നൈറ്റ് ക്ലബുകളും ബാറുകളും തുറന്നു... ദക്ഷിണ കൊറിയയില്‍ സംഭവിച്ചത്. തിരിച്ചുവരവ്, 69 കേസുകള്‍!!
സോള്‍: കൊറോണവൈറസിനെ അതിജീവിച്ചവരെന്ന് കരുതിയ ദക്ഷിണ കൊറിയയില്‍ കാര്യങ്ങള്‍ കൈവിടുന്നത്. പുതിയ കേസുകളുടെ കുത്തൊഴുക്കാണ് രാജ്യത്തുള്ളത്. രാത്രി ജീവിതം വലിയ ഭയമാണ് ദക്ഷിണ കൊറിയക്ക് സമ്മാനിക്കുന്നത്. 35 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് കൊറോണവൈറസിന്റെ രണ്ടാം തരംഗമാണ് ഇതെന്ന ഭയമാണ് ഉയര്‍ന്ന് വരുന്നത്. വിദഗ്ധരും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കം കാറ്റില്‍പറത്തിയുള്ള ദക്ഷിണ കൊറിയയുടെ ജീവിത രീതി തലസ്ഥാന നഗരിയായ സോളിനെ അടക്കം ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ 48 മണിക്കൂറായി പുതിയ കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ 69 കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സോളിലെ നിശാക്ലബുകളും ബാറുകളുമായി ബന്ധപ്പെട്ടാണ് ഇതില്‍ ഭൂരിഭാഗം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയന്‍ പാര്‍ട്ടി ലൈഫിന്റെ ഭാഗമാണ് ഈ ക്ലബുകള്‍. നാലായിരത്തോളം പേരെ ഈ ക്ലബുകളില്‍ നിന്നാണ് പരിശോധനകള്‍ക്ക് വിധേയരാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട് മൂവായിരം പേരെ ഇനിയും കണ്ടെത്താനുണ്ട്. സോള്‍ പോലുള്ള ജനസാന്ദ്രത ഏറെയുള്ള മേഖലകളില്‍ രോഗവ്യാപനം കുറയ്ക്കുകയാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി ചുംഗ് സൈ ക്യുന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണവും ക്യൂന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ചേര്‍ന്ന് ക്ലബിലെത്തിയ ബാക്കിയുള്ളവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് ആവശ്യം. ഇതില്‍ പലരും ടെസ്റ്റിംഗിന് വിധേയരാവുന്നത് ഒഴിവാക്കാന്‍ വേണ്ടി മുങ്ങി നടക്കുകയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ വേഗം കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിര്‍ദേശം. അതേസമയം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളില്‍ ദക്ഷിണ ഇളവുകള്‍ വരുത്തിയതോടെയാണ് പുതിയ കേസുകളുടെ വര്‍ധനവ് തുടങ്ങിയത്.
അതേസമയം രോഗം ഇല്ലാതായെന്ന രീതിയിലായിരുന്നു ദക്ഷിണ കൊറിയ പ്രവര്‍ത്തിച്ചത്. സ്കൂളുകളും വ്യാപാര കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. സോളിലെ വിദ്യാഭ്യാസ വിഭാഗം സൂപ്രണ്ട് സ്കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലബിലുള്ള എല്ലാവരെയും പരിശോധിക്കണമെന്ന് സോള്‍ മേയര്‍ പാര്‍ക്ക് വോന്‍ സൂണ്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സോളില്‍ രോഗം തിരിച്ചെത്തിയാല്‍ രാജ്യം തന്നെ അപകടത്തിലാവുമെന്ന് സൂണ്‍ പറഞ്ഞു. രാജ്യത്ത് മൊത്തം പതിനായിരത്തിലധികം കേസുണ്ടെങ്കിലും സോളില്‍ വെറും 700ല്‍ താഴെ കേസുകളാണ് ഉള്ളത്. ഒന്നും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നല്‍കിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications