ഇന്ത്യയിലെ കോവിഡ് മരണം; ഡബ്ലുഎച്ച്ഒയുടെ പുതിയ റിപ്പോർട്ടിൽ യുക്തി ഇല്ലെന്ന് എൻ കെ അറോറ
ഡൽഹി: കോവിഡ് ബാധിച്ച് ഇന്ത്യയിൽ 4.7 മില്യൺ അധിക മരണം ഉണ്ടായിട്ടുണ്ടെന്ന എന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് യുക്തിക്കും വസ്തുതക്കും നിരക്കാത്തത് ആണെന്ന് രാജ്യത്തെ കോവിഡ് വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോ എൻ കെ അറോറ. കണക്കുകളിൽ 10-20% പൊരുത്തക്കേട് ഉണ്ടാകാമെങ്കിലും ഇത്ര വലിയ വ്യത്യാസം ഉണ്ടാകില്ല. ശക്തവും കൃത്യവുമായ രീതിയിലാണ് ഇന്ത്യയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിക്കുന്നത്. വൈറസുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും പരിരക്ഷിതമാണെന്നും അറോറ പറഞ്ഞു.
ഡബ്ല്യുഎച്ച്ഒ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് 2020 ജനുവരിക്കും 2021 ഡിസംബറിനും ഇടയിൽ ഇന്ത്യയിൽ 4.7 ദശലക്ഷം അധിക കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കാണിക്കുന്നത്. ഔദ്യോഗിക കണക്കുകളുടെ 10 മടങ്ങ് കൂടുതലാണ് ഈ കണക്ക്. ഈ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലെണെന്ന് പറയുന്നു. "2018-ൽ 85-88 ശതമാനം മരണങ്ങളും പരിരക്ഷിക്കപ്പെട്ടു. 2020-ൽ 98-99 ശതമാനം മരണങ്ങളും പരിരക്ഷിക്കപ്പെട്ടു. 2018-ലും 2019-ലും ഏഴ് ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു." എന്ന് അറോറ പറഞ്ഞു.
ഇവർ എല്ലാവരും കൊവിഡ് മരണം ആണെന്നാണോ പറയുന്നത്? 4.6 ലക്ഷത്തിൽ 1.45 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബാക്കി മൂന്ന് ലക്ഷം മരണങ്ങൾ മറ്റ് കാരണങ്ങളാൽ സംഭവിച്ചതാണ്. 4 ലക്ഷം അധികമരണങ്ങൾ എന്ന് പറഞ്ഞാലും ഇപ്പോഴും അത് സംഭവിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾക്ക് യാതൊരു യുക്തിയും ഇല്ല അറോറ കൂട്ടിച്ചേർത്തു. മരണങ്ങൾ കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനങ്ങൾക്ക് ചിലപ്പോൾ കാലതാമസം ഉണ്ടായേക്കാം പക്ഷെ സുപ്രീം കോടതി വിധിക്ക് ശേഷം, എല്ലാ സംസ്ഥാനങ്ങളും അവരുടെ ബാക്ക്‌ലോഗ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ ഒരു വലിയ രാജ്യമാണ് അതിനാൽ ചിലത് കാണാതെ പോകും പക്ഷെ ഈ റിപ്പോർട്ടിൽ ഉള്ളത് പോലെ ഭീമമായ വ്യത്യാസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നു എന്നിരിക്കെ ഇത്രയും വലിയ സംഖ്യയുടെ ബന്ധുക്കൾ ആരും തന്നെ രം ഗത്ത് വന്നിട്ടില്ല എന്നും അറോറ കൂട്ടിച്ചേർത്തു. രാജ്യത്തെ മികച്ച ആരോഗ്യ വിദഗ്ധരായ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, നിതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോൾ, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരും ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ നിരാശ പ്രകടിപ്പിച്ചു. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്ന് രാജ്യത്തിന് ഉറപ്പുനൽകിയ ഡോ. പോൾ, കോവിഡ് മരണങ്ങൾ അനുരഞ്ജനം ചെയ്യുന്ന ഒരു സജീവ പ്രക്രിയ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പറഞ്ഞു.