റിയല്‍ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴിലേയ്ക്ക്! വ്യക്തമായ സൂചന നല്കി ജെയ്റ്റ്ലി, യോഗത്തില്‍!
രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പ് നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം
ദില്ലി: റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്കുസേവന നികുതിയ്ക്ക് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന സൂചന നല്കി കേന്ദ്രധനമന്ത്രി. നികുതി പിരിവിന് ഏറ്റവുമധികം സാധ്യതയുള്ള മേഖലയാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പ് നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. നവംബര്‍ ഒമ്പതിന് ഗുവാഹത്തിയില്‍ വച്ച് നടക്കുന്ന ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്തുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും ജിഎസ്ടി ഇപ്പോഴുള്ളത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുറത്താണെന്നും ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിയിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും ചില സംസ്ഥാനങ്ങള്‍ ഇതിന് വേണ്ടി നിര്ബന്ധിക്കുമ്പോള് ചില സംസ്ഥാനങ്ങള്‍ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അതിനാല്‍ വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജിഎസ്ടിയ്ക്ക് കീഴില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൊണ്ടുവരണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

കോംപ്ലക്സ് നിര്‍മാണം, കെട്ടിട നിര്‍മാണം, സിവില്‍ സ്ട്രെക്ചര്‍, വസ്തു വാങ്ങല്‍- വില്‍പ്പന എന്നിവയ്ക്ക് നിലവില്‍ 12 ശതമാനം നികുതിയാണ് ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതോടെ 12 ശതമാനമെങ്കിലും നികുതി ചുമത്താനാവുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications