മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞാലും ഇനിയില്ല; നിതീഷിനോട് ഗുഡ് ബൈ പറഞ്ഞതാണെന്ന് പ്രശാന്ത്
ദില്ലി: ഇനിയൊരിക്കല്‍ കൂടി നിതീഷ് കുമാറിനൊപ്പം സഖ്യമുണ്ടാകില്ലെന്ന് തുറന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മുഖ്യമന്ത്രി പദം എനിക്കായി വിട്ട് തരാമെന്ന് പറഞ്ഞാല്‍ പോലും നിതീഷുമായി ഇനിയൊരിക്കലും ചേരില്ലെന്നും, പ്രവര്‍ത്തിക്കാനില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
ബീഹാറില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ജന്‍ സുരാജ് പദയാത്ര നടക്കുന്നുണ്ട്. അതിനിടെയാണ് നിതീഷുമായി ചേരാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചത്. ബീഹാറിലെ പശ്ചിമ ചമ്പരണ്‍ ജില്ലയിലെ ജാമുനിയയില് പ്രശാന്ത് ഒരു റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രൂക്ഷമായിട്ടാണ് നിതീഷിനെ വിമര്‍ശിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് എന്നോട് ഒരിക്കല്‍ കൂടി ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാനാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്തുടര്ച്ചാവകാശി എന്നും പറഞ്ഞിരുന്നു. ഈ ക്യാമ്പയിന് അവസാനിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ എന്റെ നയം വ്യക്തമാക്കി.
നിതീഷ് കുമാറിനൊപ്പം ഒരിക്കലും ഞാനിനി പ്രവര്‍ത്തിക്കില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്തുടര്ച്ചാവകാശിയായി എന്നെ പ്രഖ്യാപിച്ചാലും, എനിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് തന്നാലും ഇനി നമ്മള് ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് നിതീഷിനോട് ഞാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് താനൊരു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ജനങ്ങള്‍ക്ക് നല്കിയ വാക്ക് എന്ത് വന്നാലും മാറ്റില്ലെന്നും, അത് പാലിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. 2018ലാണ് പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നത്. ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിതീഷുമായി പൗരത്വ നിയമത്തിന്റെ പേരില്‍ പ്രശാന്ത് അകലുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശാന്ത് ജെഡിയുവില്‍ നിന്ന് പുറത്തായത്.
അതേസമയം ബീഹാറിലെ സഖ്യത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ജെഡിയും ജെഡിയുവും തമ്മിലാണ് പ്രശ്നങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചെറുപാര്‍ട്ടികള്‍ പുതിയൊരു കോര്‍ഡിനേഷന്‍ കമ്മിറ്റി വേഗത്തില്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ജെഡിയുടെ സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗിന്റെ വാക്കുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നിതീഷ് കുമാര്‍ മാറുമെന്നും, തേജസ്വി യാദവ് അടുത്ത വര്‍ഷത്തോടെ മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു പരാമര്‍ശം. ജഗദാനന്ദിന്റെ മകന് സുധാകറിന് ഇത്തരം പരാമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. തനിക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ തിടുക്കമില്ലെന്ന് തേജസ്വി വ്യക്തമാക്കി.
എല്ലാ നേതാക്കളോടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും തേജസ്വി നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ സഖ്യം പൊളിയുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പറയുന്നത്. എന്‍ഡിഎ സഖ്യം തകര്‍ന്നത് ഇത്തരമൊരു കമ്മിറ്റിയില്ലാത്തത് കൊണ്ടാണെന്നും ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications