ഹാദിയ കേസില്‍ അറ്റകൈ പ്രയോഗവുമായി എന്‍ഐഎ; ഹാദിയ പറഞ്ഞതൊന്നും കണക്കിലെടുക്കരുതെന്ന്...
ദില്ലി: ഹാദിയ കേസ് നവംബര്‍ 27 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതിയില്‍ ഹാജരാകാനായി ഹാദിയ ദില്ലിയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഹാദിയ പറഞ്ഞ കാര്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ദേശീയ അന്വേഷണ ഏജന്‍സി. സുപ്രീം കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ ഇസ്ലാം ആണെന്നും സ്വന്തം ഇഷ്ടപ്രകാരം ആണ് ഷെഫിന് ജഹാനെ വിവാഹം കഴിച്ചത് എന്നും ആയിരുന്നു ഹാദിയ പരസ്യമായി പറഞ്ഞത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് എന്‍ഐഎ പറയുന്നത്. അതിന് അവര്‍ക്ക് ചില ന്യായീകരണങ്ങളും ഉണ്ട്.

അടിച്ചേല്പിച്ച ആശയം
ഹാദിയ സ്വയം ഇസ്ലാം മതം സ്വീകരിച്ചു എന്ന നിലപാടിനെ എന്‍ഐഎ അംഗീകരിക്കുന്നില്ല. ഹാദിയയില്‍ ആശയം അടിച്ചേല്പിക്കുകയായിരുന്നു എന്നാണ് എന്‍ഐഎയുടെ വാദം. ഇത് തെളിയിക്കാന്‍ ചില മൊഴികളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട് എന്നാണ് സൂചന.

സമ്മതമായി കണക്കാക്കാന്‍ സാധിക്കില്ല
ആശയം അടിച്ചേല്പിക്കപ്പെട്ട വ്യക്തിയുടെ സമ്മതത്തെ സമ്മതം ആയി കണക്കാന് ആവില്ലെന്നാണത്രെ എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇസ്ലാം മതം സ്വീകരിച്ചതും ഷെഫിന് ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരം ആണ് എന്ന് ഹാദിയ തന്നെ നേരത്തെ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇത് പൊളിക്കാനുള്ള നീക്കങ്ങളാണ് എന്‍ഐഎ നടത്തുന്നത്.

മൊഴികള്‍ വേറേയും
എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതം മാറ്റവും വിവാഹവും സംബന്ധിച്ച് 15 പേരിടെ മൊഴികള്‍ ഉണ്ട് എന്നാണ് സൂചന. ഷെഫിന് ജഹാന്റേയും ഹാദിയയുടെ പിതാവ് അശോകന്റേയും മൊഴികള്‍ ഇതില്‍ ഉണ്ട്. എന്നാല്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ മറ്റ് ചിലരുടെ മൊഴികളും ഇതോടൊപ്പം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹാദിയ പറഞ്ഞാലും സമ്മതിക്കില്ല
താന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായിട്ടില്ലെന്ന് ഹാദിയ പറഞ്ഞാലും അത് എന്‍ഐഎ അംഗീകരിക്കില്ല എന്ന് ചുരുക്കം. ഹാദിയയുടെ മതം മാറ്റവും വിവാഹവും എല്ലാം തീവ്രവാദത്തോട് ചേര്‍ത്തുവച്ചായിരുന്നു പിതാവ് അശോകന് ഉന്നയിച്ച ആരോപണങ്ങള്‍. എന്‍ഐഎ റിപ്പോര്‍ട്ടും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്.

ഇനി മണിക്കൂറുകള്‍ മാത്രം
ഹാദിയയെ സുപ്രീം കോടതി കേള്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ദില്ലി കേരള ഹൗസില്‍ കടുത്ത സുരക്ഷയാണ് ഹാദിയക്ക് ഒരുക്കിയിട്ടുള്ളത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനും ദില്ലിയില്‍ എത്തുന്നുണ്ട്. ഹാദിയയുടെ പരസ്യ നിലപാട് തന്നെ ആയിരിക്കും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തുക.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications