സഖാവേ എന്ന് തുടങ്ങുന്ന വിവാദ കത്ത്; സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു
തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. മൂന്നംഗ കമ്മീഷന് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് പാര്‍ട്ടി നിര്‍ദേശം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സി ജയന്‍ബാബു, ഡികെ മുരളി, ആര് രാമു എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. വലിയ പ്രതിഷേധങ്ങള്‍ക്കും വ്യത്യസ്തമായ സമരങ്ങള്‍ക്കും വിവാദം വഴിവച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധത്തിന്റെ രൂപംമാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങള്‍ക്ക് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ടായിരുന്നു മേയറുടെ കത്ത്. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ കത്തയച്ചത്. ഇത് ഒരു ഡിവിഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്നതോടെ വിവാദമാകുകയായിരുന്നു. സഖാവേ എന്ന് അഭിസംബോധന ചെയ്തായിരുന്നു കത്ത്.
മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഒപ്പുവച്ചുള്ള കത്ത് പുറത്തായതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം. എന്നാല്‍ താന്‍ കത്ത് എഴുതിയിട്ടില്ല എന്ന് മേയര്‍ വ്യക്തമാക്കി. കത്തയച്ച തിയ്യതിയില്‍ മേയര്‍ തലസ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു. എന്നാല്‍ മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ആര് കത്ത് എഴുതി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
ആരോഗ്യ മേഖലയിലെ ഒഴിവുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കത്തില്‍ വിശദീകരിച്ചിരുന്നു. കോര്പറേഷന് കീഴിലുള്ള നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 295 ഒഴിവുകളുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ശേഷം എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്തും പുറത്തായിരുന്നു. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തായിരുന്നു ഇത്.
കത്ത് വിവാദത്തില്‍ അന്വേഷണം വേണമെന്നും മേയര്‍ രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ രാജിവയ്ക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനിച്ചു. മേയര്‍ക്കെതിരെ ഇപ്പോഴും ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം തുടരുകയാണ്. നഗരസഭ വളയല്‍, കരിങ്കൊടി, ഓഫീസ് ഉപരോധം തുടങ്ങിയ സമരങ്ങളെല്ലാം നടന്നിരുന്നു. പ്രതിഷേധ സമരത്തിന്റെ രൂപം മാറ്റാന്‍ ബിജെപി തീരുമാനിച്ചിരിക്കെയാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications