അയ്യപ്പനെ തൊഴുത് മടങ്ങി ട്രാന്‍സ്ജെന്‍ഡര്‍ സംഘം, എരുമേലിയിൽ പോലീസ് തടഞ്ഞെന്ന് ആക്ഷേപം
പത്തനംതിട്ട: മലകയറി അയ്യപ്പനെ തൊഴുത് മടങ്ങി ആറംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം. തൃപ്തി, രഞ്ജുമോള്‍, സജ്ന, അതിഥി, ജാസ്മിന്, ഹൃത്വിക് എന്നിവരാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇവരെ എരുമേലിയില്‍ വെച്ച് പോലീസ് തടഞ്ഞതായി പരാതിയുണ്ട്. സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലീസിനും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് എരുമേലിയില്‍ വെച്ച് പുലര്‍ച്ചെ ഇവരെ തടയുകയായിരുന്നു. സാരി അടക്കമുളള വസ്ത്രം ധരിച്ചത് ചോദ്യം ചെയ്ത് പോലീസ് സംഘം ഇവരെ എരുമേലിയില്‍ നിന്നും മടക്കി അയച്ചു. പോലീസ് മോശമായി പെരുമാറിയതായി ഇവര്‍ ആരോപിക്കുന്നു. എന്തിനാണ് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്നും തനിയെ പോയാന്‍ പോരായിരുന്നോ എന്നും പോലീസ് ചോദിച്ചതായും തങ്ങള്‍ ഈ വേഷത്തില്‍ പോയാല്‍ അവിടെ കലാപമുണ്ടാകും എന്ന് പറഞ്ഞതായും ട്രാന്‍സ്ജന്‍ഡര്‍മാര്‍ ആരോപിക്കുന്നു.

തങ്ങള്‍ മുണ്ടും ഷര്‍ട്ടും ധരിക്കണം എന്ന് വനിതാ പോലീസ് അടക്കമുളളവര്‍ പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. എരുമേലിയില്‍ വെച്ച് ഇവരെ കോട്ടയം പോലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡും ആവശ്യമായ മറ്റ് മെഡിക്കല്‍ രേഖകള്‍ അടക്കമുളളവയും ഇവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ അനുമതി ലഭിച്ച ശേഷം ശബരിമലയിലേക്ക് സുരക്ഷയോടെ പ്രവേശനം അനുവദിക്കാം എന്ന നിലപാടിലായിരുന്നു പോലീസ്.
എഡിഎം അര്ജുന് പാണ്ഡെ സ്ഥലത്ത് എത്തി രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ട്രാന്സ്ജന്ഡര് സംഘത്തെ ശബരിമലയിലേക്ക് കടത്തി വിട്ടത്. മുന്‍വര്‍ഷങ്ങളിലും ശബരിമലയില്‍ ട്രാന്ജന്ഡര്മാര് ദര്‍ശനം നടത്തിയിട്ടുളളതാണ്. സംഘത്തിലുളള തൃപ്തിയും രഞ്ജുമോളും ഇത് മൂന്നാം തവണയാണ് മല ചവിട്ടുന്നത്. പുലര്‍ച്ചെ നാല് മണി വരെ നിലയ്ക്കലില്‍ കാത്ത് നിന്നതിന് ശേഷമാണ് ഇവര്‍ക്ക് മല കയറാനായത്. 14 ദിവസത്തെ വ്രതം എടുത്തതിന് ശേഷമാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. തങ്ങള്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് തടസ്സമൊന്നും ഇല്ലെന്നും എന്നാല്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തണമല്ലോ എന്നിവര്‍ പറയുന്നു. ജാസ്മിൻ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്നയും ഹൃഥിക്കും എറണാകുളം സ്വദേശികളുമാണ്.രഞ്ജു ബിഎ കഥകളി വിദ്യാര്‍ത്ഥിയാണ്. സജ്ന മേക്കപ്പ് കോഴ്സ് പഠിക്കുന്നു. മറ്റുളളവര്‍ സ്വന്തമായി ബിസ്സിനസ്സ് നടത്തുകയും ചെയ്യുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications