ഉത്തരകൊറിയയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ജനങ്ങൾ മരിച്ചുവീഴുന്നു, പിടിവിട്ട് കൊവിഡ് കേസുകള്‍
സോള്‍: ഉത്തര കൊറിയയില്‍ വ്യാഴാഴ്ചയായിരുന്നു അദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉത്തര കൊറിയയി പനിയെ തുടര്‍ന്ന് 15 മരണം കൂടി സ്ഥിരീകരിച്ചന്നെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നിലവില്‍ ഉത്തര കൊറിയയില്‍ 42 പേര് മരിച്ചെന്നും 8,20,620 കേസുകള്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 324550 പേര് ചികിത്സയിലുണ്ടെന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.\

എന്നാല്‍ ഇപ്പോഴത്തെ കേസുകളും മരണവും കൊവിഡ് പോസിറ്റീവായവരുടേതാണോ എന്ന കാര്യം വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും, പ്രൊഡക്ഷന്‍ യൂണിറ്റുകളും റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. വലിയ നിയന്ത്രണങ്ങളാണ് ഓരോ നഗരത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് പടരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടും കേസുകള്‍ കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ചയായിരുന്നു രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോട്ട് ചെയ്തത്. പുതിയ വകഭേദമായ ഒമിക്രാണോണ് ഉത്തരകൊറിയയില്‍ സ്ഥിരീകരിച്ചത്. തലസ്ഥാനമായ പ്യോങ് യാങ്ങിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.

വലിയ ആരോഗ്യ സംവിധായനങ്ങളില്ലാത്ത രാജ്യമാണ് ഉത്തര കൊറിയ. കൊവിഡ് പരിശോധന സംവിധാനമോ വാക്സിനകളോ, ആന്റി വൈറല്‍ മരുന്നുകളോ ഒന്നും തന്നെ ഉത്തരകൊറിയയില്‍ ഇല്ല, നേരത്തെ ചൈനയില്‍ നിന്നുള്ള ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സ്കീമില്‍ നിന്നുള്ള വാക്സിന് വാഗ്ദാനം ഉത്തര കൊറിയ നിരസിച്ചിരുന്നു. എന്നാല്‍ ചൈനയും ഉത്തര കൊറിയയും വീണ്ടും വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏകദേശം രണ്ടരക്കോടി ജനങ്ങളാണ് ഉത്തര കൊറിയയില്‍ വസിക്കുന്നത്. 2020ല്‍ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ചപ്പോള്‍ ഉത്തര കൊറിയ ആകെ ചെയ്ത പ്രതിരോധ മാര്‍ഗം അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിട്ടു എന്ന് മാത്രമാണ്. ചരക്ക് ഗതാഗതം പോലും ഈ സമയത്ത് നിരോധിച്ചിരുന്നു. ഇത് വലിയ ക്ഷാമത്തിലേക്ക് നയിച്ചിരുന്നു. എട്ടര ലക്ഷത്തോളം ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കുറവാണ് ഉത്തര കൊറിയ അന്ന് നേരിട്ടിരുന്നത്.

അന്ന് ചൈനയില്‍ നിന്നുള്ള സഹായങ്ങളൊന്നും തന്നെ ഉത്തര കൊറിയക്ക് ലഭിച്ചിരുന്നില്ല. കൊവിഡ് കാരണം അടച്ച് പൂട്ടിയ അവസ്ഥയിലാണ് രാജ്യം. മറ്റ് രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായിരുന്നില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 28.75 മില്യണില്‍ നിന്ന് 2.71 മില്യണായിട്ട് കുറഞ്ഞിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications