ഇറാഖ് ടി വി സംപ്രേക്ഷണം നിലച്ചു
ഇറാഖ് ടി വിനിലയത്തിനുനേരേയും സദ്ദാം ഹുസൈന്റെ മകന് നടത്തുന്ന മറ്റൊരു ടി വി ചാനല്‍ നിലയത്തിനു നേരെയും മിസ്സില് ആക്രമണം ഉണ്ടായി. ഇറാഖ് ടി വി 45 മിനിട്ടിന് ശേഷം പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സദ്ദാമിന്റെ മകന്റെ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ചാനല്‍ നിലയങ്ങള്‍ക്ക് സമീപം സ്ഫോടനങ്ങള്‍ കേട്ട് അല്പസമയത്തിനുള്ളില് ഇരു നിലയങ്ങളില്‍ നിന്നുമുള്ള സംപ്രേക്ഷണം നിലച്ചതായി എ എഫ് പി ലേഖകരാണ് പറഞ്ഞത്.
യുവാക്കള്‍ക്കായുള്ള ചാനലാണ് സദ്ദാം ഹുസൈന്റെ മകനായ ഒദയ് ഹുസൈന് നടത്തുന്നത്.
ചാനല്‍ നിലയങ്ങള്‍ തകര്‍ക്കാനായി പ്രത്യേക ശേഷിയുള്ള ബോംബുകള്‍ സഖ്യ സൈന്യം ഉപയോഗിച്ചതായാണ് കരുതുന്നത്. വൈദ്യുത ഉപകരണങ്ങള്‍ തകര്‍ക്കാന്‍ കഴിവുള്ള ബോംബാണിത്. ഈ ബോബ് പ്രയോഗിച്ചാല്‍ ബോംബ് വീഴുന്ന സ്ഥലത്തെ എല്ലാ വൈദ്യുത ഉപകരണങ്ങളും തകരും.
എന്നാല്‍ ടി വി നിലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നോ എന്ന് ഉറപ്പായിട്ടില്ല. ഇറാഖിന്റ ചാനല്‍ സംപ്രേക്ഷണം പൂര്‍ണ്ണമായും നിറുത്താനായാല്‍ പ്രചാരണ തന്ത്രത്തിനായി സഖ്യ സേന തന്നെ ഇതേ തരംഗ ദൈര്‍ഘ്യത്തില്‍ (ഫ്രിക്വന്‍സി) അവരുടെ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി ഇടുന്നത്.
ഇറാഖിന്റെ പ്രചാരണ പദ്ധതി തകര്‍ക്കുകയും ഒപ്പം തങ്ങളുടെ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കാനുള്ള ഉപാധി കണ്ടെത്തുകയുമാണ് ഈ ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്ന് കരുതുന്നു.
ഇറാഖ് പിടികൂടിയ യു എസ് സൈനികരെ ടി വിയില്‍ പ്രദര്‍ശിപ്പിച്ചത് യു എസിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.
മാര്‍ച്ച് 25 ചൊവാഴ്ച ഉച്ചതിരിഞ്ഞ് ഇറാഖ് ടി വി യില്‍ ഇറാഖ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം കാണിച്ചിരുന്നു. രാവിലെ സദ്ദാം ഹുസൈന് ടി വി യില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സദ്ദാം മരിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള സഖ്യ സൈന്യത്തിന്റെ പ്രചരണം ഇതോടെ തകര്‍ന്നു. ഇറാഖിന്റെ വാര്‍ത്താ സംപ്രേക്ഷണ സൗകര്യങ്ങള്‍ തകര്‍ത്താല്‍ മാത്രമേ സഖ്യ സേനയ്ക്ക് നാട്ടുകാരെ തെറ്റിധരിപ്പിയ്ക്കാനാവുകയുള്ളു. അതിനായാണ് ടി വി സ്റേഷന് ആക്രമിച്ചത്.
ശത്രുവിനെ മനോധൈര്യം തകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുക എന്നത് യുദ്ധത്തിലെ ഒരു പ്രധാന ആയുധമാണ്. ഇത് ഇനി സഖ്യ സേനയ്ക്ക് അനായാസം നടപ്പാക്കാം എന്നാണ് കരുതുന്നത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications