സൗദിയില്‍ ആശങ്ക ശക്തിപ്പെട്ടു; ആദ്യ കൊറോണ മരണം മദീനയില്‍, യുഎഇ വിമാനത്താവളങ്ങള്‍ അടച്ചിടും
റിയാദ്: സൗദി അറേബ്യയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. മദീനയില്‍ വച്ച് അഫ്ഗാന് സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഉടനെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു.
സൗദിയില്‍ ചൊവ്വാഴ്ച 205 കൊറോണ രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ് രോഗം. ഇതോടെ ശക്തമായ പ്രതിരോധ നടപടികള്‍ എടുക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ 2100 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കടുതലും സൗദിയിലും ഖത്തറിലുമാണ്. വിശദാംശങ്ങള്‍...

ജിസിസിയില്‍ ഇതുവരെ മരിച്ചത്
ആറ് പേരാണ് ഇതുവരെ ജിസിസിയില്‍ മരിച്ചത്. മൂന്ന് പേര് ബഹ്റൈനിലും രണ്ടുപേര്‍ യുഎഇയിലും നേരത്തെ മരിച്ചിരുന്നു. അതേസമയം, യുഎഇ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിടും.

പ്രധാന ഇടങ്ങള്‍
ദുബായിലെയും അബുദാബിയിലേയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചു. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും സ്തംഭിക്കാന്‍ പോകുന്നത്.

പൂര്‍ണമായി നിലയ്ക്കും
വ്യാഴാഴ്ച രാത്രി മുതല്‍ പുതിയ തീരുമാനങ്ങള്‍ യുഎഇയില്‍ നടപ്പില്‍ വരും. യാത്ര, ട്രാന്‍സിറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കും. യുഎഇ വഴി വിദേശത്തേക്ക് പോകാനുള്ള അവസരവും ഇതോടെ ഇല്ലാതാകും. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴിയും അടയും. എന്നാല്‍ കുടുങ്ങിയവരെ കൈവിടില്ലെന്ന് യുഎഇ അറിയിച്ചു.

പരിഭ്രാന്തി വേണ്ട
അവശ്യ വസ്തുക്കളുടെ വിതരണം മുടങ്ങില്ല. ഭക്ഷ്യ വിപണന കേന്ദ്രങ്ങളും മരുന്ന് കടകളും പ്രവര്‍ത്തിക്കും. അല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ആശുപത്രികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു.

ഷോപ്പിങ് കേന്ദ്രങ്ങള്‍
യുഎഇയിലെ ഷോപ്പിങ് കേന്ദ്രങ്ങള്‍ രണ്ടാഴ്ച അടച്ചിടാനാണ് തീരുമാനം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഷാര്‍ജയിലും മറ്റും പോലീസ് സന്ദേശം കൈമാറി. യാത്രാ വിലക്ക് കാരണം യുഎഇയില്‍ കുടങ്ങിയ വിസിറ്റിങ് വിസക്കാര്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുമതിയുണ്ട്.

മറ്റു രാജ്യങ്ങളില്‍
ഒമാനില്‍ ഇന്ന് 18 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ രോഗികളുടെ എണ്ണം 84 ആയി. ബഹ്റൈനിലെ പള്ളികളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചു. അഞ്ചില്‍ കൂടുതല്‍ പേര് പരസ്യമായി ഒത്തുചേരുന്നത് ബഹ്റൈന്‍ വിലക്കി. കറന്‍സികള്‍ അണുവിമുക്തമാക്കുമെന്ന് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഖത്തറില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചിട്ടുണ്ട്.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications