പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനുള്ള ശ്രമം നടക്കില്ല; ട്വിറ്ററിലേക്കില്ലെന്ന് ജീവനക്കാര്‍
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടവരെ വീണ്ടും തിരിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടേക്കും. പലര്‍ക്കും ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ല. കമ്പനിയിലെ ജോലി സമയം ഒരു മനുഷ്യന് താങ്ങാന്‍ പറ്റുന്നതിലും അധികമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. കമ്പനിയിലെ സുപ്രധാന ജീവനക്കാരെ തിരിച്ചെടുക്കാനായിരുന്നു ശ്രമം.
ഇവരെ അബദ്ധത്തില്‍ പിരിച്ചുവിട്ടുവെന്നായിരുന്നു കമ്പനി പറഞ്ഞത്. അവരെ നിലനിര്‍ത്താനാണ് തീരുമാനം. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ട്വിറ്ററിലേക്ക് തിരിച്ചെത്താന്‍ താല്പര്യമില്ല. എന്നാല്‍ ഇവരെ നിര്‍ബന്ധപൂര്‍വം കമ്പനിയിലെത്തിക്കുകയാണ് ട്വിറ്റര്‍ ചെയ്യുന്നത്. പല ജീവനക്കാര്‍ക്കും കമ്പനിയോട് നോ പറയാനുള്ള ഭയമുണ്ടെന്നാണ് വ്യക്തമാകുന്നത്.

ട്വിറ്ററിന്റെ ടോപ് മാനേജ്മെന്റ് അത്രയ്ക്ക് ശക്തമാണ്. അവരുടെ ഓഫര്‍ നിരസിക്കാന്‍ മാത്രം ധൈര്യം ഇവര്‍ക്കാര്‍ക്കുമില്ല. അതസമയം സ്വമേധയാ ട്വിറ്ററില്‍ തിരിച്ചെത്താന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കിയ ജീവനക്കാരെ തിരിച്ചുവിളിച്ച് കൊണ്ടുള്ള തീരുമാനം മാനേജ്മെന്റ് റദ്ദാക്കുമെന്നാണ് കരുതുന്നത്.
അതേസമയം പുറത്തായവര്‍ക്ക് അടുത്ത 60 ദിവസത്തേക്കുള്ള ശമ്പളം ട്വിറ്റര്‍ നല്‍കും. ഒപ്പം കമ്പനിയില്‍ നിന്ന് വിട്ടുപോകുമ്പോള്‍ ലഭിക്കുന്ന തുകയും ലഭിക്കും. ഒരു മാസത്തെ ശമ്പളമാവും നല്‍കുക. അതേസമയം തിരിച്ചുവിളിച്ചവരെ ജോയിന്‍ ചെയ്തില്ലെങ്കില്‍ ആ പേരില്‍ അവരെ പുറത്താക്കുമെന്നാണ് ജീവനക്കാര്‍ കരുതുന്നത്.
അതേസമയം തിരിച്ചുവിളിച്ചിട്ടും വന്നില്ലെന്ന കാരണം കൊണ്ട്, ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം പോലും കമ്പനി നല്‍കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ വര്‍ക്ക് ലോഡ് വല്ലാതെ കൂടിയിരിക്കുകയാണ്. ടെക്നിക്കല്‍ മാനേജര്‍മാരോട് 20 വ്യക്തിഗത കോണ്‍ട്രിബ്യൂട്ടര്‍മാരെ മാനേജ് ചെയ്യാനാണ് നിയോഗിച്ചിരിക്കുന്നത്.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഇവര്‍ക്ക് ഭൂരിഭാഗം സമയവും ഇന്റര്‍നെറ്റ് കോഡ് എഴുതുന്നതില്‍ ചെലവഴിക്കേണ്ടി വരും. പലര്‍ക്കും നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍, ഉയര്‍ന്ന ജോലിഭാരമാണ് ഉണ്ടായിരിക്കുന്നത്. മസ്കിന്റെ പ്രൊജക്ടുകളുടെ ഭാഗമായവര്‍ ഒരു ദിവസം ഇരുപത് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇത് ട്വിറ്ററിലെ ജോലിക്കാര്‍ തന്നെയാണ് പറയുന്നത്.
ഇലോണ്‍ മസ്ക് 20 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് അധികം ശമ്പളം നല്കുന്നുണ്ടോ എന്ന കാര്യം ആര്‍ക്കും അറിയില്ല. പലര്‍ക്കും പുതിയ രീതി എന്താണെന്ന് പോലും അറിയില്ല. പലരും ജോലി ചെയ്ത് പോവുകയാണ്. ആരും ഡ്യൂട്ടി നല്കി നിയന്ത്രിക്കാനില്ല. മുന്ഗണനകളുമില്ല. ഓര്ഗനൈസേഷന് ചാര്‍ട്ടുമില്ല.
ടീം മാനേജര്‍ ആരാണെന്നോ, ടീം ഏതാണെന്നോ പോലും ആര്‍ക്കുമറിയില്ല. കഴിഞ്ഞ ദിവസം പുറത്തായ വിവരങ്ങളില്‍, മസ്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കുന്നത് നിയന്ത്രിക്കുമെന്നാണ് പറയുന്നത്. എല്ലാവര്ക്കും സബ്സ്ക്രിപ്ഷന് ഏര്‍പ്പെടുത്താനാണ് മസ്കിന്റെ തീരുമാനം. എന്നാല്‍ ഇത് എത്ര വിജയിക്കുമെന്ന് മാത്രം അറിയില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications