റഷ്യയില്‍ വിമാനം തകര്‍ന്ന് 44 മരണം

വടക്കന്‍ റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോസാവോഡ്സ്ക് വിമാനത്താവളത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്. നിയന്ത്രണം നഷ്ടപ്പെട്ട് ദേശീയപാതയില്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയും തീപിടിക്കുകയുമായിരുന്നുവെന്ന് വ്യോമകേന്ദ്രം അറിയിച്ചു.
ഒമ്പത് ജീവനക്കാരുള്‍പ്പെടെ 52 പേരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളരുകയും തീപിടിക്കുകയും ചെയ്തു. മരിച്ചവരില്‍ കൂടുതല്‍ പേരും റഷ്യന്‍ വംശജരാണ്. ഒരു സ്വിറ്റ്സര്‍ലണ്ട് സ്വദേശിയും മരിച്ചതായി അധികൃതര്‍ പറഞ്ഞു
ദുരന്തത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷമെ പറയാനാകുകയുള്ളുവെന്ന് കരേലിയ വ്യോമമന്ത്രാലയം വ്യക്തമാക്കി. മോസ്കോ ആസ്ഥാനമാക്കി സര്‍വീസ് നടത്തുന്ന സ്വകാര്യ വിമാനകമ്പനിയാണ് റഷ്എയര്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications