റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തെ അക്കാദമിക് പരിപാടികള്‍ക്ക് തുടക്കമായി
മലപ്പുറം: രാഷ്ട്രീയമായ ജന്മിത്വത്തെ മുറിച്ചുകടക്കാന്‍ കഴിഞ്ഞെങ്കിലും സാംസ്കാരികമായ ജന്മിത്വത്തെ മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ പറഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പ് സംഘടിപ്പിച്ച ഒരു വര്‍ഷം നീളുന്ന അക്കാദമിക് പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ 'എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉല്പാദന രീതികളെ മാറ്റാന്‍ കഴിയുമ്പോഴും ഭാഷാരീതികളെ മാറ്റാന്‍ കഴിയാത്ത ഒരു വിപ്ലവം അപൂര്‍ണ്ണമാണ്. നാം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമായ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നതാണ് നമ്മള് ഉപയോഗിക്കുന്ന പല പരികല്പ്പനകളും. സമത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വപ്നം കാണുകയും അതേ സമയം സമത്വത്തിനും സാതന്ത്ര്യത്തിനും നാം സമീപിക്കുന്ന ഭാഷ അതിനെതിരായി തീരുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 'എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ കെ.ഇ.എന്‍ പ്രഭാഷണം നടത്തുന്നു
സോവിയറ്റ് വിപ്ലവത്തിന്റെ വിജയം അതിന്റെ ഗംഭീരമായ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമായിരുന്നു. എന്നാല്‍ അതിന്റെ പതനം അതിന് പരിഹരിക്കാന്‍ കഴിയാതെപോയ സാംസ്കാരിക പിന്നോക്കാവസ്ഥകളുടെ കൂടി അനന്തരഫലമായി സംഭവിച്ചതാണെന്നും കെ.ഇ.എന്‍ പറഞ്ഞു. തകര്‍ച്ചയിലും സോവിയറ്റ് വിപ്ലവം ഒരു പ്രതീക്ഷയാണ്. 15 രാഷ്ട്രങ്ങളായി മാറിയ ഒരു യൂണിയനെക്കുറിച്ചുള്ള അനുസ്മരണത്തിന് സോവിയറ്റ് യൂണിയന് നിലനിന്നിരുന്ന കാലത്തിനേക്കാള്‍ ഇന്ന് പ്രസക്തി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപഠനം അവയിലെ പാഠങ്ങള്‍ ഉള്‍കൊള്ളുന്നതിന് വേണ്ടിയാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. തൊഴിലാളി- മുതലാളി സഹകരണത്തിലൂടെയുള്ള മുന്നേറ്റമാണ് ആരോഗ്യകരമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പരിപാടികളുടെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കെ.ഇ.എന്‍ സ്വീകരിച്ചു.
ഒരു വര്‍ഷത്തെ പരിപാടികളില്‍ അന്താരാഷ്ട്ര സെമിനാര്‍, സാഹിത്യ മത്സരങ്ങള്‍, ചിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, റഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍, പരിഭാഷാ ശില്പശാല, പ്രതിമാസ പ്രഭാഷണ പരമ്പര എന്നിവയും ഉള്‍പ്പെടുന്നു.
ചടങ്ങില്‍ ഡോ.വി.കെ.സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു. ഡോ.പി.ശിവദാസന്‍, ഡോ.കെ.കെ.ഗീതാകുമാരി, ഡോ.കെ.എം.അനില്‍, സമീര്‍ കാവാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.എം.ശ്രീകല സ്വാഗതവും ഗൗരി മാധവന് നന്ദിയും പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications