റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തെ അക്കാദമിക് പരിപാടികള്‍ക്ക് തുടക്കമായി
മലപ്പുറം: രാഷ്ട്രീയമായ ജന്മിത്വത്തെ മുറിച്ചുകടക്കാന്‍ കഴിഞ്ഞെങ്കിലും സാംസ്കാരികമായ ജന്മിത്വത്തെ മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ പറഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പ് സംഘടിപ്പിച്ച ഒരു വര്‍ഷം നീളുന്ന അക്കാദമിക് പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ 'എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉല്പാദന രീതികളെ മാറ്റാന്‍ കഴിയുമ്പോഴും ഭാഷാരീതികളെ മാറ്റാന്‍ കഴിയാത്ത ഒരു വിപ്ലവം അപൂര്‍ണ്ണമാണ്. നാം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമായ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നതാണ് നമ്മള് ഉപയോഗിക്കുന്ന പല പരികല്പ്പനകളും. സമത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വപ്നം കാണുകയും അതേ സമയം സമത്വത്തിനും സാതന്ത്ര്യത്തിനും നാം സമീപിക്കുന്ന ഭാഷ അതിനെതിരായി തീരുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 'എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ കെ.ഇ.എന്‍ പ്രഭാഷണം നടത്തുന്നു
സോവിയറ്റ് വിപ്ലവത്തിന്റെ വിജയം അതിന്റെ ഗംഭീരമായ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമായിരുന്നു. എന്നാല്‍ അതിന്റെ പതനം അതിന് പരിഹരിക്കാന്‍ കഴിയാതെപോയ സാംസ്കാരിക പിന്നോക്കാവസ്ഥകളുടെ കൂടി അനന്തരഫലമായി സംഭവിച്ചതാണെന്നും കെ.ഇ.എന്‍ പറഞ്ഞു. തകര്‍ച്ചയിലും സോവിയറ്റ് വിപ്ലവം ഒരു പ്രതീക്ഷയാണ്. 15 രാഷ്ട്രങ്ങളായി മാറിയ ഒരു യൂണിയനെക്കുറിച്ചുള്ള അനുസ്മരണത്തിന് സോവിയറ്റ് യൂണിയന് നിലനിന്നിരുന്ന കാലത്തിനേക്കാള്‍ ഇന്ന് പ്രസക്തി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപഠനം അവയിലെ പാഠങ്ങള്‍ ഉള്‍കൊള്ളുന്നതിന് വേണ്ടിയാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. തൊഴിലാളി- മുതലാളി സഹകരണത്തിലൂടെയുള്ള മുന്നേറ്റമാണ് ആരോഗ്യകരമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പരിപാടികളുടെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കെ.ഇ.എന്‍ സ്വീകരിച്ചു.
ഒരു വര്‍ഷത്തെ പരിപാടികളില്‍ അന്താരാഷ്ട്ര സെമിനാര്‍, സാഹിത്യ മത്സരങ്ങള്‍, ചിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, റഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍, പരിഭാഷാ ശില്പശാല, പ്രതിമാസ പ്രഭാഷണ പരമ്പര എന്നിവയും ഉള്‍പ്പെടുന്നു.
ചടങ്ങില്‍ ഡോ.വി.കെ.സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു. ഡോ.പി.ശിവദാസന്‍, ഡോ.കെ.കെ.ഗീതാകുമാരി, ഡോ.കെ.എം.അനില്‍, സമീര്‍ കാവാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.എം.ശ്രീകല സ്വാഗതവും ഗൗരി മാധവന് നന്ദിയും പറഞ്ഞു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications