുകളാണ് ഉണ്ടാവുക. ഫിക്സഡ് സെഷന് സൈറ്റുകളും ഔട്ട്റീച്ച് സൈറ്റുകളും. ഓരോ സൈറ്റും ആ മേഖലയിലെ എത്ര പേര് വാക്സിനേഷനായി എത്തുമെന്ന് അറിഞ്ഞിരിക്കണം. എപ്പോഴാണ് വാക്സിനേഷന് നല്‍കുക എന്നതും ഇവരായിരിക്കും അറിയിക്കുക. ഔട്ട്റീച്ച് പോസ്റ്റുകളായി പോളിംഗ് ബൂത്തുകളെയാണ് ഉപയോഗിക്കുക. ഇവിടെ ലഭിക്കുന്ന വാക്സിനേഷനായി ആളുകളെ കണ്ടെത്തുന്നത് വോട്ടര്‍ പട്ടികയില്‍ നിന്നാണ്. അതുകൊണ്ടാണ് പോളിംഗ് ബൂത്ത് തന്നെ തിരഞ്ഞെടുക്കുന്നത്.
മൂന്ന് റൂമുകളില്‍ ഒന്ന് വെയ്റ്റിംഗ് റൂമായിരിക്കും. ഇവിടെ വാക്സിനേഷന് ലഭിക്കേണ്ടയാളുടെ രേഖകള്‍ പരിശോധിക്കും. ഇവിടെ സാമൂഹിക അകലം പാലിച്ചാണ് ഇരിക്കുക. സാനിറ്റൈസിംഗ് വരെ ഇവിടെ ലഭ്യമായിരിക്കും. വാക്സിനേഷന് റൂമാണ് രണ്ടാമത്തേത്. ഇവിടെ ഒരേസമയം ഒരാള്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. സ്ത്രീകള്‍ക്ക് അത്തരം സ്റ്റാഫുകളെ തന്നെ നല്‍കും. മൂന്നാമത്തേത് നിരീക്ഷണ മുറിയാണ്. വാക്സിന് നല്കിയ ശേഷം എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഇവിടെ വെച്ച് 30 മിനുട്ട് നിരീക്ഷിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 1.03 മില്യണ്‍ പോളിംഗ് ബൂത്തുകള്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. അതും വാക്സിനേഷനായി ഉപയോഗിക്കും.
Recommended Video
സ്കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഔട്ട് റീച്ച് സെന്ററിനായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ വാക്സിനേഷന് അപേക്ഷിക്കേണ്ട കാര്യങ്ങള്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്ത് നല്‍കും. കൂടുതല്‍ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ദിവസവും ഇത്തരമൊരു സമയക്രമം തന്നത് ആളുകളുടെ കുതിച്ച് കയറ്റത്തിനും ഇടയാക്കും. ഇതിനായി പ്രത്യേക നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഒരുക്കേണ്ടി വരും.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications