ഇറാഖില്‍ അമേരിക്ക ഒറ്റ ആക്രമണത്തില്‍ കൊന്ന് തള്ളിയത് 105 സാധാരണക്കാരെ; രണ്ട് ഭീകരരെ കൊല്ലാന്‍!!!
ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഐസിസ് തീവ്രവാദികളെ തുരത്താന്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ് എന്നാണ് പറയപ്പെടാറുള്ളത്. അമേരിക്കയും റഷ്യയും എല്ലാം ഈ ആരോപണങ്ങള്‍ സ്ഥിരമായി പരസ്പരം ഉയര്‍ത്താറുണ്ട്.
ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്മേറ്റ്സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???
എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വെറും രണ്ട് ഐസിസ് ഭീകരരെ വധിക്കാന്‍ വേണ്ടി അമേരിക്കന്‍ സൈന്യം ഇറാഖില്‍ കുരുതി കൊടുത്തത് 105 സാധാരണ ജനങ്ങളെയാണ്.
വെറുതേ അമേരിക്കന്‍ വിരുദ്ധത വിളമ്പുന്നതല്ല. അമേരിക്ക തന്നെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യമാണിത്.

ഇറാഖില്‍ ഐസിസ് ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. അതിന് കാരണം അമേരിക്കയുടെ ആക്രമണം തന്നെയാണ് എന്ന് പറയാം. പക്ഷേ അതിന്റെ പേരില്‍ അമേരിക്കന്‍ സൈന്യം എത്ര സാധാരണക്കാരെ കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് ചോദ്യം.

കഴിഞ്ഞ മാര്‍ച്ച് 17 ന് ആയിരുന്നു മൊസ്യൂളില്‍ സഖ്യ സേനയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. എന്നാല്‍ അന്ന് കൊല്ലപ്പെട്ടത് നൂറില്‍ അധികം സാധാരണക്കാര്‍ ആയിരുന്നു.

കെട്ടിടത്തിനുള്ളില്‍ ഒളിച്ച രണ്ട് തീവ്ര വാദികള്‍ക്ക് വേണ്ടി ആയിരുന്നു അന്ന് ആക്രമണം നടത്തിയത്. അമേരിക്കന്‍ സൈന്യത്തോടൊപ്പം ഇറാഖി സേനയും ഉണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് ഏറ്റവും വലിയ ദുരന്തം ആയിരുന്നു.

മൊസ്യൂളിലെ അല്‍ ജദീദ ജില്ലയില്‍ ആയിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ട കാര്യം പെന്റഗണ്‍ തന്നെ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.

തീവ്രവാദികള്‍ ഒളിച്ച കെട്ടിടത്തിനുള്ളില്‍ സാധാരണക്കാര്‍ ഉള്ള കാര്യം അറിയില്ലായിരുന്നു എന്ന വിചിത്ര ന്യായമാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. ആക്രമണം നടത്താന്‍ അനുമതി നല്‍കിയത് ഇറാഖി സേനയാണെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്.

തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം 101 സാധാരണ ജനങ്ങള്‍ ഉണ്ടായിരുന്നത്രെ. അവരെല്ലാവരും കൊല്ലപ്പെട്ടു. അടുത്ത കെട്ടിടത്തില്‍ ഉണ്ടായിരുന്ന 4 പേരും കൊല്ലപ്പെട്ടു.

ഇത്രയധികം പേര് കൊല്ലപ്പെടാന്‍ കാരണം ഐസിസ് ആണെന്നാണ് അമേരിക്ക ഇപ്പോള്‍ വാദിക്കുന്നത്. അവര്‍ കെട്ടിടത്തിനുള്ളില്‍ വേറേയും ബോംബുകള്‍ വച്ചിരുന്നു എന്നും അത് പൊട്ടിത്തെറിച്ചാണ് ആളുകള്‍ കൊല്ലപ്പെട്ടത് എന്നും ആണ് വാദം.

തീവ്രവാദികളെ തുരത്താന്‍ വേണ്ടി ഉപയോഗിച്ചത് ശക്തി കുറഞ്ഞ ബോംബുകള്‍ ആയിരുന്നു എന്നും അമേരിക്ക ന്യായീകരിക്കുന്നുണ്ട്. ഐസിസുകാര്‍ ആണത്രെ അതിശക്തമായ സ്ഫോടക വസ്തുക്കള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചത്.

ഐസിസിനെതിരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളും ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബോംബ് ആയിരുന്നു അവിടെ ഉപയോഗിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആണ് ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത്. ഇത്തരം ഒരു ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ആയിരുന്നു പെന്റഗണ്‍ മൊസ്യൂള്‍ ആക്രമണത്തില്‍ അന്വേഷണം നടത്തിയതും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications