വേദാന്തയ്ക്ക് ഒറീസയില്‍ ഖനനാനുമതിയില്ല

മുഖ്യമന്ത്രി നവീന്‍ പട്നായിക് വേദാന്തയ്ക്ക് ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന് സിങിനെ നേരില്‍ കണ്ടിരുന്നു.
ഒറീസയില്‍ ബോക്സൈറ്റ് ഖനനം നടത്തുന്ന വേദാന്ത വന്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നുവെന്ന് നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പുറമെ വേദാന്ത കമ്പനിയ്ക്കെതിരെ ചില നിയമപ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് അനുമതി നിഷേധിയ്ക്കപ്പെട്ടത്. ഖനനം മേഖലയിലെ പരിസ്ഥിതിനാശത്തിനിടയാക്കുമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വിലയിരുത്തല്‍.
വേദാന്ത ഗ്രൂപ്പിന് പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ലെന്ന് വനംമന്ത്രി ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി ഒറീസയില്‍ വേദാന്തയ്ക്കെതിരെ ആദിവാസികള്‍ സമരം നടത്തിവരികയാണ്. എന്നാല്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഖനനത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.
പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി വേദാന്ത ഗ്രൂപ്പ് കന്പനിയ്ക്ക് വന്‍ തിരിച്ചടിയാണ് വിലയിരുത്തപ്പെടുന്നത്. ഖനനവുമായി ബന്ധപ്പെട്ട് ഏകദേശം 35000 കോടിയോളം രൂപ വേദാന്ത സംസ്ഥാനത്ത് മുടക്കിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications