തീപിടിത്തത്തില്‍ മാനസിക വിഷമം,സ്ഥലം മാറാനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല; ആത്മഹത്യയാണെന്ന് നിഗമനം
കോട്ടയം: അയര്‍കുന്നത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കിണറ്റില്‍ നിന്നും പുറത്തെടുത്ത മൃതദേഹത്തില്‍ മുറിവുകളോ പാടുകളൊ ഒന്നുമില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിരിക്കുയാണെന്ന് പൊലീസ് അറിയിച്ചു. വികാരിയായ ഫാ ജോര്‍ജ് എട്ടുപറയിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം മാനസിക പ്രയാസം അനുഭവിച്ചിരിക്കാമെന്നാണ് ഇടവകാംഗങ്ങളുടെയും മറ്റ് വൈദികരുടെയും പ്രതികരണം.

മാനസികപ്രയാസം
വികാരിയായ ഫാ. ജോര്‍ജ് എട്ടുപറയില്‍ നേരത്തെ യുഎസിലായിരുന്നു. ഫെബ്രുവരിയിലാണ് ഇദ്ദേഹം അയര്‍കുന്നത്തെ പള്ളിയില്‍ വികാരിയായി ചുമതലയേല്‍ക്കുന്നത്. അതിന്ന ശേഷമാണ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. ഇതോടെ പള്ളിയിലെ പ്രാര്‍ത്ഥനകളും എല്ലാം മുടങ്ങി. ഇതിനിടെ ഇടവകയിലെ അംഗങ്ങളെ പരിചയപ്പെടാന്‍ പോലും സാധിച്ചിരുന്നില്ല

പള്ളിയിലെ തീപ്പിടിത്തം
അടുത്തിടെ പള്ളിയിലെ റബ്ബര്‍ പുരയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തീപിടിത്തം ഉണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാള്‍ക്ക് 80 ശതമാനം പൊള്ളലേറ്റതോടെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഈ സംഭവത്തില്‍ വൈദികന് വളരെ ഏറെ മനപ്രയാസം ഉണ്ടായിരുന്നു. അതുകൊണ്ടാകാം ആത്മഹത്യയ്ക്ക് നയിച്ചതെന്ന് മറ്റ് വൈദികര്‍ സംശയിക്കുന്നു.
Recommended Video

സ്ഥലം മാറ്റം
ഈ സംഭവങ്ങള്‍ നടന്നതിന് പിന്നാലെ പള്ളിയില്‍ നിന്ന് സ്ഥലം മാറ്റത്തിനായി പള്ളി വികാരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനായി കഴിഞ്ഞ ദിവസം ബിഷപ്പുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ വൈകിട്ട് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ വൈദികന് എത്തിയിരുന്നില്ല. തുടര്‍ന്ന് ബിഷപ്പ് ഫോണ്‍ വിളിച്ച് തിരക്കിയപ്പോള്‍ പ്രതികരണമുണ്ടായില്ലെന്ന് വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നല്ല രീതിയില്‍
മരിച്ച വൈദികന് എല്ലാവരുമായി നല്ല രീതിയിലാണ് ഇടപെട്ടത്. എന്നാല്‍ പള്ളിയിലെ തീപിടിത്തത്തിന് ശേഷം മാനസിക പ്രയാസം നേരിടുന്നതായി തോന്നിയെന്നും അടുത്ത ദിവസങ്ങളിലായി ശ്രദ്ധക്കുറവുള്ളത് പോലെ കണ്ടിരുന്നതായും ഇടവകാംഗങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ കുരിശ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ശരീരത്തില്‍ കല്ലുകെട്ടി
ശരീരത്തില്‍ കല്ലുകെട്ടിയാണ് വികാരി കിണറ്റിലേക്ക് ചാടിയതെന്നാണ് കരുതുന്നത്. ഇരുമ്പുകമ്പികൊണ്ട് മറച്ച കിണറ്റിലായിരുന്നു മൃതദേഹം കണ്ടത്. കമ്പികൊണ്ടുള്ള കൂടിന്റെ ഭാഗം തുറന്നാകാം ഇദ്ദേഹം കിണറ്റില്‍ ചാടിയത്. കല്ലി കെട്ടിയെന്ന സംശയം ഉയര്‍ന്നതോടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി പരിശോധന നടത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തത് നേരത്തെ സംശയത്തിനിടെയാക്കിയിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications