വഞ്ചിയൂർ കോടതി വളപ്പിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ അക്രമിച്ചു
തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം. സിറാജ് ഫോട്ടോഗ്രാഫർ ടി ശിവജികുമാറിന് സംഭവത്തിൽ മർദ്ദനമേറ്റു. തിരിച്ചറിയൽ കാർഡും പ്രസ് അക്രഡിറ്റേഷൻ ഐഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫയും ശ്രീറാമും കോടതിയിൽ ഹാജരാകാനെത്തിയത്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായി തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.

കോടതി വളപ്പിന് പുറത്തു നിന്ന് വഫയുടെയും ശ്രീറാമിൻ്റെയും ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമമുണ്ടായത്. സിറാജ് പത്രത്തിൻ്റെ സീനിയർ ഫോട്ടോഗ്രാഫറും പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭാരവാഹിയുമായ ടി ശിവജികുമാറിൻ്റെ തിരിച്ചറിയൽ കാർഡും സർക്കാർ പ്രസ് അക്രഡറ്റിഷേൻ കാർഡും മൊബൈൽ ഫോണും ഒരുസംഘം അഭിഭാഷകർ പിടിച്ചു വാങ്ങുകയായിരുന്നു.

തുടർന്ന്, സ്ഥലത്തെത്തിയ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമമുണ്ടായി.കൂടുതൽ പൊലീസുകാർ ഇടപെട്ടാണ് ഇത് തടഞ്ഞത്.പിന്നീട്, അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും വഞ്ചിയൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചും നിരവധി തവണ അഭിഭാഷകർ മാധ്യമപ്രവർത്തകരുമായി കയർത്തു.
അസിസ്റ്റൻറ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭാരവാഹികളുമടക്കം നിരവധി പേർ സംഭവമറിഞ്ഞ് വഞ്ചിയൂർ സ്റ്റേഷനിലേക്കെത്തിയതോടെ തർക്കം വലിയ ചർച്ചയായി.

എന്നാൽ, മൊബൈൽ ഫോണിൽ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ പുറത്തു നിന്നെത്തിയ പൊലീസുകാരനാണ് ആദ്യം ഇടപെട്ടതെന്ന് മർദ്ദനത്തിനിരയായ ഫോട്ടോഗ്രാഫർ പറഞ്ഞു. പിന്നീട് കൂടുതൽ അഭിഭാഷകരുൾപ്പെടുന്ന സംഘമെത്തി മർദ്ദിക്കുകയാണുണ്ടായത്. തന്നെക്കൊണ്ട് എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചു.മൊബൈൽ ഫോണും പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി - ടി ശിവജികുമാർ ''വൺ ഇന്ത്യ മലയാള''ത്തോട് പറഞ്ഞു.

അതേ സമയം, പൊലീസ് അഭിഭാഷകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. പ്രത്യേകിച്ച് വഞ്ചിയൂർ കോടതിയുമായി ചേർന്നുനിൽക്കുന്ന സ്റ്റേഷൻ പരിധി ആയതിനാൽ ഉദ്യോഗസ്ഥരിൽ ചിലരെങ്കിലും അഭിഭാഷകർക്ക് പിന്തുണ നൽകുന്നതും സാധാരണയായി ഇവിടെ കണ്ടുവരാറുമുണ്ട്. മാധ്യമപ്രവർത്തകരെ തള്ളിപ്പറഞ്ഞും അഭിഭാഷകർക്ക് കുടപിടിച്ചുമുള്ള സമീപനം പൊലീസ് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മറ്റു ദൃശ്യ മാധ്യമ പ്രവർത്തകരെയും അഭിഭാഷകർ ചീത്തവിളിക്കുകയും ലൈവ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. മുൻപും ഇത്തരത്തിൽ വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി നിരവധി തവണ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്ക് ഇപ്പോഴും കോടതി പരിസരങ്ങളിൽ നിലനിൽക്കുന്നുണ്ട്. അത് വീണ്ടും തുറന്നുകാട്ടപ്പെടുന്ന സംഭവമായി ഇത് മാറുകയും ചെയ്തു. വിഷയത്തിൽ പൊലീസ് കേസെടുക്കുമെന്നാണ് സൂചന.ഇതുയായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായിട്ടാണ് വിവരം.
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications