സ്വന്തം നാട്ടിൽ മാത്രം പോര, സിറിയയിലും കൈവച്ച് സൗദി; പെട്രോളിയം മേഖലയിൽ കരാർ, ഇന്ത്യയ്ക്ക് എന്ത് ഗുണം?
റിയാദ്: സിറിയയിലെ എണ്ണ, പ്രകൃതിവാതക മേഖലകളുടെ സാങ്കേതിക സഹായം, വികസനം, ഉൽപ്പാദനം എന്നിവ ലക്ഷ്യമിട്ട് സിറിയൻ പെട്രോളിയം കമ്പനിയുമായി കരാറുകൾ ഒപ്പുവെച്ച് നാല് സൗദി കമ്പനികൾ. സൗദി ഊർജ്ജ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഡിസംബർ 10-നായിരുന്നു ഈ നിർണായക കരാറുകൾ ഒപ്പുവെച്ചത്. ടാഖ, എഡിഇഎസ് ഹോൾഡിംഗ് കോ., അറേബ്യൻ ഡ്രില്ലിംഗ് കോ., അറേബ്യൻ ജിയോഫിസിക്കൽ & സർവ്വേയിംഗ് കോ. എന്നിവരാണ് ഈ കരാറുകളിൽ പങ്കാളികളായ സ്ഥാപനങ്ങൾ.
ഊർജ്ജ മേഖലയിൽ സൗദി അറേബ്യയും സിറിയൻ അറബ് റിപ്പബ്ലിക്കും തമ്മിലുള്ള നിലവിലുള്ള സഹകരണത്തിന്റെതുടർച്ചയാണ് ഈ കരാറുകൾ. ഈ വർഷം ഓഗസ്റ്റ് 28-ന് ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും തുടർന്നുള്ള വർക്ക്ഷോപ്പുകളുടെയും ഫീൽഡ് സന്ദർശനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവ യാഥാർത്ഥ്യമായത്.

എഡിഇഎസ് ഹോൾഡിംഗ് കോ. സിറിയൻ പെട്രോളിയം കമ്പനിയുമായി ഒപ്പുവച്ച കരാർ, വാതക മേഖലകളുടെ വികസനം, പ്രവർത്തനം, ഉൽപ്പാദനം എന്നിവയ്ക്കുള്ള അടിസ്ഥാന തത്വങ്ങൾ വ്യക്തമാക്കുന്നു. അന്തിമ സാങ്കേതിക സേവന കരാറിനും, വാതക മേഖലകളിലെയും അനുബന്ധ സൗകര്യങ്ങളിലെയും വികസന-പ്രവർത്തനങ്ങൾക്കും അടിസ്ഥാന തത്വങ്ങളും വ്യവസ്ഥകളും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. നിലവിലെ ഉൽപ്പാദനം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
അബു റബാഹ്, ഖുംഖും, നോർത്ത് അൽ-ഫായിദ്, തയ്യാസ്, സാംലാ അൽ-മഹർ എന്നീ അഞ്ച് വാതക മേഖലകൾ ഈ കരാറിന് കീഴിൽ വരും. കൂടാതെ, ഇരു കക്ഷികളും പിന്നീട് സമ്മതിക്കുന്ന മറ്റേതൊരു പ്രദേശവും ഇതിൽ ഉൾപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത. തങ്ങളുടെ സ്വാധീനം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങളെയാണ് ഇത് അടിവരയിടുന്നത്.
ടാഖ, സിറിയൻ കമ്പനിയുമായി ഒപ്പുവെച്ച പ്രധാന സേവന കരാർ, സിറിയയിലെ എണ്ണ, വാതക മേഖലകളുടെയും കിണറുകളുടെയും നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള നൂതനവും സംയോജിതവുമായ പരിഹാരങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കാനും എണ്ണ, വാതക ഉൽപ്പാദനം കൂട്ടാനും ഇത് സഹായിക്കും.
എണ്ണ പര്യവേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സിറിയൻ ഊർജ്ജ വ്യവസായം വികസിപ്പിക്കുന്നതിനും ഇത് ദീർഘകാല തന്ത്രപരമായ സഹകരണ ചട്ടക്കൂട് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. വേഗത്തിലുള്ള പ്രതികരണവും മറ്റും ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക പദ്ധതികളുടെ അതിവേഗ തുടക്കത്തിനും ഈ കരാർ വഴിയൊരുക്കും.
അറേബ്യൻ ഡ്രില്ലിംഗ് കോ.യുമായി ഒപ്പുവച്ച അവസാനത്തെ അടിസ്ഥാന കരാർ കരയിലെ എണ്ണ, വാതക കിണറുകൾ ഡ്രിൽ ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ പ്ലാറ്റ്ഫോമുകൾ വാടകയ്ക്കെടുത്ത് സിറിയയിൽ സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു. ഈ കരാർ പ്രകാരം, അറേബ്യൻ ഡ്രില്ലിംഗ് കോ. കരയിലെ കിണറുകൾ ഡ്രിൽ ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളും അനുബന്ധ പരിപാലന സേവനങ്ങൾ നൽകാനുള്ള പ്ലാറ്റ്ഫോമുകളും ഒരുക്കും.
കൂടാതെ, ആവശ്യമായ പരിപാലന സേവനങ്ങൾ, പ്രവർത്തനപരമായ പിന്തുണ, ദേശീയ തൊഴിലാളികൾക്കുള്ള പരിശീലനം, വികസനം എന്നിവയും അവർ നൽകും. ഇതിലൂടെ സിറിയയിലെ ഖനന, ഇതര പ്രവർത്തനങ്ങൾ എല്ലാം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ സൗദിക്കും ഇത് നേട്ടമാവും എന്നുറപ്പാണ്.
ഇന്ത്യയ്ക്ക് എന്ത് ഗുണം?
അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സൗദി അറേബ്യ എണ്ണ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി. നിലവിൽ അസംസ്കൃതത എണ്ണയുടെ വില താഴ്ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് സൗദി. വില കുറയ്ക്കുന്നതിലൂടെ ഇന്ത്യയുടെ വാങ്ങൽ ഉയർത്താമെന്നാണ് അവർ കരുതുന്നത്.
അതിന് ഊർജം പകരാൻ സിറിയയിലേക്കുള്ള കടന്നുവരവ് ഗുണം ചെയ്യുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പദ്ധതി വിജയിച്ചാൽ ഗുണം ഇന്ത്യയ്ക്കും ലഭിച്ചേക്കും. കാരണം റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ തന്നെ സൗദി ഇന്ത്യയെ വശത്താക്കാൻ വില നന്നായി കുറയ്ക്കുന്നുണ്ട്. സിറിയൻ നീക്കത്തിലൂടെ കൂടുതൽ എണ്ണ, പ്രകൃതിവാതക ലഭ്യത ഉറപ്പായാൽ സൗദി ഇനിയും വില കുറയ്ക്കാനാണ് സാധ്യത.
-
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications