ഫത്ഹുമായി യോജിച്ചു നീങ്ങാന്‍ ഹമാസ് സമ്മതിച്ചു; ഗാസ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ടു
ഗാസ സിറ്റി: ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗവുമായി യോജിച്ചു നീങ്ങാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് നേതാക്കള്‍ സമ്മതിച്ചു. മഹ്മൂദ് അബ്ബാസ് മുന്നോട്ടുവച്ച സുപ്രധാന ആവശ്യങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹമാസ് രൂപീകരിച്ച ഗസ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ടു. സമാന്തര ഭരണകൂടമായി ഫലസ്തീന് അതോറിറ്റി ഇതിനെ കുറ്റപ്പെടുത്തിയിരുന്നു.
അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാരിനെ ഗസയിലേക്ക് ക്ഷണിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫത്ഹ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അവര്‍ അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫത്ഹ് വിഭാഗത്തെ പരാജയപ്പെടുത്തിയ ഹമാസിനാണ് 2007 മുതല്‍ ഗസയുടെ നിയന്ത്രണം. ഇതിനു ശേഷം ഇരു വിഭാഗവും പരസ്പരം ശത്രുതയോടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2014ല്‍ ഐക്യസര്‍ക്കാര്‍ രൂപം കൊണ്ടിരുന്നുവെങ്കിലും ഗസയില്‍ അതിന് നിയന്ത്രണമുണ്ടായിരുന്നില്ല. ഹമാസിന്റെ തീരുമാനത്തെ ഫത്ഹ് വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്.

വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് ഹമാസിന്റെ തീരുമാനത്തെ ഫത്ഹ് നോക്കിക്കാണുന്നതെന്ന് മഹ്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവ് നബീല്‍ ശാത്ത് പറഞ്ഞു. ഐക്യസര്‍ക്കാര്‍ ഗസയിലും വെസ്റ്റ് ബാങ്കിലും ഭരണം നടത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഗസാ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നതോടെ ആദ്യ പടി കടക്കാനാവും. രണ്ടാമത്തെ പടിയായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കെയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പരസ്പരം സഹകരിച്ച് മുന്നോട്ടുപോവാന്‍ തീരുമാനമായത്.
എന്നാല്‍ പുതിയ നീക്കം എത്രമാത്രം വിജയിക്കുമെന്ന കാര്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. നേരത്തേയും ഇത്തരം അനുരഞ്ജന ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും പലവിഷയങ്ങളിലും തട്ടി തകരുകയായിരുന്നു. ഗസയുടെ സുരക്ഷാ ചുമതല വിട്ടുകൊടുക്കാന്‍ ഹമാസ് വിസമ്മതിച്ചതായിരുന്നു 2011ലെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ ഈജിപ്തിന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ സ്വാഗതം ചെയ്യുകയല്ലാതെ ഹമാസിനു മുമ്പില്‍ മറ്റു വഴികളില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്രമാത്രം ദയനീയമാണ് ഗസയിലെ അവസ്ഥ. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ചികില്‍സയോ വൈദ്യുതിയോ ലിഭിക്കാതെ വലിയൊരു ദുരന്തത്തിന് കാതോര്‍ത്തിരിക്കുകയാണ് ഗസയെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ ഗസയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് ഗസ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. ഇതോടെ ഇസ്രായേല്‍-ഈജിപ്ത് ഉപരോധത്താല്‍ കഷ്ടപ്പെടുകയായിരുന്ന ഗസയ്ക്കെതിരേ നടപടികള്‍ ശക്തമാക്കാന്‍ മഹ്മൂദ് അബ്ബാസും തീരുമാനിക്കുകയായിരുന്നു. ഗസയിലെ ജീവിതം അത്യന്തം ദുരിതപൂര്‍ണമായതിന്റെ പ്രധാന കാരണവും ഇതായിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications