സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും, വിജയരാഘവന് പിബിയില്‍
കണ്ണൂര്‍: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. പ്രായപരിധി നിബന്ധനയുടെ പേരില്‍ എസ് രാമചന്ദ്രന് പിള്ള, ഹനന്‍ മുള്ള, ബിമന്‍ ബസു എന്നിവര്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി. എസ് രാമചന്ദ്രന്‍പിള്ളയുടെ ഒഴിവിലേക്ക് കേരളത്തില്‍ നിന്ന് എ വിജയരാഘവന് പിബിയില്‍ എത്തും. മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്ലയും ആദ്യ ദലിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താന്‍ ധാരണയായി. അതേസമയം നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന് നേരത്തെ സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. കേന്ദ്ര തലത്തില്‍ തന്നെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് വിജയരാഘവനെ തേടിയെത്തുന്നത്.

കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ട്. പി രാജീവ്, കെഎന്‍ ബാലഗോപാല്‍, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. പിബിയിലെ ദളിത് പ്രാതിനിധ്യത്തെ കുറിച്ച് വലിയ ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരംഗം ദളിത് പ്രതിനിധിയായി പിബിയിലെത്തുമെന്നായിരുന്നു വിലയിരുത്തല്‍. കെ രാധാകൃഷ്ണന്, എകെ ബാലന് എന്നിവര്‍ പരിഗണിക്കപ്പെട്ടിരുന്നു. പക്ഷേ ഒടുവില്‍ നറുക്ക് വീണത് രാമചന്ദ്ര ഡോമിനാണ്. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് രാമചന്ദ്ര ഡോം. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അധ്യക്ഷനുമാണ്. അതേസമയം പ്രായം പരിഗണിച്ചാണ് എസ്ആര്‍പി പിബിയില്‍ നിന്നും ഒഴിയുന്നത്.
സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമായിരുന്നു നേതൃത്വത്തിന്. അതേസമയം വലിയ പ്രതിസന്ധിയിലൂടെ ദേശീയ തലത്തില്‍ സിപിഎം കടന്നുപോകുമ്പോള്‍ അതിനെ നേരിട്ട് പാര്‍ട്ടിയെ നയിക്കുക എന്ന നിര്‍ണായക ദൗത്യമാണ് യെച്ചൂരിക്കുള്ളത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ്ആര്‍പിയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും നീക്കത്തെ അതിജീവിച്ചായിരുന്നു യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റിലൂടെയാണ്.
ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം യെച്ചൂരിക്കുണ്ട്. ഒപ്പം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി യെച്ചൂരിക്ക് മുന്നിലുണ്ട്. കേന്ദ്ര നേതൃത്വം നിര്‍ജീവമായെന്ന കേരള ഘടകത്തിന്റെ വിമര്‍ശനങ്ങള്‍ ശക്തമായുള്ളതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് യെച്ചൂരിക്കുള്ള വെല്ലുവിളിയാണ്. ബംഗാളിലും ത്രിപുരയിലും ഈ അവസ്ഥയില്‍ തിരിച്ചുവരിക അസാധ്യമായിരിക്കും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരിക, അടിത്തറ ശക്തമാക്കുക എന്നതൊക്കെ യെച്ചൂരിക്കുള്ള വെല്ലുവിളിയായിരിക്കും.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications