ഇനി പിടിച്ചിടലില്ല, ചൂളം വിളിച്ച് പാലരുവി എക്സ്പ്രസ്; സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനമായി കേരളം
കോട്ടയം: സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ട റെയില്‍പ്പാത പ്രാവര്‍ത്തികമായി. ഞായറാഴ്ച രാത്രി ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത കമ്മീഷന് ചെയ്തതോടെയാണ് ഈ നേട്ടം കൈവരിക്കപ്പെട്ടത്. മുളന്തുരുത്തി - കായംകുളം ഭാഗം ഇരട്ടിപ്പിക്കലിന് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നടപടികളാണ് ഇന്നലെ രാത്രിയോടെ പൂര്‍ണമായത്. കമ്മീഷനിംഗിന് പിന്നാലെ, പാലക്കാട്ട് നിന്ന് തിരുനെല്‍വേലിയിലേക്ക് ഉള്ള പാലരുവി എക്സ്പ്രസ് രാത്രി പത്തേകാലോടെ കടന്നുപോവുകയും ചെയ്തു.
ഇതോടെ കോട്ടയത്ത് ക്രോസിങ്ങിന് വേണ്ടിയുള്ള പിടിച്ചിടല്‍ അവസാനിച്ചക്കും. ഇതോടെ മധ്യകേരളത്തിലെ യാത്രാ, വികസന രംഗങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാകും. റെയില്‍ ചരക്ക് നീക്കത്തിനും ഇനി വേഗമേറും. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികളാണ് ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി പാത ഗതാഗതയോഗ്യമാക്കുകയായിരുന്നു.

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വെച്ചാണ് പുതിയ പാതയില്‍ പാലരുവി പ്രവേശിച്ചത്. പാലരുവി ട്രെയിനിന് കോട്ടയത്ത് സ്വീകരണ ഒരുക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസമായിരുന്നു ഏറ്റുമാനൂര്‍ - ചിങ്ങവനം (16.70 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍ വൈകാന്‍ കാരണം. ഏറ്റുമാനൂരിന് വടക്കും ചിങ്ങവനത്തിന് തെക്കും നേരത്തേ ഇരട്ടിപ്പിക്കല്‍ പൂര്‍ണമായിരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി.
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
കോട്ടയം വഴി ഇരട്ടപ്പാത തുറക്കുന്നതോടെ കേരളത്തിനു പുതിയ ട്രെയിനുകള്‍ക്കുള്ള വഴിയും തുറക്കും. കോട്ടയം പാതയിലൂടെ കൂടുതല്‍ ട്രെയിനുകള്‍ എന്ന ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. കൂടുതല്‍ പ്ലാറ്റ്ഫോമുകള് വന്നതോടെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനുകളോടിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇവയെല്ലാം ഇന്നലെ അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് പുനരാരംഭിച്ചു. പരശുറാം എക്പ്രസ്, ജനശതാബ്ദി അടക്കമുള്ള തീവണ്ടികളാണ് റദ്ദാക്കിയിരുന്നത്. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം, നാഗര്‍കോവില്‍-മംഗളൂരു പരശുറാം എന്നിവയും റദ്ദാക്കിയിരുന്നു. സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂര്‍ണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ ഓടുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications