ഖത്തര്‍ കണക്ക് തീര്‍ത്തു; ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഖത്തര്‍ കണക്ക് തീര്‍ത്തു; ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
Recommended Video

ദോഹ: ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സൗദി ശ്രമത്തിന് കൂട്ടുനിന്നതായി കരുതുന്ന ഖത്തര്‍ രാജകുടംബാംഗം ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ എല്ലാ അക്കൗണ്ടുകളും ഖത്തര്‍ മരവിപ്പിച്ചു. ശെയ്ഖ് അബ്ദുല്ല അല്‍ഥാനി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. എന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച് കൊണ്ട് ഖത്തര്‍ ഭരണകൂടം എന്നെ ആദരിച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മരവിപ്പിച്ച എന്റെ സമ്പത്തെല്ലാം മാതൃരാജ്യത്തിന് സമര്‍പ്പിക്കുന്നു. എല്ലാ അവസരവാദികളെയും നിക്ഷിപ്ത താല്പര്യക്കാരെയും ഖത്തര്‍ പുറന്തള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ ഭരണാധികാരികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നാണ് സൂചന.
വീണ്ടും ലക്ഷ്മി നായര്‍... പുറത്താക്കിയിട്ടും രക്ഷയില്ല, വിദ്യാര്‍ഥികളുടെ ആരോപണം ഗുരുതരം...
ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി സൗദിയിലെത്താന്‍ ഇദ്ദേഹം വഴിയൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇദ്ദേഹം സൗദി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏക റോഡ് മാര്‍ഗമായ സല്‍വ അതിര്‍ത്തി വഴി ഖത്തരി തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഉപയോഗിച്ച് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായാണ് ഖത്തറിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തെ ഭരണാധികാരിയാക്കണമെന്ന രീതിയില്‍ സൗദിയിലെ മുതിര്‍ന്ന നേതാക്കള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനെതിരേ ഖത്തറില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ സൗദിക്കെതിരേ വലിയ പ്രതിഷേധവും പരിഹാസവും ഉയര്‍ന്നിരുന്നു.

ഖത്തര്‍ ഭരിക്കുന്ന അല്‍ഥാനി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ശെയ്ഖ് അബ്ദുല്ല. അദ്ദേഹത്തിന്റെ പിതാമഹന് ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനി ഖത്തറിന്റെ മൂന്നാമത്തെയും പിതാവ് ശെയ്ഖ് അലി നാലാമത്തെയും ഭരണാധികാരിയായിരുന്നു. സഹോദരന് ശെയ്ഖ് അഹ്മദായിരുന്നു പിന്നീട് ഭരണം നടത്തിയത്. 1913 മുതല്‍ 1972 വരെ ഇവരായിരുന്നു ഇവരുടെ ഭരണം. 1972ല്‍ നിലവിലെ അമീര്‍ ശെയ്ഖ് തമീം അല്‍ഥാനിയുടെ പിതാമഹന് ശെയ്ഖ് ഖലീഫ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനും നിലവിലെ അമീറിന്റെ പിതാവുമായ ശെയ്ഖ് ഹമദ് അല്‍ഥാനി ഭരണമേറ്റെടുത്തു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications