അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞു കയറ്റം, നിരീക്ഷണത്തിന് ഇന്ത്യയുടെ ഒട്ടകസേന വരുന്നു...
ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള അതിര്‍ത്തി നിരീക്ഷണത്തിനാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു.
ചണ്ഡീഗഡ്: അതിർത്തി നിരീക്ഷണം ശക്തമാക്കി ഇന്ത്യ. സിക്കിം-ടിബറ്റ്-ഭൂട്ടാന്‍ അതിര്‍ത്തിയിലും ദോക്‌ലായിലും ചൈനീസ് സേനയുടെ സാന്നിധ്യമുണ്ടായ സാഹചര്യത്തിലാണ് അതിർത്തി നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള അതിര്‍ത്തി നിരീക്ഷണത്തിനാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. ലഡാക്കിലെ ഇന്ത്യചൈന നിയന്ത്രണ രേഖയില്‍ ആണ് ഒട്ടകപ്പട്ടാളം വരുന്നത്. കൂടാതെ ചരക്കു നീക്കത്തിനും പടക്കോപ്പുകള്‍ എത്തിക്കാനും ഒട്ടകസേനയെ ഉപയോഗിക്കും.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ ആവശ്യമില്ല; വാർത്ത നിഷേധിച്ച് ഫേസ്ബുക്ക്
തുടക്കത്തിൽ രാജസ്ഥാൻ ബിക്കാനീറിലെ റിസർച് സെന്ററിൽ നിന്നുള്ള നാലു ഒട്ടകങ്ങളെയാകും നിയോഗിക്കുക. ഇതു പൂർണ്ണമായി വിജയിച്ചാൽ മുതുകില്‍ രണ്ടു മുഴകളോടു കൂടിയ ബാക്ട്രിയന്‍ വിഭാഗത്തില്‍പ്പെട്ട ഒട്ടകങ്ങളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സാധാരണ ഒട്ടകങ്ങളെ അപേക്ഷിച്ച് കാര്യ ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ക്ക് 220 കിലോഗ്രാം വരെ ചുമക്കാനാവും. സഞ്ചാരവേഗതയും കൂടുതലാണ്.

ഇന്ത്യയിലെ ഒട്ടകസേന
ഇന്ത്യയിൽ 1880 കാലഘട്ടം മുതൽ ഒട്ടകസേനയുണ്ട്. ബിക്കാനീര്‍ മഹാരാജാവ് ഗംഗാ സിങ്ങാണ് ബിക്കാനീര്‍ ക്യാമല്‍ കോര്‍ ആരംഭിക്കുന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബിക്കാനീര്‍ ക്യാമല്‍ കോര്‍ കരസേനയുടെ ഭാഗമായി. പിന്നീട് അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്)യുടെ ഭാഗമായി. 1976 ൽ റിപ്പബ്ലിക് ദിനപരേഡിൽ ഒട്ടക കന്റിന്‍ജന്റ് മാർച്ച് ആരംഭിച്ചു. പിന്നീട് 1990 മുതല്‍ റിപ്പബ്ലിക് ദിന പരേഡില്‍ ക്യാമല്‍ ബാന്റും ആരംഭിച്ചു. നിലവില്‍ അതിര്‍ത്തിരക്ഷാ സേനയില്‍ 1200ല്‍ ഏറെ ഒട്ടകങ്ങളുണ്ട്.

ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ്
ഇന്ത്യയിൽ ചൈനീസ് സാന്നിധ്യം കണ്ടെത്തിയ സഹചര്യത്തിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധിത മേഖലകളിൽ പ്രവേശിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കു മുതിരരുതെന്നു എംബസി അറിയിച്ചിട്ടുണ്ട്. മണിപ്പുരിലെ ഇന്ത്യ - മ്യാൻമർ അതിർത്തിയിൽ, ചൈനീസ് ചാരനെന്നു സംശയിക്കുന്ന ഒരാൾ പിടിയിലായ പശ്ചാത്തലത്തിലണ് ചൈനീസ് എംബസി ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ ആരോഗ്യകരമായ ബന്ധം
ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കണമെന്നു ചൈനീസ് പ്രതിരോധ വക്താവ് പറഞ്ഞു. എങ്കിൽ മാത്രമേ ഇരു രാജ്യങ്ങൾ തമ്മിലുളള ബന്ധം ശക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ലക്ഷ്യമിട്ടാണ് ചൈനീസ് സേന പ്രവർത്തിച്ചത്. ദക്ഷിണ ചൈനാ കടല്‍, ദോക്ലാം എന്നീ വിഷയങ്ങൾ മികവോടെയാണ് സേന കൈകാര്യം ചെയ്തതെന്നും റെൻ കൂട്ടിച്ചേർത്തു.

ഇന്ത്യ ഉടമ്പടികൾ പാലിക്കണം
ഇന്ത്യ അതിർത്തി ഉടമ്പടികൾ കർശനമായി പാലിക്കുകയും സേനയെ നിലക്കു നിർത്തുകയും ചെയ്താൽ രാജ്യങ്ങൾ തമ്മിലുളള ബന്ധം നന്നാകുമെന്ന് ചൈനീസ് പ്രതിരോധ വക്താവ് പറഞ്ഞു. 2018 ലെ ഇന്ത്യ- ചൈന സൈനിക ബന്ധത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് റെൻ ഇങ്ങനെ മറുപടി പറഞ്ഞത്. ദോക്ലാം വിഷയത്തിൽ ചൈനീസ് സൈന്യത്തിന്റെ സമാധാന ഇടപെടലാണ് പ്രശ്നം സമാധാനമായി പരിഹരിക്കാൻ സാധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
-
നോട്ട് അച്ചടിക്കുന്നിടത്ത് ജോലി വേണോ? നാസിക് കറൻസി പ്രസ്സിൽ വൻ അവസരം -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ












Click it and Unblock the Notifications