അവളുടെ രാവുകള്‍ എഴുതിത്തീര്‍ത്ത തൂലികയിലെ മഷിയുണങ്ങി... ആലപ്പി ഷെരീഫ് ഇനി ഓര്മ
കോട്ടയം: മലയാള സിനിമയെ ഞെട്ടിപ്പിച്ച ആ തൂലികയില്‍ നിന്ന് ഇനി അക്ഷരങ്ങള്‍ പിറക്കില്ല. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും ആയ ആലപ്പി ഷെരീഫ് വിടപറഞ്ഞു. 74 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു അവളുടെ രാവുകള്‍ എന്ന സിനിമ. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ആലപ്പി ഷെരീഫ് ആയിരുന്നു. അങ്ങനെ മലയാള സിനിമാചരിത്രത്തിലെ നിര്‍ണായക ഏടായി മാറിയ എഴുത്തുകാരനാണ് ഇപ്പോള്‍ വിടവാങ്ങിയിരിയ്ക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- സിനിമയുടെ അണിയറയിലെ പ്രധാനമേഖലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിയായിരുന്നു ഷെരീഫ്. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ആലപ്പി ഷെരീഫ്
മലയാളിയുടെ സിനിമാ സദാചാരത്തെ പൊട്ടിച്ചെറിഞ്ഞ് ഒരു വിപ്ലവം സൃഷ്ടിച്ച കൂട്ടായ്മയുടെ ഭാഗമായിരുന്നു ആലപ്പി ഷെരീഫ്. 1940 ല്‍ കൊപ്രക്കട ഹമീദ് ബാവയുടേയും റഹീമ ബീവിയുടേയും മകനായി ആലപ്പുഴയില്‍ ജനനം.

അവളുടെ രാവുകള്‍
മലയാള സിനിമയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ് 'അവളുടെ രാവുകള്‍' എന്ന സിനിമ. ഇതിന് തിരക്കഥയൊരുക്കിയത് ആലപ്പി ഷെരീഫ് ആയിരുന്നു.

മലയാളത്തിലെ ആദ്യ 'എ പടം'
മലയാളത്തിലെ ആദ്യ അഡള്‍ട്ട്സ് ഓണ്‍ലി ചിത്രമായിരുന്നു 'അവളുടെ രാവുകള്‍' . എന്നാല്‍ ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഇന്ന് അതിന്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്ശ്വവത്കരിയ്ക്കപ്പെട്ടവരുടെ വേറിട്ട ശബ്ദം...

അരങ്ങേറ്റം
1971 ല്‍ വിപിന്‍ദാസ് സംവിധാനം ചെയ്ത 'പ്രതിധ്വനി' എന്ന ചിത്രത്തിന് സംഭാഷണമൊരുക്കിയാണ് സിനിമാ പ്രവേശനം. 1972 ല്‍ പുറത്തിറങ്ങിയ 'കളിപ്പാവ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതുന്നത്.

എഴുത്തുകാരന്
സിനിമയിലെത്തും മുമ്പേ തന്നെ എഴുത്തിലായിരുന്നു ഷെരീഫിന്റെ താത്പര്യം. ഒട്ടേറെ ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്.

ഐവി ശശിയുടെ മെന്റര്‍?
ഐവി ശശി എന്ന ഹിറ്റ് മേക്കറുടെ ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ആലപ്പി ഷെരീഫ് ആയിരുന്നു. ഏറ്റവും അധികം തിരക്കഥകള്‍ എഴുതിയത് ഐവി ശശിയ്ക്ക് വേണ്ടിയായിരുന്നു.

സംഭാഷണം
അമ്പതോളം ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയിട്ടുണ്ട് ആലപ്പി ഷെരീഫ്. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി.

സംവിധാനം
മൂന്ന് സിനിമകളാണ് ആലപ്പി ഷെരീഫ് സംവിധാനം ചെയ്തിട്ടുള്ളത്. ആരോഹണം, അസ്തമിയ്ക്കാത്ത പകലുകള്‍, നസീമ എന്നിവയാണ് അത്.

അനുരാഗി
ഏറ്റവും ഒടുവില്‍ സംഭാഷണം എഴുതിയ ചിത്രം ഐവി ശശിയുടെ 'അനുരാഗിയാണ്. 1988 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്.

സിനിമയില്‍ നിന്നകന്ന്
2003 ല്‍ ആണ് ആലപ്പി ഷെരീഫ് സിനിമയ്ക്ക് വേണ്ടി അവസാനമായി തൂലിക ചലിപ്പിയ്ക്കുന്നത്. സ്വന്തം മാളിവക എന്ന ചിത്രത്തിന് വേണ്ടി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications