ആശ്വസിക്കാം; ഇന്ത്യയില്‍ നിലവില്‍ കുരങ്ങുപനിയില്ല; യുപിയിലെ അഞ്ച് വയസുകാരിയുടെ ഫലം നെഗറ്റീവ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം. ഐ സി എം ആറിന്റെ ദല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സാംപിള്‍ നെഗറ്റീവാണ് എന്ന് കണ്ടെത്തിയത്. നേരത്തെ അഞ്ച് വയസുകാരിയ്ക്ക് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.
ഈ പരിശോധനാ ഫലം നെഗറ്റീവായതോടെ രാജ്യത്ത് കുരങ്ങുപനി വൈറസ് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല എന്ന് ഉറപ്പായി. പനി ബാധിച്ച അഞ്ച് വയസുകാരിയ്ക്ക് ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടിക്ക് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല എന്നും മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് വിശദ പരിശോധനയ്ക്ക് അയച്ചത് എന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് വിശദ പരിശോധനയ്ക്ക് അയച്ചത്. വിദേശരാജ്യങ്ങളില്‍ പലയിടത്തും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ മറ്റ് രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 21 ദിവസം ക്വാറന്റീനിലാക്കി നിരീക്ഷിക്കുക, രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പരിചരിക്കുന്നവര്‍ പി പി ഇ കിറ്റ് ധരിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. സ്രവ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയക്കണം എന്നും നിര്‍ദേശമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും രോഗം സ്ഥിരീകരിച്ചു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന പകര്‍ച്ച വ്യാധിയാണ് കുരങ്ങുപനി അഥവാ മങ്കിപോക്സ് എന്ന് അറിയപ്പെടുന്നത്. ദേഹത്ത് കുമിളകള്‍ പോലെ പൊങ്ങി ഇതിലെല്ലാം ചൊറിച്ചില്‍ അസ്വസ്ഥതയും അനുഭവപ്പെടുന്നതാണ് പ്ര ധാന ലക്ഷണം. വസൂരിയുടേതിനോട് സാമ്യമുള്ളതാണ് കുരങ്ങുപനിയുടെ ലക്ഷണം. സാധാരണഗതിയില്‍ ഒട്ടും മാരകമല്ലാത്തതും രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയം കൊണ്ട് മരുന്ന് മൂലം തന്നെ ഭേദമാവുന്ന ഒരു സാംക്രമിക രോഗമാണ് കുരങ്ങുപനി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയ രോഗബാധ എത്രത്തോളം ഗുരുതരമാണ് എന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നുണ്ട്.
Recommended Video
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications