ഫോണ്‍ സിഗ്നലിനായി 16 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നു... അതിര്‍ത്തി കടക്കാനുള്ള ദുരിതങ്ങള്‍!!
കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നുള്ള നിരവധി പേര് കര്‍ണാടകത്തില്‍ കുടുങ്ങി പോയിരുന്നു. പിന്നീട് ഇളവ് വന്നതോടെ നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ നേരിട്ട ദുരിതങ്ങളെ ഒരു വനിതാ ഡോക്ടര്‍ വെളിപ്പെടുത്തുകയാണ്. കര്‍ണാടകയില്‍ നിന്നെത്തുന്നവരെ വൈകീട്ട് നാല് മുതല്‍ ആറ് വരെ കേരള സര്‍ക്കാരിന്റെ പാസില്ലാതെ തന്നെ വയനാട് ചെക്പോസ്റ്റ് കടത്തിവിടുമെന്ന വാര്‍ത്ത കണ്ടാണ് ഇവര്‍ എത്തിയത്. കര്‍ണാടകത്തിന്റെ മാത്രം പാസുമായി ബംഗളൂരുവില്‍ നിന്ന് കാറില്‍ നാട്ടിലേക്ക് പോരുകയായിരുന്നു. രാവിലെയാണ് മുത്തങ്ങ ചെക്പോസ്റ്റില്‍ എത്തിയത്. ചെക്പോസ്റ്റ് കടക്കാന്‍ കേരള സര്‍ക്കാരിന്റെ പാസ് നിര്‍ബന്ധമാണെന്ന് കര്‍ണാടക പോലീസും പറഞ്ഞു.

പാസില്ലാതെ ചെക്പോസ്റ്റ് കടക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചെന്നും വയനാട് കളക്ടറെ ബന്ധപ്പെടുകയേ വഴിയുള്ളൂ എന്നും കേരളാ പോലീസും പറഞ്ഞു. പക്ഷേ പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. മുത്തങ്ങയില്‍ ഫോണിന് സിഗ്നലില്ലായിരുന്നു. ചെക്പോസ്റ്റില്‍ നിന്ന് തിരിച്ച് 16 കിലോമീറ്റര്‍ പിന്നിലേക്ക് യാത്ര ചെയ്യേണ്ടി വന്നു സിഗ്നല്‍ ലഭിക്കാന്‍. 50 പേരെ പാസില്ലാതെ കടത്തിവിടാമെന്ന് വയനാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പറഞ്ഞു. ചെക്പോസ്റ്റില്‍ തിരികെയെത്തിയപ്പോഴേക്കും പോലീസുകാര്‍ 50 പേരെ കടത്തി വിട്ടിരുന്നു. ഇതിനിടെ മണിക്കൂറുകള്‍ കടന്നുപോയി. രാത്രിയായതോടെ ഇവിടെ കാത്തുനില്ക്കുന്നുവരുടെ എണ്ണവും കൂടി. തര്‍ക്കമായതോടെ സ്ത്രീകളെ മാത്രം കടത്തിവിടാം എന്ന് വന്നതോടെയാണ് വീട്ടിലെത്താനായതെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം ഇതേ രീതിയിലുള്ള അനുഭവം ജയ്പൂരില്‍ നിന്ന് ബസില്‍ നാട്ടിലേക്ക് വന്ന കൃഷ്ണമ്മയ്ക്കും മകള്‍ ശ്രുതിയും വെളിപ്പെടുത്തുന്നുണ്ട്. രാജസ്ഥാന് ഹൈക്കോടതിയിലെ ജീവനക്കാരനായിരുന്നു കൃഷ്ണമ്മയുടെ ഭര്‍ത്താവ്. ഇയാളുടെ പെന്ഷന് സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കുന്നതിനാണ് ഇവര്‍ മകള്‍ക്കൊപ്പം ജയ്പൂരിലെത്തിയത്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് സംഭവിച്ചത് പ്രായസമേറിയ കാര്യങ്ങളായിരുന്നു. ജയ്പൂരിലെത്തിയ നാലാം ദിവസം തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒന്നരമാസത്തോളം ഇവര്‍ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞത്.
ഒടുവില്‍ പാസൊക്കെ കിട്ടിയതോടെ ഏഴാം തിയതി രാജസ്ഥാനില്‍ നിന്ന് എറണാകുളത്തേക്കുള്ള വോള്‍വോ ബസില്‍ യാത്ര ആരംഭിച്ചു. കേരളത്തിലേക്ക് കടക്കാനുള്ള ഡിജിറ്റല്‍ പാസ് ശരിയായതായി യാത്രയ്ക്കിടെ സന്ദേശവും ലഭിച്ചു. ശനിയാഴ്ച്ച ഉച്ചയോടെ കേരള അതിര്‍ത്തിയില്‍ എത്തിയെങ്കിലും രാത്രി ഏഴ് മണി വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ശുചിമുറികളില്ലെന്നതാണ് യാത്രയ്ക്കിടെയുണ്ടായിരുന്നു പ്രധാന പ്രശ്നം. അതിര്‍ത്തിയില്‍ മലയാളി അസോസിയേഷനുകള്‍ ഭക്ഷണം നല്‍കുന്നുണ്ട്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications