ഒരു വയസ്സുള്ള മകനെയും തോളിലെടുത്ത് യുവതിയുടെ ഓട്ടോറിക്ഷ ഡ്രൈവിങ്; വൈറലായി ദൃശ്യങ്ങള്‍
ലഖ്നൗ: ജീവിതത്തിലെ കഷ്ടപ്പാടുകള്‍ പലര്‍ക്കും പല തരത്തിലായിരിക്കും. ഇതിനെ മറികടക്കാന്‍ നമ്മള് ചെയ്യുന്ന ജോലികളും പലതരത്തിലായിരിക്കും. അതുകൊണ്ട് തന്നെ പെര്‍ഫെക്ടായിട്ടുള്ള ജീവിതമായിരിക്കില്ല എല്ലാവര്ക്കും ലഭിക്കുക. എന്താണ് പറഞ്ഞുവരുന്നത് അല്ലേ. ഒരു യുവതി ഓട്ടോറിക്ഷ ഓടിച്ച് നിത്യവൃത്തി കണ്ടെത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ്.
ഇതില്‍ എന്തിരിക്കുന്നു എന്നാണെങ്കില്‍ ഒരുപാട് ഉണ്ട് എന്ന് മറുപടി പറയേണ്ടി വരും. ഒരു വയസ്സുള്ള മകനെയും തോളിലേറ്റിയാണ് യുവതിയുടെ ഡ്രൈവിംഗ്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാന്‍ കാരണം. വിശദമായ വിവരങ്ങളിലേക്ക്....

photo credit:bccl
ഹൃദയഭേദകം എന്നാണ് ഈ ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ യുവതിയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും പലരുടെയും മനസ്സ് കവര്‍ന്നിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ചഞ്ചല്‍ ശര്‍മ യുവതിക്ക് ഇ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നത്. നോയിഡയില്‍ നിന്നുള്ള കാഴ്ച്ചയാണിത്. തുടക്കത്തില്‍ വലിയ പ്രതിസന്ധി തന്നെ ചഞ്ചല്‍ നേരിടേണ്ടി വന്നു. സഹഡ്രൈവര്മാരുടെ ക്രൂരമായ പെരുമാറ്റമായിരുന്നു പ്രധാന കാരണം. ഇവര്‍ യുവതി മാറ്റിനിര്‍ത്തുകയായിരുന്നു.

photo credit:indiatoday.in
മറ്റ് ഡ്രൈവര്‍മാര്‍ ചഞ്ചലിനെ ഒരു റൂട്ടിലേക്ക് പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. നോയിഡയില്‍ ഒരു ഏരിയയിലേക്ക് പോകാന്‍ ഒരു ഡ്രൈവര്‍ക്ക് അനുമതി നല്കുന്ന രീതിയുണ്ട്. എന്നാല്‍ ചഞ്ചലിനെ ഇവര്‍ മാറ്റി നിര്‍ത്തുകയായിരുന്നു. ട്രാഫിക് പോലീസും, എഐബി ഔട്ട്പോസ്റ്റ് സ്റ്റാഫും അവരെ പിന്തുണയ്ക്കുകയായിരുന്നു. അതിന് ശേഷം അവര്‍ക്ക് യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. സെക്ടര്‍ 62ലെ ലേബര്‍ ചൗക്ക് മുതല്‍ സായ് മന്ദിര്‍ വരെയുള്ള സ്ഥലങ്ങളാണ് ചഞ്ചലിന്റെ റൂട്ട്. കാലാ പത്തര്, പെഹല പുസ്തയും ഇതില്‍ വരും.

photo credit:indiatoday.in
ഇറിക്ഷ താന്‍ ഡ്രൈവ് ചെയ്യുന്നതിന്റെ പ്രധാന കാരണം മകന് വളരെ ചെറുതായത് കൊണ്ടാണ്. മറ്റെവിടെയെങ്കിലുമാണ് ഞാന്‍ ജോലി എടുക്കുന്നതെങ്കില്‍ അവനെയും കൊണ്ടുപോകേണ്ടി വരും. ഡ്രൈവ് ചെയ്യുമ്പോള്‍ മകനെയും കൂടെ എടുക്കാം. കോഡ കോളനിയില്‍ അമ്മയ്ക്കൊപ്പമോ അതുമല്ലെങ്കില്‍ സഹോദരിമാര്ക്കൊപ്പമോ ആണ് താന്‍ സ്ഥിരമായി താമസിക്കാറുള്ളതെന്നും അത് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ കൂടി സൗകര്യപ്രദമാണെന്നും ചഞ്ചല്‍ പറയുന്നു.

photo credit: bccl
ഭര്‍ത്താവ് ഉപേക്ഷിച്ച പോയപ്പോള്‍ ജീവിച്ച് കാണിക്കാന്‍ തീരുമാനിക്കുകയായിരുന്നു ചഞ്ച്. ഏറ്റവും അഭിമാനത്തോടെ ജീവിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. വീട്ടിലേക്ക് തിരിച്ചുപോയി പണം ആവശ്യപ്പെടാന്‍ താന്‍ തയ്യാറായില്ല. അതുകൊണ്ട് ഇറിക്ഷ ഓടിക്കാന്‍ തീരുമാനിച്ചു. ദിവസവും നാനൂറ് രൂപ വരെ തനിക്ക് ഇതിലൂടെ ലഭിക്കും. മകനെ സ്ട്രാപ് ചെയ്ത് മാറോട് ചേര്‍ത്താണ് ഇവര്‍ ഇറിക്ഷ ഓടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് താന്‍ വിവാഹം ചെയ്തത്. ദാദ്രിയിലെ ചയാന്‍സ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു ഭര്‍ത്താവ്. അയാളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തന്നെ ക്രൂരമായിട്ടാണ് അയാള്‍ക്ക് ഉപദ്രവിച്ചത്. വിവാഹത്തിന് ശേഷം എല്ലാ ദിവസവും ക്രൂരമായി തന്നെ മര്‍ദിക്കാറുണ്ടായിരുന്നു. കോടതിയില്‍ കേസുണ്ട്. മൂന്ന് മാസത്തോളമായി വാദം തുടരുകയാണ്. ലാല്‍ കുവാനില്‍ നിന്നാണ് താന്‍ ഇവിടെയെത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവ് മരിച്ചിരുന്നു. നാല് സഹോദരിമാര്‍ ഇവര്‍ക്കുണ്ട്. ചഞ്ചലിന്റെ അമ്മയ്ക്ക് പച്ചക്കറി കച്ചവടമാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications