ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. ക്രൂഡ് ഓയില്‍, പ്രകൃതി വാതക ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍. ദീര്‍ഘകാല കരാറുകള്‍ പ്രകാരമുള്ള വാതകം നല്കാന് തല്‍ക്കാലത്തേക്കെങ്കിലും സാധിച്ചേക്കില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഖത്തറിനെയും അമേരിക്കയെയും ആശ്രയിച്ചിരുന്ന യൂറോപ്പ് പുതിയ ഇടം കണ്ടെത്തുകയാണ്.
നേരത്തെ റഷ്യയില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതി വാതകം വാങ്ങിയിരുന്നത്. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കി. പകരം അമേരിക്ക, ഖത്തര്‍ എന്നീ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഹോര്‍മുസ് അടച്ചതിനാല്‍ ഖത്തര്‍ വാതക ഉല്‍പ്പാദനം താല്‍ക്കാലികമായി കുറയ്ച്ചിരിക്കുകയാണ്. ഇതാണ് യൂറോപ്പിനെ മാറ്റി ചിന്തിപ്പിക്കുന്നത്.

വാതകത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കാനാണ് യൂറോപ്പിന്റെ തീരുമാനം. സെനഗല്‍, നൈജീരിയ, ഗിനിയ, കോംഗോ എന്നീ രാജ്യങ്ങളിലാണ് യൂറോപ്പിന്റെ ശ്രദ്ധ. അടുത്ത മാസം പാരിസില്‍ ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി നിക്ഷേപ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള വാതകം വാങ്ങുന്നതിന് കരാറുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം.
റഷ്യയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴിയാണ് യൂറോപ്പിലേക്ക് വാതകം എത്തിക്കൊണ്ടിരുന്നത്. യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിയപ്പോള്‍ പശ്ചിമേഷ്യയെയും അമേരിക്കയെയും യൂറോപ്പ് ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റു വഴികളും തേടി. ഇവര്‍ നേരത്തെ ആഫ്രിക്കയിലെത്തിയിട്ടുണ്ട്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിക്ഷേപ സംഗമത്തോടെ ഈ വഴി സ്വീകരിച്ചേക്കും.
ആഫ്രിക്കയില്‍ തിളങ്ങുന്നത് ഇവര്‍
നൈജീരിയ ആണ് ആഫ്രിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന രാജ്യം. തെക്കന്‍ യൂറോപ്പിലേക്കാണ് പ്രധാനമായും നൈജീരിയയില്‍ നിന്നുള്ള വാതകം കയറ്റുമതി ചെയ്യുന്നത്. പോര്‍ച്ചുഗല്‍ ഇറക്കുമതി ചെയ്യുന്ന പകുതി വാതകവും നൈജീരിയയില്‍ നിന്നാണ്. സ്പെയിനും ഇപ്പോള്‍ നൈജീരിയയെ കൂടുതല്‍ ആശ്രയിക്കുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നൈജീരിയ. ഇക്വട്ടോറിയല്‍ ഗിനിയ വാതക കയറ്റുമതി വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ 30 ലക്ഷം ടണ്‍ വാതകം കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന പദ്ധതി കോംഗോ തുടങ്ങിയിട്ടുണ്ട്. അതേസമയം, സെനഗല്‍-മൗറിത്താനിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുതിയ വാതക മേഖല വികസിപ്പിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ നിന്നുള്ള ചരക്കുകള്‍ യൂറോപ്പിലേക്ക് എത്തിക്കുന്നത് താരതമ്യേന എളുപ്പമാണ് എന്നതാണ് മറ്റൊരു നേട്ടം. പാരിസ് നിക്ഷേപ സംഗമം യൂറോപ്പിനും ആഫ്രിക്കക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. പ്രത്യേകിച്ചും ഖത്തറിന്. ജാഫൂറയില്‍ നിന്ന് വാതക ഖനനം ആരംഭിച്ച സൗദിക്കും മുന്നറിയിപ്പാണ് യൂറോപ്പിന്റെ നീക്കം.
-
മഴയിൽ മുങ്ങി യുഎഇയിലെ ഈദ് ആഘോഷം; ദുബായിലും അബുദാബിയിലും കനത്ത മഴ, ഡ്രൈവർമാർ സൂക്ഷിക്കണം! -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ















Click it and Unblock the Notifications