രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയവും സച്ചിന് പൈലറ്റിന്റെ മരണമാസ് പ്രതികാരത്തിന്റേയും കഥ ഇങ്ങനെ
Recommended Video

100 സീറ്റുകളുടെ കേവല ഭൂരിപക്ഷവുമായി ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറുമ്പോള്‍ ഒരു 'പ്രതികാര'ത്തിന് കൂടി അന്ത്യമാവുകയാണ്. കോണ്‍ഗ്രസിന്റെ ഈ മിന്നുന്ന വിജയത്തിനൊപ്പം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റിന്റെ വര്‍ഷങ്ങള്‍ നീണ്ട ആ വാശികൂടിയാണ് വിജയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ എല്ലാവരും ശ്രദ്ധിച്ച കാര്യം പ്രചരണ പരിപാടിക്കിടെ തനിക്ക് ലഭിച്ച രാജസ്ഥാനിലെ ആ പരമ്പരാഗത തലപ്പാവായ 'ടര്ബന്' (സഫ) സച്ചിന് പൈലറ്റ് അണിഞ്ഞിരുന്നില്ല. അതിന് പിന്നില്‍ നാല് വര്‍ഷം നീണ്ട ഒരു വാശിയുടെ കഥയുണ്ട്.

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു
2013 ല്‍ രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ മാത്രം നേടി തകര്‍ന്നടിഞ്ഞപ്പോഴാണ് സച്ചിന്റെ കൈകളിലേക്ക് രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം നല്‍കിയത്. അന്ന് ബിജെപി ജയിച്ചത് 200 ല്‍ 163 സീറ്റും നേടി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി അത് വിലയിരുത്തപ്പെട്ടു.

പൈലറ്റിന്റെ ഉത്തരവാദിത്തം
പിന്നീട് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ പ്രതാപം തിരിച്ചുപിടിക്കുകയായിരുന്നു പൈലറ്റിന്റെ ഉത്തരവാദിത്തം.യുപിഎ സര്‍ക്കാരില്‍ 36ാം വയസില്‍ കേന്ദ്രമന്ത്രിയായി ചുമതല വഹിച്ച സച്ചിന് അങ്ങനെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംസ്ഥാനത്തിലേക്ക് ചുരുക്കി. അന്ന് ഒരു ശപഥവും എടുത്തു.

തലപ്പാവ് ധരിക്കില്ലെന്ന വാശി
ഇനി എന്ന് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുന്നുവോ അന്ന് മാത്രമേ താന്‍ തലപ്പാവ് ധിക്കൂവെന്ന്. തലപ്പാവ് തന്റെ സംസ്കാരത്തിന്റെ ചിഹ്നമാണ്, വിജയത്തിന് ശേഷം മാത്രമേ അത് ധരിക്കൂ അതാണ് തന്റെ പ്രതിജ്ഞ, സച്ചിന് പറഞ്ഞിരുന്നു.

തയ്യാറായില്ല
സച്ചിന്റെ പൈലറ്റിന്റെ ആദ്യ നിയമസഭാ പോരാട്ടമായിരുന്നു ഇത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെച്ചു. അപ്പോഴും തന്റെ തലപ്പാവ് വീണ്ടും ധരിക്കാന്‍ സച്ചിന് തയ്യാറായില്ല.

പ്രചരണത്തിനിടെ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ പലരും തലയില്‍ സഫ വെച്ച് നല്‍കിയെങ്കിലും ആദരസൂചകമായി തലയില്‍ ഏറ്റ് വാങ്ങി മാറ്റി വെച്ചു. എന്നാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സച്ചിന് വിശ്വസിച്ചു.

മിന്നുന്ന വിജയം
ഒടുവില്‍ കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറുമ്പോള്‍ ആ നാല് കൊല്ലത്തെ വാശി കൂടിയാണ് വിജയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല മത്സരിച്ച് ടോങ്ക് മണ്ഡലത്തില്‍ നിന്നും മികച്ച വിജയമാണ് സച്ചിന് നേടിയത്.

മറ്റൊരു ചരിത്രം
46 വര്‍ഷമായി മുസ്ലീം സ്ഥാനാര്‍ത്ഥിയെ മാത്രം മത്സരിപ്പിക്കുന്ന കോണ്‍ഗ്രസ് സച്ചിനെ മണ്ഡലത്തില്‍ നിര്‍ത്താന്‍ തിരപുമാനിക്കുകയായിരുന്നു.
എന്നാല്‍ 54000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ യൂനസ് ഖാനെ പരാജയപ്പെടുത്തി ആ ചരിത്രവും സച്ചിന് തിരുത്തി.

വിജയത്തിന്റെ അവകാശി
ഇതുകൊണ്ടൊക്കെ തന്നെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ അമരക്കാരന് ആകാന്‍ കഴിഞ്ഞില്ലേങ്കിലും കോണ്‍ഗ്രസ് വിജയത്തിന്റെ അവകാശം സച്ചിന് മാത്രമാകുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications