31 ദിവസത്തിനുള്ളിൽ 153 കോഴ്സുകൾ പൂർത്തിയാക്കി; ലോക റെക്കോർഡിട്ട് തിരുവനന്തപുരത്തെ പ്ലസ് വൺ വിദ്യാർഥിനി
തിരുവനന്തപുരം: മൂന്ന് അത്യപൂർവ്വ റെക്കോർഡുകൾ പതിനാറാം വയസ്സിൽ കരസ്ഥമാക്കാൻ ആർക്കെങ്കിലും കഴിയുമോ. എന്നാൽ, അതിനുത്തരമായി തലസ്ഥാന നഗരത്തിൽ ഒരു പ്ലസ് വൺ വിദ്യാർഥിനിയുണ്ട്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആർച്ചയാണ് അപൂർവ്വ നേട്ടത്തിനുടമയായിരിക്കുന്നത്. ഏറ്റവുമധികം യു എൻ കോഴ്സുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റെക്കോർഡും ഇനി ആർച്ചയ്ക്ക് സ്വന്തമാണ്. ലോക റെക്കോർഡും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടിയാണ് ഈ കൊച്ചു മിടുക്കി നാടിൻ്റെ താരമാകുന്നത്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

പിഎംജിക്ക് സമീപം നന്ദൻകോട് താമസിക്കുന്ന ഡോ.ജോമോൻ മാത്യു - ആശ ദമ്പതികളുടെ ഏക മകൾ ആർച്ചയാണ് നാട്ടിലും വീട്ടിലും താരമായിരിക്കുന്നത്. 31 ദിവസം കൊണ്ട് ആർച്ച പൂർത്തിയാക്കിയത് 153 കോഴ്സുകളാണ്. യു എൻ കോഴ്സുകളാണ് ഓൺലൈൻ മുഖേന വിവിധ സെക്ഷനുകളിലായി പൂർത്തിയാക്കിയത്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആർച്ചയുടെ ഈ അപൂർവ്വ നേട്ടത്തിൽ സന്തോഷം പങ്കു വയ്ക്കുകയാണ് മാതാപിതാക്കളും അധ്യാപകരും.

2020ൽ വിവിധ തരം കോഴ്സുകൾ പഠിക്കാൻ തുടങ്ങിയെങ്കിലും ഇതിനിടയിൽ എസ്എസ്എൽസി പരീക്ഷ വന്നതിനാൽ ഇടയ്ക്കൊന്നു മുടങ്ങിയെന്ന് ആർച്ച പറയുന്നു. പിന്നീട് വീണ്ടും ഇക്കൊല്ലം കൊവിഡ് കാലത്താണ് കൂടുതൽ കോഴ്സുകൾ പഠിച്ചു പൂർത്തിയാക്കിയത്. യുണീസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ കോഴ്സുകളാണ് പൂർത്തിയാക്കിയവയിലേറെയും. കൊവിഡ് കാലമായതിനാൽ കൂടുതലും തിരഞ്ഞെടുത്തത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള കോഴ്സുകളായിരുന്നുവെന്നും ആർച്ച് പറയുന്നു.

കോഴ്സുകളെല്ലാം പൂർത്തിയാക്കിയപ്പോൾ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് ലോക റെക്കോർഡിനായി ആർച്ച അപേക്ഷിക്കുന്നത്. അങ്ങനെയാണ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിന്റെ ഗ്രാൻഡ് മാസ്റ്റർ പദവി, യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തുന്നത്. വിവിധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചെറുതായെങ്കിലും ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് 153 ഓളം കോഴ്സുകൾ പൂർത്തിയാക്കിയത്. അത്രയധികം ഇഷ്ടത്തോടെയും താല്പര്യത്തോടെയാണ് കോഴ്സുകൾ പൂർത്തിയാക്കിയതെന്നും ആർച്ച പറയുന്നു.

കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, പലായനം, യൂണിസെഫുമായി ബന്ധപ്പെട്ട കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ ഊന്നൽ നൽകിയത്.സ്കൂളിലെ അധ്യാപകരും, വിദ്യാർഥികളും, അടുത്ത ബന്ധുക്കളും മറ്റു സഹപാഠികളുമെല്ലാം തനിക്ക് ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷത്തിലാണെന്നും ആർച്ച വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ചെറുപ്പകാലം മുതൽക്കേ പ്രസംഗവേദികളിൽ സജീവമായിരുന്നു ആർച്ചയെന്ന് അച്ഛൻ ഡോ.ജോമോൻ പറയുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ പഠന സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോഴ്സുകളെല്ലാം തിരഞ്ഞെടുത്തത് ആർച്ച ഒറ്റയ്ക്കാണ്. ലോകാരോഗ്യസംഘടനയുടെയും യൂണിസെഫിൻ്റെയുമൊക്കെ വിവിധ സെക്ഷനുകളിൽ പങ്കെടുത്തിരുന്നു. മകളുടെ നേട്ടത്തിൽ അച്ഛൻ എന്ന നിലയ്ക്ക് തനിക്ക് അഭിമാനമുണ്ട്. കുടുംബം ആർച്ചയുടെ ഇഷ്ടങ്ങൾക്കൊപ്പം പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടെന്ന് അമ്മ ആശയും പറയുന്നു.

വർക്കല ചെറുന്നിയൂർ സ്വദേശികളായ ആശയും ഡോ. ജോമോൻ മാത്യുവും നന്ദൻകോട് വൈ എം ആർ ജംഗ്ഷന് സമീപത്തെ 'പത്മശ്രീയി'ലാണ് ഇപ്പോൾ താമസം. ആർച്ചയുടെ അച്ഛൻ ഡോ. ജോമോൻ മാത്യു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ്. അമ്മ ആശ, വീട്ടമ്മയാണ്.
Recommended Video
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications