മാതൃഭാഷയായിരിക്കണം പഠനമാധ്യമം; പുതിയ ഓര്‍ഡിനന്‍സ് ചരിത്ര പ്രാധാന്യമുള്ളത്...
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പത്താംതരം വരെ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. കേരളപ്പിറവിക്കു ശേഷം ഇത്രയേറെ പ്രാധാന്യമുള്ള ഭാഷാ സംബന്ധിയായ മറ്റൊരു ഉത്തരവുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുകയും ഇപ്പോള്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. കോടതിഭാഷ, ഭരണഭാഷ, ഉപരിപഠനമാധ്യമം, പിഎസ്സി പരീക്ഷാമാധ്യമം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയാവട്ടെ ഈ തീരുമാനം എന്ന് നമുക്ക് പ്രതീക്ഷീക്കാം.
തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി പരിണമിക്കുന്നത്. മാതൃഭാസയെന്നത് ജനിതകമായി പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്. ഒരു കുട്ടിയുടെ ആശയ വിനിമയത്തിനുള്ള കഴിവും ചിന്താ ശക്തിയും വളര്‍ത്തികൊണ്ടു വരുന്നതില്‍ മാതൃഭാഷയ്ക്ക് നല്ല പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ലോകത്താകമാനം 3.75 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന ഒന്നാണ് ത്രിഭാഷ പദ്ധതി. പഠിക്കുന്ന ഒരു ഭാഷയെങ്കിലും മാതൃഭാഷയായിരിക്കണം. മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചിട്ടുള്ള ഭാഷ മലയാളമാണെന്നാണ് പുതിയ സര്‍വ്വെ പറയുന്നത്. കേരളത്തിലെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വലിയ കച്ചവടമാണ്. ഇത്രയും വര്‍ഷം ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ ഒരു സര്‍വ്വകലാശാല പോലും ലോക റാങ്കില്‍ ആദ്യത്തെ 500 എണ്ണത്തില്‍ പോലും വരാത്തത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തദ്ദേശ ഭാഷയില്‍ പഠിപ്പിക്കുന്ന രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ ഗവേഷണകാര്യത്തിലും മറ്റും മുന്നില്‍ നില്‍ക്കുന്നത് നാം കാണുന്നതാണ്. പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷ ലോക ഭാഷയായി തീരുന്നത് കോളനി മനോഭാവത്തിന്റെ അനന്തിര ഫലമാണ്.
സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാജ്ഞാനം വേണം, വേണ്ട എന്നീ ഉത്തരവുകള്‍ മാറി മാറിവരുന്നസാഹചര്യത്തില് മലയാളത്തിന്റെ ശ്രേഷ്ഠതയെകാറ്റില് പറത്തുകയാണ് എന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. ഔദ്യോഗിക ഭാഷ മലയാളമായിരിക്കുമ്പോള് മലയാളം അക്ഷരവടിവോടും വൃത്തിയായും എഴുതാനറിയാത്ത ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ പാരമ്പര്യത്തിനുതന്നെ മോശമാണ്. പല വാക്കുകളുടെയും അര്‍ത്ഥം പോലും അറിയാത്തവരും വാക്കുകള്എഴുതാന്പോലും അറിയാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നുണ്ട്. മറ്റുഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാമെങ്കിലും മാതൃഭാഷയിലുളള അജ്ഞത ഒരു പോരായ്മതന്നെയാണ് . നാം തന്നെ നമ്മുടെ ഭാഷയുടെ മഹാത്മ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് എന്തുകൊണ്ടും പ്രശംസനീയാവഹം തന്നെയാണ്. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications