വെനസ്വേല:സുപ്രീം കോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം,തീവ്രവാദികളെന്ന് മഡുറോ..
ആക്രമണം സര്‍ക്കാരിന്റെ ദുര്ഭരണത്തിനെതിരെയെന്ന് വിശദീകരണം
കാരക്കാസ്: വെനസ്വേലന്‍ സുപ്രീം കോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി മന്ദിരത്തിനു നേരെ ഹെലികോപ്റ്ററില്‍ നിന്നും ഗ്രനേഡ് ആക്രമണമുണ്ടായെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണസമയത്ത് സുപ്രീം കോടതി മന്ദിരത്തിനുള്ളില്‍ ജഡ്ജിമാരുടെ സമ്മേളനം നടക്കുകയായിരുന്നു. ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. വെനസ്വേലന്‍ സൈനിക ഉദ്യോഗസ്ഥനായ ഒസ്കാര്‍ പ്രസ് ആണ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീകരാക്രമണമാണ് നടന്നതെന്നും ഇതിന് കാരണക്കാരായവരെ കണ്ടെത്തുമെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു.
അതേസമയം ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തി എന്ന് കരുതപ്പെടുന്ന സൈനിക ഉദ്യോഗസ്ഥന് സംഭവത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ ഭരണത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് വിശദീകരണം. രാജ്യത്ത് സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ കഴിഞ്ഞ മൂന്നു മാസങ്ങളായി ജനകീയ പ്രക്ഷോഭം ശക്തമായി വരികയാണ്. ഇക്കഴിഞ്ഞ ഏപ്രലില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 75 ഓളം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പാണ് പ്രക്ഷോഭം നടത്തുന്നവരുടെ ആവശ്യം.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ?












Click it and Unblock the Notifications