ഇന്ത്യയിൽ മുന്‍ഗണന ആണ്‍കുട്ടികൾക്ക് മാത്രം!! രക്ഷിതാക്കളുടെ മനോഭാവം തുറന്നുപറഞ്ഞ് സാമ്പത്തിക സർവേ
ദില്ലി: ഇന്ത്യയിലെ രക്ഷിതാക്കള്‍ക്കിടയിൽ ആണ്‍കുട്ടികൾക്ക് തന്നെയാണ് മുൻഗണന നല്‍കുന്നതെന്ന് കണ്ടെത്തൽ. തിങ്കളാഴ്ച പാര്‍ലമന്റിൽ സമര്‍പ്പിച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആവശ്യമുള്ളത്രയും ആൺകുട്ടികൾ ജനിക്കുന്നത് വരെയും ഇന്ത്യക്കാരായ രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുവെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് സാമ്പത്തിക സര്‍വേ സമര്‍പ്പിച്ചത്. കേന്ദ്രബജറ്റിന് മുന്നോടിയായി ദീർഘവീക്ഷണമെന്നോണമാണ് സാമ്പത്തിക സർവേ സമര്‍പ്പിച്ചത്.
പെൺകുട്ടികൾ ജനിക്കുന്ന രക്ഷിതാക്കൾ ജനിക്കുന്നതിനേക്കാള്‍ പ്രധാന്യം നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണ്. ആൺകുട്ടികള്‍ ജനിച്ചാൽ രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് അവസാനിപ്പിക്കുമെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമുള്ളത്ര ആൺകുട്ടികള്‍ ജനിക്കുന്നതോടെ മാത്രമാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.

പെൺകുട്ടികൾ ആഗ്രഹിക്കാതെ ജനിക്കുന്നതോ!!
രാജ്യത്ത് രക്ഷിതാക്കള്‍ ആൺകുട്ടികള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതിനാൽ 21 മില്യൺ ആവശ്യമില്ലാത്ത പെൺകുട്ടികളോ അല്ലെങ്കില്‍ ആൺകുട്ടികളെ ആഗ്രഹിച്ച് ജനിച്ച പെൺകുട്ടികളോ ആണുള്ളതെന്ന് സര്‍വേ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് സ്ത്രീകള്‍ പല മേഖലകളിലും സ്ത്രീകളാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിൽ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സാമ്പത്തിക സര്‍വേ ഫലം പുറത്തുവരുന്നത്.

ആൺകുട്ടികൾക്ക് ജനപ്രീതി!
ജനസംഖ്യാ സർവേ, ആരോഗ്യ സര്‍വേ എന്നിവയില്‍ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പരിശോധിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ കുടുംബങ്ങളിൽ ആൺകുട്ടികള്‍ക്കുള്ള പ്രീതി വര്‍ധിച്ചുവരികയാണന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ഗർഭനിരോധന മാര്‍ഗ്ഗങ്ങള്‍, ആൺകുട്ടികള്‍ക്കുള്ള മുൻഗണനാ ക്രമം, ജോലി എന്നിവയെക്കുറിച്ച് സാമ്പത്തിക സര്‍വേയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പഥാവോ, സുകന്യ സമൃദ്ധി യോജന, എന്നിവയെക്കുറിച്ചും പ്രസവകാല അവധി നിര്‍ബന്ധമാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യം!!
20015-06 കാലയലളവിൽ 62 ശതമാനം സ്ത്രീകളാണ് തങ്ങളുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടുള്ളത്. എന്നാല്‍ 2015-16 സാമ്പത്തിക വര്‍ഷത്തിൽ ഇത് 74.5 ശതമാനത്തിലെത്തിയെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മാനസികമായോ ശാരീരികമായോ അക്രമങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം 63 ശതമാനത്തില്‍ നിന്ന് 71 ശതമാനമായി വർധിച്ചുവെന്നും സര്‍വേ പറയുന്നു.

യുഎന്‍ പറഞ്ഞത്
നേരത്തെ ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടും ഇന്ത്യയിലെ രക്ഷിതാക്കളുടെ മനോഭാവത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. രക്ഷിതാക്കൾ ആൺകുട്ടികളെയാണ് പിന്തുണയ്ക്കുക, ഇതിനുള്ള കാരണം ആണ്‍കുട്ടികള്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു നൽകുമെന്നുള്ള ധാരണയാണ് ഇതിന് പിന്നിലുള്ളതെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications