Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പിടിച്ചിടലില്ല, ചൂളം വിളിച്ച് പാലരുവി എക്‌സ്പ്രസ്; സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനമായി കേരളം

കോട്ടയം: സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ട റെയില്‍പ്പാത പ്രാവര്‍ത്തികമായി. ഞായറാഴ്ച രാത്രി ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത കമ്മീഷന്‍ ചെയ്തതോടെയാണ് ഈ നേട്ടം കൈവരിക്കപ്പെട്ടത്. മുളന്തുരുത്തി - കായംകുളം ഭാഗം ഇരട്ടിപ്പിക്കലിന് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നടപടികളാണ് ഇന്നലെ രാത്രിയോടെ പൂര്‍ണമായത്. കമ്മീഷനിംഗിന് പിന്നാലെ, പാലക്കാട്ട് നിന്ന് തിരുനെല്‍വേലിയിലേക്ക് ഉള്ള പാലരുവി എക്സ്പ്രസ് രാത്രി പത്തേകാലോടെ കടന്നുപോവുകയും ചെയ്തു.

ഇതോടെ കോട്ടയത്ത് ക്രോസിങ്ങിന് വേണ്ടിയുള്ള പിടിച്ചിടല്‍ അവസാനിച്ചക്കും. ഇതോടെ മധ്യകേരളത്തിലെ യാത്രാ, വികസന രംഗങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാകും. റെയില്‍ ചരക്ക് നീക്കത്തിനും ഇനി വേഗമേറും. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികളാണ് ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി പാത ഗതാഗതയോഗ്യമാക്കുകയായിരുന്നു.

palra

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വെച്ചാണ് പുതിയ പാതയില്‍ പാലരുവി പ്രവേശിച്ചത്. പാലരുവി ട്രെയിനിന് കോട്ടയത്ത് സ്വീകരണ ഒരുക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസമായിരുന്നു ഏറ്റുമാനൂര്‍ - ചിങ്ങവനം (16.70 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍ വൈകാന്‍ കാരണം. ഏറ്റുമാനൂരിന് വടക്കും ചിങ്ങവനത്തിന് തെക്കും നേരത്തേ ഇരട്ടിപ്പിക്കല്‍ പൂര്‍ണമായിരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി.

തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍

കോട്ടയം വഴി ഇരട്ടപ്പാത തുറക്കുന്നതോടെ കേരളത്തിനു പുതിയ ട്രെയിനുകള്‍ക്കുള്ള വഴിയും തുറക്കും. കോട്ടയം പാതയിലൂടെ കൂടുതല്‍ ട്രെയിനുകള്‍ എന്ന ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനുകളോടിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇവയെല്ലാം ഇന്നലെ അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് പുനരാരംഭിച്ചു. പരശുറാം എക്പ്രസ്, ജനശതാബ്ദി അടക്കമുള്ള തീവണ്ടികളാണ് റദ്ദാക്കിയിരുന്നത്. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം, നാഗര്‍കോവില്‍-മംഗളൂരു പരശുറാം എന്നിവയും റദ്ദാക്കിയിരുന്നു. സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് നേരത്തേ പൂര്‍ണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ ഓടുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+