കോൺഗ്രസ് നേതാക്കളുടേത് പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമായ പ്രവർത്തിയെന്ന് വിഎസ്
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതിയും സ്ത്രീപീഡനവും സോളാർ കമ്മീഷൻ അന്വേഷിച്ചത് പാതകമായിപ്പോയി എന്ന മട്ടിലുള്ള തട്ടുമുട്ട് ന്യായങ്ങൾ പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇനിയും അവർക്ക് പൊതുപ്രവർത്തകർ എന്ന് വേബലിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കവിയില്ല. ഈ സാഹചര്യത്തിൽ ആരോപണ വിധേയരായ എല്ലാ നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതാണ് രാഷ്ട്രായ മര്യാദയെന്ന് വിഎസ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അഭിപ്രായപ്പെട്ടു. വളരെ കരുതലോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളുന്നത്.

നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാനാകൂ. നിയമപരമായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാമചന്ദ്രന്‍പിളള പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിതാ എസ് നായര്‍ പത്ര സമ്മേളനത്തിൽ പരഞ്ഞിരുന്നു. സോളാര്‍ കമ്മീഷന്‍ നടക്കുന്ന സമയത്ത് രമേശ് ചെന്നിത്തല തന്നെ നേരിട്ടു വിളിച്ചു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്പ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സരിത പറഞ്ഞത്.
വ്യാഴാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയാതിരുന്ന ഉമ്മൻചാണ്ടിയുടെ പേര് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു വിളിച്ചു പറഞ്ഞത്. സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ ആരുടെയും പേരുകൾ മുഖ്യമന്ത്രി പരാമർശിച്ചിരുന്നില്ല. പകരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരായ ലൈംഗീകാരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിച്ചത്. എന്നാൽ റിപ്പോർട്ട് സഭയിൽ വച്ചതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കുകയായിരുന്നു.
പേരുകൾ അന്വേഷണത്തിൽ തെളിയേണ്ടതാണ്. പേരുകൾ പരാമർശിക്കാതിരിക്കാനുള്ള മാന്യത ഞാൻ കാണിച്ചു. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് പേര് പരാമർശിച്ചു എന്ന് അവർ ചർച്ച ചെയ്യട്ടെ എന്ന് പിണറായി പരഹസിക്കുകയായിരുന്നു. രമേശ് ചെന്നിത്തല മനപൂർവ്വെ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഉമ്മൻ ചാണ്ടിയെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും സർക്കാർ ആക്ഷേപങ്ങൾ കൊണ്ടുവന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായാണ് പിണറായി താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
-
വികസനവഞ്ചി തിരുനക്കരയിൽ തന്നെ! കോട്ടയത്ത് ജനകീയതയും വികസനവാദവും ഏറ്റുമുട്ടുമ്പോൾ... -
‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ












Click it and Unblock the Notifications