ഇറാന് മര്‍മം നോക്കി അടിക്കുന്നു; ഡോളര്‍ കൈവിടാന്‍ സമ്മര്‍ദ്ദം, ലിബിയയും ഇറാഖും വീണ പദ്ധതി
പശ്ചിമേഷ്യന്‍ യുദ്ധം അമേരിക്കക്ക് സാമ്പത്തികമായി വലിയ ഞെരുക്കം സൃഷ്ടിക്കുന്നു എന്ന് റിപ്പോര്‍ട്ട്. മേഖലയില്‍ ആക്രമണം നടത്തുന്നതിന് ലക്ഷങ്ങള്‍ ചെലവുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതാണ് കാരണം. മാത്രമല്ല, യുദ്ധ വിമാനങ്ങളും പ്രതിരോധ കവചങ്ങളും തകര്‍ന്നതും അമേരിക്കയുടെ ചെലവ് ഇരട്ടിയാക്കി. ഇതിന് പിന്നാലെയാണ് കരസേനയെ കൂടി ഇറാനിലേക്ക് അയക്കുമെന്ന വിവരം.
ഈ വേളയിലാണ് ഇറാന് മറ്റൊരു നീക്കം നടത്തുന്നത്. ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാക്കാനാണ് ശ്രമം. പെട്രോഡോളര്‍ സംവിധാനം തകര്‍ക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് കരുതുന്നു. മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ചൈനീസ് കറന്‍സിയായ യുവാനില്‍ എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ ടാങ്കര്‍ മാത്രം ഹോര്‍മുസ് വഴി കടത്തിവിടാനാണ് ഇറന്റെ തീരുമാനം.

ഇക്കാര്യത്തില്‍ ഇറാന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും ഡോളറിന്റെ മേല്‍ക്കോയ്മ തകരുന്നത് അമേരിക്ക സഹിക്കില്ല. എന്തുവില കൊടുത്തും അമേരിക്ക ഇത് തടയുമെന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ സാക്ഷിയാണ്. ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി ഭരണകൂടവും ഇറാഖിലെ സദ്ദാം ഹുസൈന് ഭരണകൂടവും ഡോളറിന് പകരം കറന്‍സി കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. രണ്ട് ഭരണകൂടത്തെയും അമേരിക്ക തകര്‍ക്കാന്‍ കാരണം ഈ നീക്കമായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കയും സൗദി അറേബ്യയും 1970കളില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് പെട്രോ ഡോളര്‍ സംവിധാനം നിലവില്‍ വന്നത്. സൗദി അറേബ്യ വില്‍ക്കുന്ന ക്രൂഡ് ഓയില്‍ ഡോളറിലായിരിക്കണം എന്നാണ് കരാറിന്റെ കാതല്‍. മറ്റു കറന്‍സികളില്‍ ഇടപാട് നടക്കില്ല. ഏത് രാജ്യവുമായും ക്രൂഡ് ഓയില്‍ ഇടപാട് നടക്കുമ്പോള്‍ പകരം നല്‍കേണ്ടത് ഡോറളാണ്. മറ്റു ജിസിസി രാജ്യങ്ങളും ഈ ധാരണ പിന്തുടര്‍ന്നതോടെ ഡോളര്‍ കരുത്ത് കൂടി.
യുദ്ധം വേഗം തീരില്ലെന്ന് ഇതോടെ ഉറപ്പായി
ലോകത്ത് ക്രൂഡ് ഓയില്‍ വാങ്ങാത്ത രാജ്യങ്ങളില്ല. ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ കൂടുതലും പശ്ചിമേഷ്യയില്‍ നിന്നാണ്. ഇവ വാങ്ങുമ്പോള്‍ ഇന്ത്യ ഡോളര്‍ നല്‍കണം. സമാനമായ ഇടപാട് തന്നെയാണ് മറ്റു രാജ്യങ്ങളുമായും നടത്തിവരുന്നത്. ഇതോടെ ഡോളറിന് ആവശ്യക്കാര്‍ ഏറിവന്നു. ഡോളര്‍ തകര്‍ക്കാന്‍ പറ്റാത്ത കറന്‍സിയായി നിലനിന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇത് നേട്ടമായി.
ഈ സാഹചര്യത്തിലാണ് ഡോളര്‍ അന്താരാഷ്ട്ര ഇടപാടില്‍ നിന്ന് ഒഴിവാക്കാന്‍ ഇറാന് ശ്രമിക്കുന്നത്. നിലവില്‍ ഹോര്‍മുസ് പാത അടച്ച ഇറാന്, യുവാനില്‍ ഇടപാട് നടത്തുന്നവര്‍ക്ക് മാത്രം ഹോര്‍മുസ് തുറന്നുകൊടുക്കും എന്ന് തീരുമാനിച്ചാല്‍ അമേരിക്കന്‍ ഡോളറിന് ആവശ്യക്കാര്‍ കുറയും. ചൈനീസ് യുവാന്‍ ആവശ്യക്കാര്‍ ഏറുകയും ചെയ്യും.
അമേരിക്ക സാമ്പത്തികമായി തകരുകയും ചൈന ഉയരുകയും ചെയ്യും എന്നതാകും അനന്തര ഫലം. ഇത് എന്തുവില കൊടുത്തും അമേരിക്ക ഈ നീക്കം ചെറുക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം ഉള്‍പ്പെടെ മുന്‍ നിര്‍ത്തിയാണ് കരസേനയെ കൂടി ഇറാനിലേക്ക് കൊണ്ടുവരുന്നത്. യുദ്ധം വേഗത്തില്‍ തീരില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം













Click it and Unblock the Notifications