വിരിഞ്ഞ താമരയും വാടും....മോദി കണ്ടതെല്ലാം പാഴായി!! സംസ്ഥാന ബിജെപിയിൽ അഴിമതി ഘോഷയാത്ര!!
ബിജെപിയിൽ അഴിമതി വിവാദം അവസാനിക്കുന്നില്ല. മെഡിക്കൽ കോഴയ്ക്ക് പിന്നാലെ വ്യാജ രസീത് വിവാദവും
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ ആരോപണത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി കൂടുതൽ അഴിമതിക്കഥകൾ പുറത്തേക്ക്. കേരളത്തിൽ താമര വിരിയിക്കാൻ ദേശീയ നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തെപോലും വെട്ടിലാക്കി അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
ദേശീയ കൗൺസിൽ നടത്തിപ്പു സംബന്ധിച്ചാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. ദേശീയ കൗണ്‍സിലിന്‍റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചിരിക്കുന്നതെന്നാണ് വിവരം. ജില്ലയിലെ നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമായതായാണ് സൂചനകൾ.

നിർദേശം നൽകിയത്
സംസ്ഥാന കമ്മിറ്റി അംഗം എം മോഹനനാണ് വ്യാജ രസീത് അച്ചടിക്കാൻ നിർദേശം നൽകിയതെന്നാണ് വിവരം. പാർട്ടി മുൻ അധ്യക്ഷൻ വി. മുരളീധരനായിരുന്നു ദേശീയ കൗൺസിലിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണ് ദേശീയ കൗൺസിൽ കോഴിക്കോട് നടന്നത്.

നേതാക്കൾക്കു പങ്ക്
ആരോപണം പുറത്തു വന്നതിനു പിന്നാലെ കേന്ദ്ര നേതൃത്വം നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്. പണപ്പിരിവ് നടത്തിയതിൽ ജില്ലയിലെ ബിജെപി നേതാക്കൾക്ക് പങ്കുള്ളതായും വ്യക്തമായിരിക്കുകയാണ്.

നിർണായകമായത്
വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയിൽ നിന്നു ലഭിച്ച വിവരങ്ങളാണ് കേന്ദ്രത്തിന്റെ അന്വേഷണത്തിൽ നിർണായകമായിരിക്കുന്നത്. എം മോഹനൻ രസീത് അച്ചടിക്കാൻ സമീപിച്ചതായി പ്രസ് ഉടമ മൊഴി നൽകിയിട്ടുണ്ട്.

10,000 മുതൽ 50,000 വരെ
വ്യാജ രസീതുണ്ടാക്കി 10,000 മുതൽ 50,000 രൂപ വരെ വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണ് തെളിവുകൾ ശേഖരിച്ചിരിക്കുന്നതെന്നാണ് വിവരം.

വിശദീകരണം ചോദിച്ചു
ആരോപണം പുറത്തു വന്നതിനു പിന്നാലെ സമ്മേളനത്തിൻറെ സാമ്പത്തിക കാര്യങ്ങളുടെ ചുതലയിലുണ്ടായിരുന്ന വി. മുരളീധരനോടും ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനോടും ദേശീയ ജനറൽ സെക്രട്ടറി റാം ലാൽ വിശദീകരണം ചോദിച്ചു. കശ്മീരിലായിരുന്ന സന്തോഷിനോട് അടിയന്തരമായി ഡൽഹിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന നേതൃത്വം ഒത്തു തീർപ്പാക്കി
ഇതു സംബന്ധിച്ച് നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് സംസ്ഥാന സെക്രട്ടറി ബി ഗോപാല കൃഷ്ണനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. എന്നാൽ പിന്നീട് ആരോപണം ഒതുക്കി തീർക്കുകയായിരുന്നു.

പരാതി നൽകിയത്
ഇതിനെ തുടർന്നായിരുന്നു ജില്ലയിലെ ചില നേതാക്കൾ കേന്ദ്രത്തിന് നേരിട്ട് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യാന്വേഷണം നടത്തിയത്. തുടർന്ന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിയുകയായിരുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications