പ്രളയക്കെടുതിയില്‍പ്പെട്ട വയനാട് ശുചിയാവുന്നു: ശുചീകരണത്തിനിറങ്ങിയത് അരലക്ഷത്തോളം പേര്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിക്കാരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഏകദേശം അമ്പതിനായിരത്തോളം പേരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. എം ഐ ഷാനവാസ് എം പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാത്രം 25000-ത്തോളം പേരാണ് ശുചീകരണത്തില്‍ പങ്കാളികളായത്. ഗ്രാമപ്രദേശങ്ങളില്‍ 60 പേരും, നഗരപ്രദേശങ്ങളില്‍ 150 പേരുമാണ് കുടുംബശ്രീയുടെ പ്രതിനിധികളായി ശുചീകരണപ്രവര്ത്തനത്തിലുള്ളത്. ആദിവാസി സാക്ഷരതാ പദ്ധതിയില്‍പ്പെട്ട 1200 പഠിതാക്കളും, 500 ഇന്‍സ്ട്രക്ടര്‍മാരും, 65 പ്രേരക്മാരും ശുചീകരണത്തില്‍ പങ്കാളികളായി. ടൗണുകള്‍, പുഴകള്‍, വഴിയോരങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

ശുചീകരണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന മാലിന്യങ്ങളും, മറ്റ് പാഴ്വസ്തുക്കളും ശേഖരിക്കാന്‍ ലോറികളും ചെറിയ വാഹനങ്ങളും സജ്ജമായിരിക്കുന്നു. ഗം ബൂട്ടും, കയ്യുറകളുമടക്കം എല്ലാവിധ സജീകരണങ്ങളോടും കൂടിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും ശുചീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യെയാണ് എല്ലാവരും ഒത്തൊരുമയോടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ളത്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെയാണ് ശേഖരിക്കുന്നത്. ശുചീകരണപ്രവൃത്തി പകുതി പിന്നിടുമ്പോള്‍ തന്നെ കല്‍പ്പറ്റ അടക്കമുള്ള നഗരങ്ങള്‍ ശുചിയായി കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ കുന്നുകൂടിയും ഒഴുകിയെത്തിയതുമായ മാലിന്യങ്ങളെല്ലാം ശേഖരിച്ചുകഴിഞ്ഞു. ശുചീകരണപ്രവൃത്തിയുടെ ഒന്നാംഘട്ടത്തിന് ശേഷം ഉടന്‍ രണ്ടും മൂന്നും ഘട്ട പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അടുത്തഘട്ടത്തില്‍ ശുചീകരണപ്രവൃത്തികളില്‍ ഭാഗവാക്കാവും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications